24.4 C
Kottayam
Sunday, September 29, 2024

രാത്രി ആ നടിയുടെ വാതിലില്‍ മുട്ടി വിളി; നടിയെ രക്ഷിക്കാന്‍ ചെന്ന് സോമനായെന്ന് ടിനി ടോം

Must read

കൊച്ചി:നായകനായി അഭിനയിക്കാനിരുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ദുരനുഭവം പങ്കുവച്ച് ടിനി ടോം. നഴ്‌സിനെ വിവാഹം കഴിച്ച് വിദേശത്തെത്തുന്ന യുവാവിന്റെ കഥ പറയുന്നതായിരുന്നു സിനിമ. ഇതിന്റെ ലൊക്കേഷനായി പറഞ്ഞിരുന്നത് മൗറീഷ്യസായിരുന്നുവെന്നും ടിനി പറയുന്നു.

നഴ്സയായ ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് തിരിച്ചറിയുന്ന യുവാവ് അവളുടെ സുഹൃത്തിനെ വിവാഹം കഴിക്കുന്നതും അങ്ങനെ പ്രതികാരം വീട്ടുന്നതായിരുന്നു കഥയെന്നാണ് ടിനി പറയുന്നത്. മലയോര കർഷകന്റെ മകനായിരുന്നു താന്‍ അഭിനയിക്കുന്ന നായകനെന്നും ടിനി പറയുന്നു.

ചിത്രത്തില്‍ തനിക്കൊപ്പം കൈലാഷ്, നന്ദു ചേട്ടനുമൊക്കെയുണ്ട്. ഞങ്ങളുടെ കൂടെ മലയാള സിനിമയില്‍ അത്ര പ്രശസ്തയല്ലാത്തൊരു നടിയുമുണ്ടായിരുന്നു.

Tini Tom

രണ്ട് ദിവസം കഴിഞ്ഞ് നായികയായി അഭിനയിക്കുന്ന മേഘ്‌ന രാജും വരും. പോകുന്നതിന് തൊട്ട് മുമ്പ് ലൊക്കേഷന്‍ മൗറീഷ്യസില്‍ നിന്നും മലേഷ്യയാക്കിയതായി അറിയിച്ചു.

എന്നാല്‍ പിന്നെയും ലൊക്കേഷന്‍ മാറ്റി. ഇത്തവണ ലൊക്കേഷനായി തീരുമാനിക്കപ്പെട്ടത് ശ്രീലങ്കയായിരുന്നു. അങ്ങനെ എല്ലാവരും ചേര്‍ന്ന് ശ്രീലങ്കയിലെത്തി.

സ്വീകരിക്കാന്‍ വന്നയാള്‍ ഓട്ടോയിലായിരുന്നു വന്നതെന്നും മദ്യപിക്കുക മാത്രമല്ല അയാളുടെ കൈയിലൊരു മദ്യക്കുപ്പിയുമുണ്ടായിരുന്നുവെന്നാണ് ടിനി ഓര്‍ക്കുന്നത്. വലിയൊരു വീട്ടിലായിരുന്നു താമസം ഒരുക്കിയിരുന്നത്.

അയാളുടെ കാലില്‍ പുലികള്‍ വെടിവച്ചുണ്ടായ ഒരു തുളയുണ്ടായിരുന്നുവെന്നും വീട് നിന്ന ഇരിടം ഭീതിപ്പെടുത്തുന്നതുമായിരുന്നുവെന്നും ടിനി ഓര്‍ക്കുന്നുണ്ട്. വൈകിട്ടായിരുന്നു സിനിമയുടെ പൂജ.

ശ്രീലങ്കയിലേക്കുള്ള യാത്രയ്ക്കിടെ കേരളത്തില്‍ നിന്നുമുള്ള രണ്ട് പേരെ തങ്ങള്‍ പരിചയപ്പെടുകയും അവരുടെ നമ്പറുകള്‍ വാങ്ങിയിരുന്നുവെന്നും ടിനി ഓര്‍ക്കുന്നുണ്ട്. പൂജയ്ക്ക് മന്ത്രി വന്നിരുന്നവെന്ന വിവരം അവരെ അറിയിച്ചപ്പോള്‍ അതിന് സാധ്യതയില്ലെന്നും മന്ത്രി വരണമെങ്കില്‍ വലിയ സുരക്ഷയുണ്ടാകുമെന്നും അവര്‍ പറഞ്ഞു.

