ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ ഇനി പോക്കറ്റ് കാലിയാവും, ശിക്ഷാ നിരക്കുകളിൽ മാറ്റം; കുറഞ്ഞ ഫൈൻ 570 രൂപ, തീവണ്ടികളിൽ പുതുക്കിയ പിഴയീടാക്കിത്തുടങ്ങി

കൊച്ചി: തീവണ്ടികളിലെ ടിക്കറ്റില്ലായാത്രയ്ക്ക് റെയിൽവേ വൻ പിഴത്തുക പിടിച്ചു തുടങ്ങി. ഇനി ജനറൽ കോച്ചിൽ പിടിക്കപ്പെട്ടാൽ അടയ്ക്കേണ്ടുന്ന ചുരുങ്ങിയ ദൂരത്തിനുള്ള തുക 570 രൂപയാണ്. നിലവിൽ 320 രൂപയായിരുന്നു. ജൻ വിശ്വാസ്-2026 നിയമപ്രകാരം ടിക്കറ്റില്ലായാത്രയ്ക്കുള്ള കുറഞ്ഞ പിഴ 250 രൂപയിൽ നിന്ന് 500 രൂപയാക്കി

ഉയർത്തിയതോടെയാണ് ഈ വർധന വന്നത്. ടിക്കറ്റ് പരിശോധകർ ശനിയാഴ്ച മുതൽ തീവണ്ടികളിൽ പുതുക്കിയ പിഴത്തുക ഈടാക്കിത്തുടങ്ങി.

വർധിപ്പിച്ച തുക: ബ്രാക്കറ്റിൽ പഴയ തുക

*പുകവലിച്ചാൽ ഇനി 2000 രൂപ (200 രൂപ).

*യാചകവൃത്തി പിടിച്ചാൽ 2000 രൂപ (പിഴ കുറവ്)

*അനധികൃതമായി സ്റ്റേഷനിൽ പ്രവേശിച്ചാൽ 5000 രൂപ വരെ (1000 രൂപ).

*സ്ത്രീ യാത്രക്കാരുടെ റിസർവ് ഇടത്തിൽ പ്രവേശിച്ചാൽ 2500-5000 രൂപ (500 രൂപ).

*മദ്യപിച്ചുള്ള യാത്ര 1000 രൂപയും സാമൂഹിക സേവനവും.

ടിക്കറ്റില്ലാ പിഴ (ചുരുങ്ങിയത്): മെയിൽ/എക്സ്പ്രസ് വണ്ടികൾ:

  • ജനറൽ കോച്ച് (50 കി.മീറ്റർ വരെ) – 320 രൂപ – 570
  • സിറ്റിങ് റിസർവ്ഡ് (50 കി.മിറ്റർ) – 335 രൂപ – 585
  • സ്ലീപ്പർ (200 കി.മിറ്റർ) – 530 രൂപ – 780
  • എ.സി. ചെയർകാർ (150 കി.മീറ്റർ) – 765 രൂപ – 1025
  • തേർഡ് എ.സി. (300 കി.മിറ്റർ) – 1480 രൂപ – 1525
  • സെക്കൻഡ് എ.സി. (300 കി.മിറ്റർ) – 2070 രൂപ -2070
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News