29.4 C
Kottayam
Sunday, September 29, 2024

കൂടല്ലൂരിൽ വീണ്ടും കടുവയെത്തി; ഫാമിലെ ഇരുമ്പുവല തകർത്ത് കോഴികളെ പിടിച്ചു,തെരച്ചില്‍ ഊര്‍ജ്ജിതം

Must read

സുൽത്താൻബത്തേരി : പൂതാടി മൂടക്കൊല്ലി കൂടല്ലൂരിൽ യുവാവിനെ കൊന്ന കടുവയെ പിടികൂടാൻ വനംവകുപ്പ് നാടാകെ തിരച്ചിൽ നടത്തുന്നതിനിടയിൽ ജനവാസമേഖലയിൽ വീണ്ടും കടുവയിറങ്ങി. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ വീടിന് തൊട്ടടുത്തുള്ള കോഴിഫാമിലെത്തിയ കടുവ ഇരുമ്പുവല തകർത്ത് കോഴികളെ പിടികൂടി.

ചങ്ങനാപ്പറമ്പിൽ ജനീഷിന്റെ കോഴിഫാമിലാണ് കടുവ ബുധനാഴ്ച പുലർച്ചെയെത്തിയത്. രണ്ട് ഷെഡ്ഡുകളിലെയും ഇരുമ്പുവലകൾ തകർത്താണ് കടുവ കോഴികളെ പിടികൂടിയത്. ഫാമിനോടുചേർന്നുള്ള മുറിയിൽ ഫാമിലെ തൊഴിലാളിയായ സുധിയുണ്ടായിരുന്നു. വലിയ ശബ്ദങ്ങളൊന്നും കേൾക്കാത്തതിനാൽ ഇയാൾ പുറത്തിറങ്ങിയില്ല.

ബുധനാഴ്ച രാവിലെ ആറുമണിയോടെ കോഴിക്ക് തീറ്റനൽകാനെത്തിയപ്പോഴാണ് കൂട് തകർത്തനിലയിൽ കണ്ടത്. വനംവകുപ്പിനെ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തി പരിശോധനനടത്തിയപ്പോൾ സമീപത്തെ കാപ്പിത്തോട്ടത്തിൽ കടുവയുടെ കാൽപ്പാട് കണ്ടെത്തി. എന്നാൽ, തോട്ടത്തിലൂടെ കടുവ ഏതുഭാഗത്തേക്കാണ് പോയതെന്ന് കണ്ടുപിടിക്കാനായില്ല.

കോഴിക്ക് തീറ്റനൽകാൻ ഉപയോഗിച്ചിരുന്ന ഫൈബർപാത്രം കാപ്പിത്തോട്ടത്തിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. കടുവയുടെ പല്ലുകളോ നഖങ്ങളോ ആഴ്ന്നിറങ്ങിയ പാടുകളും രക്തക്കറയും പാത്രത്തിലുണ്ട്. അഞ്ചാംദിനവും കടുവയെ കണ്ടെത്താനാകാതെയാണ് വനംവകുപ്പ് തിരച്ചിൽ അവസാനിപ്പിച്ചത്. ബുധനാഴ്ച കടുവയെത്തിയ കോഴിഫാമിന് 50 മീറ്ററകലെ കടുവയെ പിടികൂടാനായി മറ്റൊരു കൂടുകൂടി വനംവകുപ്പ് സ്ഥാപിച്ചിട്ടുണ്ട്.

കടുവയുടെ പുതിയ ദൃശ്യങ്ങളൊന്നും ക്യാമറയിൽ ലഭിക്കാത്തതിനാൽ വനംവകുപ്പിന്റെ ദൗത്യം പ്രതിസന്ധിയിലായിരിക്കയാണ്. മൂടക്കൊല്ലി, ഗാന്ധിനഗർ, കൂടല്ലൂർ ഭാഗങ്ങളിലാണ് ബുധനാഴ്ച തിരച്ചിൽ നടത്തിയത്. യുവാവിനെ കടുവ കൊന്ന് അഞ്ചുദിവസം കഴിഞ്ഞിട്ടും കടുവയെ പിടികൂടാത്തതിൽ നാട്ടുകാർ രോഷാകുലരാണ്. കടുവയെ പിടികൂടാതെ തിരച്ചിൽമാത്രമായി തുടർന്നാൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികൾ.

