28.8 C
Kottayam
Thursday, June 4, 2026

.ഷുഗര്‍ മമ്മിയോ ഷുഗര്‍ ബേബിയോ’..? തഗ്‌ലൈഫിനെതിരേ വിമർശനം, ട്രോളന്‍മാര്‍ തൃഷയ്‌ക്കെതിരേ

Must read

ചെന്നൈ: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കമല്‍ ഹാസന്‍- മണിരത്‌നം ചിത്രമാണ് ‘തഗ് ലൈഫ്’. ജൂണ്‍ അഞ്ചിന് പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ചര്‍ച്ചയാവുന്നതിനിടെ, രണ്ടാമത്തെ പാട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ‘ഷുഗര്‍ ബേബി’ എന്ന് പേരിട്ടിരിക്കുന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോയാണ്‌ കഴിഞ്ഞദിവസം പുറത്തിറങ്ങിയത്. ട്രെയ്‌ലറിലെ ഏതാനും രംഗങ്ങള്‍ക്കെതിരായതിന് സമാനമായി ഈ പാട്ടിനെതിരേയും സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുകയാണ്.

പാട്ടിന്റെ പ്രൊമോ പുറത്തിറങ്ങിയപ്പോള്‍ തന്നെ വിമര്‍ശനവുമായി പലരും രംഗത്തെത്തിയിരുന്നു. ഗായികയായ ഇന്ദ്രാണി എന്ന കഥാപാത്രത്തെയാണ് തൃഷ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്നാണ് പുറത്തുവന്ന പാട്ട് നല്‍കുന്ന സൂചന. ഒരുപാട്ടിന്റെ റെക്കോര്‍ഡിങ്ങും വീഡിയോ ഷൂട്ടുമടക്കം സൂചിപ്പിക്കുന്ന ദൃശ്യങ്ങളാണ് പാട്ടിലുള്ളത്. തൃഷയുടെ ബോള്‍ഡ് സ്‌റ്റെപ്പുകള്‍ തന്നെയാണ് പാട്ടിന്റെ പ്രത്യേകത. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

- Advertisement -

- Advertisement -

‘ഷുഗര്‍ ബേബി’ പോലൊരുപാട്ടും തൃഷയുടെ പ്രായവും താരതമ്യപ്പെടുത്തിയാണ് വിമര്‍ശനങ്ങളിലൊന്ന്. ‘ഷുഗര്‍ (പ്രമേഹം) വരുന്ന പ്രായത്തിലാണ് തൃഷ ഷുഗര്‍ ബേബിയായി അഭിനയിക്കുന്നത്’, എന്നാണ് ഒരു കമന്റ്. മണിരത്‌നം ചിത്രത്തില്‍ ജെന്‍സി ഭാഷ ചൂണ്ടിക്കാട്ടിയും പരിഹാസമുണ്ട്. ‘മണിരത്‌നത്തിന്റെ ചിത്രത്തില്‍ ഐറ്റം സോങ്ങോ’, എന്നായിരുന്നു പാട്ടിന്റെ പ്രൊമോ വന്നപ്പോള്‍ ഉയര്‍ന്ന ചോദ്യങ്ങളിലൊന്ന്. ‘ഷുഗര്‍ ബേബി’ എന്നല്ല ‘ഷുഗര്‍ മമ്മി’ എന്നായിരുന്നു പേര് വേണ്ടിയിരുന്നതെന്നാണ് മറ്റൊരു കമന്റ്.

- Advertisement -

എ.ആര്‍. റഹ്‌മാന്റേതാണ് സംഗീതം. ശിവ അനന്തിനൊപ്പം റഹ്‌മാനും പാട്ടെഴുത്തില്‍ പങ്കാളിയാണ്. അലക്സാന്‍ഡ്ര ജോയ്, ശുഭ, ശരത്ത് സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് പാട്ട് ആലപിച്ചരിക്കുന്നത്.

നേരത്തെ, ട്രെയ്‌ലറിലെ പ്രണയരംഗങ്ങള്‍ക്കെതിരെ സാമൂഹികമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. കമല്‍ഹാസനും നായികമാരും തമ്മിലുള്ള പ്രായവ്യത്യാസം ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. കമല്‍ഹാസന്റെ മകളായ ശ്രുതി ഹാസനേക്കാള്‍ മൂന്ന് വയസ് മാത്രമേ ചിത്രത്തിലെ നായികമാരായ അഭിരാമിക്കും തൃഷയ്ക്കും കൂടുതലുള്ളൂ എന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്. ചുംബനരംഗം വളരെ വിചിത്രമായി തോന്നുന്നുവെന്നാണ് മറ്റൊരാളുടെ കമന്റ്.

എന്നാല്‍, വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി തൃഷ തന്നെ രംഗത്തെത്തിയിരുന്നു. ഇത്തരം വിമര്‍ശനങ്ങള്‍ പ്രതീക്ഷിച്ചിരുന്നതാണെന്ന് അവര്‍ മുംബൈയില്‍ നടന്ന ഒരു പ്രൊമോഷന്‍ പരിപാടിയില്‍ പറഞ്ഞു. എന്നാല്‍, മറ്റ് വിശദീകരണങ്ങള്‍ക്ക് അവര്‍ മുതിര്‍ന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week