23.9 C
Kottayam
Thursday, June 4, 2026

ശ്രീലങ്കയില്‍ സ്ഥിതി അതീവഗുരുതരം; കലാപം വ്യാപിയ്ക്കുന്നു,കര്‍ഫ്യൂ നീട്ടി

Must read

കൊളംബോ: രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധിയെ സംബന്ധിച്ച് ശ്രീലങ്കയില്‍ പ്രഖ്യാപിച്ച് കര്‍ഫ്യൂ നീട്ടി. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെയാണ് കര്‍ഫ്യൂ മെയ് 11 വരെ നീട്ടിയത്.

പൊതു റോഡുകള്‍, റെയില്‍വേ, പാര്‍ക്കുകള്‍, വിനോദ സഞ്ചാര മേഖലകള്‍ ബീച്ച് എന്നിവിടങ്ങളില്‍ പോകാനോ ആളുകള്‍ ഒത്തുകൂടാനോ പാടില്ല. സര്‍ക്കാരിന് എതിരെ രാജ്യവ്യാപക പ്രതിഷേധം ഉടലെടുത്ത സാഹചര്യത്തില്‍ ശ്രീലങ്കയിലെ വിവിധ പ്രദേശങ്ങളിലായി സംഘര്‍ഷം വ്യാപിക്കുകയാണ്. ഇതിന് പിന്നാലെയാണ് കര്‍ഫ്യൂ നീട്ടിയിരിക്കുന്നത്.

- Advertisement -

- Advertisement -

പ്രതിഷേധക്കാരെ ഭയന്ന് നാവിക താവളത്തില്‍ അഭയം പ്രാപിച്ച് ശ്രീലങ്കന്‍ മുന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും കുടുംബവും. ലങ്കയിലെ ട്രിങ്കോമാലി നേവല്‍ ബേസില്‍ ആണ് ഇവര്‍ അഭയം പ്രാപിച്ചിരിക്കുന്നത് എന്ന് ശ്രീലങ്കന്‍ വാര്‍ത്താ ഏജന്‍സിയായ ന്യൂസ് കട്ടര്‍ റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം പ്രതിഷേധക്കാര്‍ നാവിക താവളത്തിന് മുന്നിലും പ്രതിഷേധിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പ്രതിഷേധം കനക്കുമ്പോള്‍ എംപിമാര്‍ രാജ്യം വിടുന്നത് തടയാന്‍ ബണ്ഡാരനായകെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ പ്രവേശന കവാടം പ്രതിഷേധക്കാര്‍ തടഞ്ഞതായും ഒരു പ്രത്യേക റിപ്പോര്‍ട്ട് പറയുന്നു. രാജ്യം നേരിടുന്ന പ്രതിസന്ധിക്ക് കാരണം മഹിന്ദ രാജപക്സെ അണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഇന്ന് പൊതു ജനങ്ങള്‍ക്ക് ഭക്ഷണം, ഇന്ധനം, അവശ്യമരുന്നുകള്‍ എന്നിവയൊന്നും രാജ്യത്ത് ലഭ്യമല്ലാതെയാക്കിയെന്നും ഇവര്‍ പറയുന്നു. മഹിന്ദ രാജപക്സെയുടെ രാജിക്ക് മുമ്പ് തന്നെ അദ്ദേഹത്തിന്റെ കുടുംബം ഒളിവില്‍ പോയിരുന്നു.

- Advertisement -

പ്രതിഷേധങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് രാജപക്സെ രാജി സമര്‍പ്പിച്ചത്. അദ്ദേഹത്തിന്റെ രാജിയെത്തുടര്‍ന്ന് മഹിന്ദയുടെ അനുയായികളും സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാരും തമ്മില്‍ കൊളംബോയിലുടനീളം സംഘര്‍ഷമുണ്ടാക്കി. ഭരണകക്ഷി അംഗങ്ങളുടെ 41-ലധികം വീടുകള്‍ പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കി. മഹിന്ദയുടെ ഔദ്യോഗിക വസതിയായ ടെംപിള്‍ ട്രീസിനു സമീപം പ്രതിഷേധ വേദിയായ ‘മൈനഗോഗാമ’യ്ക്കു പുറത്തുവച്ചാണ് ആക്രമണം ഉണ്ടായത്. ടെംപിള്‍ ട്രീസിനു സമീപമുള്ള ടെന്റുകളെല്ലാം ജനക്കൂട്ടം തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുണ്ട്. പ്രതിഷേധക്കാരെ ഓടിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധ വേദിയിലേക്ക് ആളുകളെ പ്രവേശിപ്പിക്കാതിരിക്കാന്‍ പൊലീസിന് മനുഷ്യച്ചങ്ങല രൂപീകരിക്കേണ്ടിവന്നു.

തിങ്കളാഴ്ച നടന്ന സംഘര്‍ഷത്തില്‍ 230 ലധികം ആളുകള്‍ക്ക് പരിക്കേറ്റു. അതേ സമയം നിയമനിര്‍മ്മാതാവ് അമരകീര്‍ത്തി അതുകോരള മൂന്ന് പ്രക്ഷോപകര്‍ക്ക് നേരെ പേരെ വെടിയുതിര്‍ത്തു. അവരില്‍ ഒരാള്‍ മരണപ്പെട്ടു. ശേഷം അതുകോരള സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്യുകയും ചെയ്തു. പ്രതിഷേധക്കാരോട് സംയമനം പാലിക്കാനും സമാധാനപരമായി പ്രതിഷേധം തുടരാനും സജിത് പ്രേമദാസയും മറ്റ് പ്രതിപക്ഷ എംപിമാരും ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം തിങ്കളാഴ്ച രാജപക്സെ അനുകൂലികളും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടലിനെക്കുറിച്ച് ശ്രീലങ്കന്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണം നടത്തും. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ ആക്രമിച്ചത് രാജപക്സെ അനുകൂലികളാണെന്ന് എന്നാണ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് സി ഡി വിക്രമരത്നെ പറഞ്ഞിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

Popular this week