തിരച്ചിലിനായി കൂടുതൽ വനപാലകരെ നിയോഗിച്ചിട്ടുണ്ട്. കൂടുതൽ തോക്കുകളും ഷീൽഡുകളും പ്രദേശത്തെ വനംവകുപ്പിന്റെ ക്യാമ്പിലെത്തിച്ചിട്ടുണ്ട്. ഉത്തരമേഖല സി.സി.എഫ്. കെ.എസ്. ദീപയുടെ നേതൃത്വത്തിലാണ് ദൗത്യം പുരോഗമിക്കുന്നത്. കടുവയെ പിടികൂടാനുള്ള ദൗത്യത്തെ തുടർന്ന് പ്രദേശത്ത് രണ്ടുദിവസമായി നിരോധനാജ്ഞ നിലനിൽക്കുകയാണ്.

പൂതാടി ഗ്രാമപ്പഞ്ചായത്തിലെ മൂടക്കൊല്ലി, ഗാന്ധിനഗർ വാർഡുകളിലാണ് നിരോധനാജ്ഞയുള്ളത്. ഇതേത്തുടർന്ന് പരീക്ഷയുള്ള വിദ്യാർഥികളെ വനംവകുപ്പിന്റെ വാഹനത്തിലാണ് സ്കൂളിലേക്ക് കൊണ്ടുപോയതും കൊണ്ടുവന്നതും. തൊണ്ണൂറേക്കർ മേഖലയിൽ ചൊവ്വാഴ്ച കടുവയെ കണ്ടെത്തിയതിനെത്തുടർന്നാണ് വാർഡുകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയത്.

അമ്പലവയൽ : ‘‘കടുവ, പുലി, കാട്ടുപോത്ത് ഏത് മൃഗത്തിന്റെ ആക്രമണത്തിലാണ് ഞങ്ങളുടെ ജീവൻ പൊലിയുകയെന്നറിയില്ല. മറ്റ് മാർഗങ്ങളില്ലാത്തതിനാൽ ധൈര്യം സംഭരിച്ച് തോട്ടത്തിലേക്കിറങ്ങും.ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഞങ്ങൾപെടുന്ന പാട് ആർക്കെങ്കിലും അറിയണോ’.

തൊവരമില തേയിലത്തോട്ടത്തിലെ തൊഴിലാളിയായ അജിതയുടെ വാക്കുകളിൽ ദൈന്യതയും നിസ്സഹായതയും നിറയുന്നു. പലതവണ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയ എസ്റ്റേറ്റിനുള്ളിൽ തേയിലച്ചപ്പ് നുള്ളുന്ന അജിതയുൾപ്പടെ 60 ജീവനക്കാർ ഭീതിനിറഞ്ഞ അന്തരീക്ഷത്തിലാണ് ജോലിചെയ്യുന്നത്.

തൊവരിമല എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിൽ 38 സ്ത്രീകൾ ഉൾപ്പടെ 60 തൊഴിലാളികളാണുള്ളത്. വനംപോലെ കിടക്കുന്ന പ്രദേശത്ത് ഒറ്റയ്ക്കുംകൂട്ടമായും ജോലിചെയ്യുന്നവർ ജീവൻ കയ്യിൽപ്പിടിച്ചാണ് പണിയെടുക്കുന്നത്.

പലതവണ മൃഗങ്ങളുടെ മുന്നിലകപ്പെട്ടവർ മറ്റ് മാർഗങ്ങളില്ലാത്തതിനാൽ രണ്ടുംകൽപ്പിച്ച് തോട്ടത്തിലേക്കിറങ്ങുകയാണ്. നൂറിലേറെ ഏക്കർവരുന്ന തൊവരിമല ഹാരിസൺ മലയാളം എസ്റ്റേറ്റിൽ രാവിലെ ഏഴുമുതൽ തൊഴിലാളികൾ പണിക്കിറങ്ങും.

രാവിലെ കോടമഞ്ഞ് നിറഞ്ഞ കാലാവസ്ഥയിലാണ് തോട്ടത്തിലേക്കിറങ്ങുന്നത്. ചപ്പുനുള്ളാനും മരുന്നടിക്കാനുമെല്ലാം ഇറങ്ങുന്ന ഇവർക്ക് എപ്പോൾ എന്തുസംഭവിക്കുമെന്ന ഭീതിയുണ്ട് മനസ്സിൽ.

സ്വസ്ഥമായി ജോലിയെടുത്ത കാലംമറന്നുവെന്ന് തൊഴിലാളികൾ പറയുന്നു. ഉപജീവനമാർഗമായ തോട്ടത്തിലെ പണി ഉപേക്ഷിക്കാനും വയ്യ, കടുവയെപേടിച്ച് പണിക്കിറങ്ങാനും വയ്യ.