രാത്രിയായപ്പോള്‍ നടിയുടെ ഫോണ്‍ കോള്‍ വന്നു. വാതിലില്‍ മുട്ടലും ശല്യവുമാണെന്നും ഒന്ന് വരുമോ ചേട്ടാ എന്ന് ചോദിച്ചുവെന്നും ടിനി പറയുന്നു.

കൂടെയുള്ള സ്ത്രീകളെ താന്‍ സഹോദരിമാരായിട്ടാണ് കാണുകയെന്നും അത് മൂലം തനിക്ക് ഒരുപാട് പണി കിട്ടിയിട്ടുണ്ടെന്നും ടിനി പറയുന്നു. താന്‍ ഇതേക്കുറിച്ച് സംസാരിച്ചപ്പോള്‍ പേടിക്കാനില്ലെന്നായിരുന്നു നന്ദുവിന്റെ പ്രതികരണമെന്നും ടിനി പറയുന്നുണ്ട്.

അതേസമയം, ഇതേക്കുറിച്ച് അറിയിച്ചപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. എന്നാല്‍ നടിയുടെ കോള്‍ വീണ്ടും വന്നതോടെ താന്‍ കൈലാഷിനേയും നന്ദുവിനേയും കൂട്ടി അന്വേഷിക്കാന്‍ പോയി.

എന്നാല്‍ അവിടെ എത്തുമ്പോഴേക്കും എന്തോ സെറ്റില്‍മെന്റ് നടന്നുവെന്നും സഹോദരനായ താന്‍ പുറത്താക്കപ്പെട്ടുവെന്നുമാണ് ടിനി ടോം പറയുന്നത്. ഇവിടെ ഒരു കുഴപ്പവുമില്ലെന്നായിരുന്നു നടി പറഞ്ഞതെന്നും അതോടെ താന്‍ സോമനായെന്നും ടിനി പറയുന്നു.

അതേസമയം അഞ്ച് ദിവസം അവിടെ തങ്ങിയിട്ടും ഷൂട്ടിംഗ് ഒന്നും നടന്നില്ലെന്നും മന്ത്രിയെന്ന് പറഞ്ഞ് വന്നത് മന്ത്രിയായിരുന്നില്ലെന്നും ടിനി പറയുന്നു. ഒടുവില്‍ പോലീസ് വന്നപ്പോഴാണ് ഷൂട്ടിംഗിനുള്ള അനുമതി പോലുമില്ലായിരുന്നുവെന്ന് അറിയുന്നത്.

Tini Tom

ഉടനെ തന്നെ നേരത്തെ പരിചയപ്പെട്ട മലയാളികളുടെ അടുത്തേക്ക് തങ്ങള്‍ പോയെന്നും തുടർന്ന് നിർമ്മാതാവ് ടിക്കറ്റ് അയച്ചു തന്നത് പ്രകാരം നാട്ടിലേക്ക് തിരിച്ചു വന്നതെന്നും ടിനി ടോം പറയുന്നത്. എന്തായാലും ആ സിനിമ പിന്നീട് നടന്നുവെന്നും അദ്ദേഹം പറയുന്നു.

അന്ന് നടക്കാതെ പോയ ആ സിനിമയാണ് പിന്നീട് ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ദിലീപ് നായകനായ ലൈഫ് ഓഫ് ജോസൂട്ടിയായി മാറുന്നത്. തന്നോട് പറഞ്ഞ കഥയില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും തന്നോട് പറഞ്ഞ കഥ ഇതിലും മനോഹരമായിരുന്നുവെന്നും ടിനി പറയുന്നു.

ജോസൂട്ടി എഴുതിയ സുവിശേഷം എന്ന പേരിലായിരുന്നു ആദ്യം സിനിമ ചെയ്യാനിരുന്നത് എന്നാണ് ടിനി പറയുന്നത്. സിനിമയുടെ പേര് ലെെഫ് ഓഫ് ജോസൂട്ടിയാണെങ്കില്‍ തങ്ങള്‍ക്ക് അന്ന് ശ്രീലങ്കയില്‍ നിന്നും തിരിച്ചു കിട്ടിയത് യഥാർത്ഥ ജീവിതം തന്നെയാണെന്നും ടിനി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week