KeralaNews

തൃപ്പൂണിത്തുറയിലെ ഗൃഹനാഥന്റെ മരണം കൊലപാതകം; ഭാര്യ സഹോദരന്‍ ഉള്‍പ്പടെ രണ്ടു പേര്‍ അറസ്റ്റില്‍

കൊച്ചി: തൃപ്പൂണിത്തുറയില്‍ ഉദയംപേരൂര്‍ സ്വദേശിയായ നിധിന്‍(42) മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. കേസില്‍ നിധിന്റെ ഭാര്യ സഹോദരന്‍ ഉള്‍പ്പടെ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് മിഥുന്‍ കുഴഞ്ഞു വീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വാഭാവിക മരണമാണെന്ന് ആദ്യം കരുതിയിരുന്നുവെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിധിന്റെ ശരീരത്തില്‍ ക്രൂര മര്‍ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. നിധിന്‍ ഭാര്യയെ പതിവായി മര്‍ദിക്കാറുണ്ടായിരുന്നു. സംഭവ ദിവസവും നിധിന്‍ രമ്യയെ മര്‍ദിച്ചു. തുടര്‍ന്ന് രമ്യ സഹോദരന്‍ വിഷ്ണുവിനെയും ബന്ധു ശരത്തിനെയും വീട്ടിലേക്ക് വിളിച്ചു വരുത്തി.

ഇരുവരും ചേര്‍ന്ന് നിധിനെ ക്രൂരമായി മര്‍ദിച്ചു. അന്ന് ഒന്നും സംഭവിച്ചില്ലെങ്കിലും പിറ്റേന്ന് രാവിലെ മിഥുന്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു സംഭവത്തില്‍ വിഷ്ണുവിനെയും ശരത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button