രാവിലെയും വൈകീട്ടും മിക്കപ്പോഴും വെളിച്ചംകുറവുള്ള സാഹചര്യത്തിലാണ് തൊഴിലാളികൾ പണിക്കിറങ്ങുന്നത്. തൊവരിമല എസ്റ്റേറ്റിന്റെ പരിസരങ്ങളിൽ താമസിക്കുന്ന 100 -ളം കുടുംബങ്ങൾ വലിയ ഭീതിയിലാണിപ്പോൾ.

മാസങ്ങളായി കടുവാപ്പേടിയിലാണ് ചുള്ളിയോട് തൊവരമില എസ്റ്റേറ്റ് പരിസരം. പലയിടത്തായി കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയതോടെ എസ്റ്റേറ്റ് തൊഴിലാളികൾ ഉൾപ്പടെയുള്ളവർ ഭീതിയിലാണ്. കടുവയും കാട്ടുപോത്തും പുലിയുമുൾപ്പടെയുള്ള തൊവരിമലയിൽ പുറത്തിറങ്ങാൻപോലും ഭയക്കുകയാണ് ജനം.

കഴിഞ്ഞവർഷം ഒരുകടുവയെ വനംവകുപ്പ് കൂടുവെച്ച് പിടിച്ചതിന്റെ പരിസരങ്ങളിൽ വീണ്ടും കടുവയുടെസാന്നിധ്യമുണ്ട്. തൊവരിമല എസ്റ്റേറ്റിന്റെ മൂന്ന് അതിർത്തികളും വനപ്രദേശമാണ്. ഇവിടെ തമ്പടിച്ചിരിക്കുന്ന വന്യമൃഗങ്ങളാണ് തൊവരിമിലക്കാരുടെ ഉറക്കംകെടുത്തുന്നത്. വാകേരി മൂടക്കൊല്ലിയിൽ മനുഷ്യനെ കടുവകൊന്ന വാർത്തകേട്ടതോടെ കൂടുതൽ ഭീതിയിലാണ്. ക്യാമറ സ്ഥാപിക്കണമെന്നും കൂടുവെച്ച് കടുവയെ പിടിക്കണമെന്നും എസ്റ്റേറ്റിലെ തൊഴിലാളിയായ ആർ. ഗുണശേഖരൻ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് മുതൽ ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ,എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന്  29 മുതൽ ഒക്ടോബർ 1 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.  മണിക്കൂറിൽ...

തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന് പ്രതികരണം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളിൽ ഞായറാഴ്ച ഉച്ചയോടെ സംസാരിക്കവെയായിരുന്നു ഖാർഗെയ്ക്ക്...

മാടായിക്കാവിൽ സ്വന്തം പേരിൽ ശത്രുസംഹാര പൂജ നടത്തി എഡിജിപി അജിത്കുമാർ; തളിപ്പറമ്പ് ക്ഷേത്രത്തിലും വഴിപാട്

കണ്ണൂർ: വിവാദങ്ങൾക്കിടെ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി ശത്രുസംഹാരപൂജ നടത്തി എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ. ഞായറാഴ്ച രാവിലെ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി. പുലർച്ചെ അഞ്ചോടെയാണ്...

സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു? യുവാക്കളെ കുറിച്ച് വിവരമൊന്നും ഇല്ലെന്ന് ബന്ധുക്കൾ

കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്നുവെന്ന് കരുതുന്ന നടൻ സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ബന്ധുക്കൾ.  സിദ്ദിഖിൻ്റെ മകൻ ഷഹീൻ്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോൾ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ആരോപണം....

നെഹ്രു ട്രോഫി വള്ളംകളി ഫലപ്രഖ്യാപനത്തിൽ അട്ടിമറി; പരാതിയുമായി വില്ലേജ് ബോട്ട് ക്ലബ്ബ്

ആലപ്പുഴ:*നെഹ്രു ട്രോഫി വള്ളംകളി ഫലപ്രഖ്യാപനത്തിൽ അട്ടിമറി നടന്നുവെന്ന് രണ്ടാം സ്ഥാനത്തെത്തിയ വില്ലേജ് ബോട്ട് ക്ലബ്ബ്..ജേതാക്കളായി പ്രഖ്യാപിച്ച കാരിച്ചാലും വീയപുരവും ഫോട്ടോ ഫിനിഷിംഗിലും തുല്യമായിരുന്നു. മൈക്രോ സെക്കൻ്റ് സമയതട്ടിപ്പ് പറഞ്ഞു കാരിച്ചാലിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു...

Popular this week