24.1 C
Kottayam
Friday, June 5, 2026

മോ​ഹൻലാലിനെ നായകനാക്കാൻ തീരുമാനിച്ചിരുന്നില്ല; കിരീടം സിനിമയിൽ സംഭവിച്ചതെന്തെന്ന് നിർമാതാവ്

Must read

മകൊച്ചി:ലയാള സിനിമയുടെ ചരിത്രത്തിൽ ഇടം പിടിച്ച സിനിമ ആണ് കിരീടം. സിബി മലയിൽ-ലോഹിതാദാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമ ഇപ്പോഴും പ്രേക്ഷക മനസ്സിൽ അവിസ്മരണീയമായി നിലനിൽക്കുന്നു. മോഹൻലാൽ എന്ന നടന്റെ ഏറ്റവും മികച്ച പ്രകടനവുമാണ് സിനിമയിൽ കാണാനായത്. ദുരന്ത നായകനായി ലാൽ പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിച്ചു. ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളെടുത്താൽ അതിൽ ആദ്യ നിരയിൽ തന്നെ ഇടം പിടിക്കുന്ന സിനിമയാണ് കിരീടം.

എൻ കൃഷ്ണ കുമാറും ദിനേശ് പണിക്കറും ചേർന്നാണ് കിരീടം എന്ന സിനിമ നിർമ്മിച്ചത്. മുമ്പൊരിക്കൽ കിരീടം സിനിമയെക്കുറിച്ച് ക‍ൃഷ്ണകുമാർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമയിൽ മോ​ഹൻലാൽ നായകൻ ആയതിനെക്കുറിച്ചാണ് കൃഷ്ണ കുമാർ സംസാരിച്ചത്. കൈരളി ടിവിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1989 ലാണ് കിരീടം റിലീസ് ചെയ്യുന്നത്. സാമ്പത്തിക വിജയവും നിരൂപക പ്രശംസയും ഒരു പോലെ സിനിമയ്ക്ക് നേടാനായി.

‘മഞ്ഞിൽ വിരിഞ്ഞ പൂക്കളിന് ശേഷം അഭിനയിച്ച സിനിമകളിൽ നിന്നും ആദ്യം ലഭിച്ച അം​ഗീകാരം ലാലിന് ലഭിച്ചില്ല. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ വളരെ പുതുമയുള്ള കഥാപാത്രത്തെ ആണ് ലാൽ അവതരിപ്പിച്ചത്. പെട്ടെന്ന് ജനങ്ങൾ അത് സ്വീകരിച്ചു. അതിന് ശേഷം ലാൽ വന്ന സിനിമകൾ ഓക്കെ എന്നേ പറയാൻ പറ്റുമായിരുന്നുള്ളൂ’

- Advertisement -

‘കിരീടം എന്ന സിനിമ നിർമിക്കാനും ലാലിനെ നായകനാക്കാനും തീരുമാനിച്ചിരുന്നില്ല. പെട്ടെന്ന് മോഹൻലാലിന്റെ മാർക്കറ്റ് ഉയർന്നു. മോഹൻലാലിന്റെ സിനിമകൾക്ക് മിനിമം വിജയം ഉറപ്പ് നൽകാനാവുമെന്നതായതോടെ നടന്റെ ഡേറ്റുകൾക്ക് നിർമാതാക്കൾ ശ്രമിച്ചു’

- Advertisement -

‘സിനിമകളിൽ നിന്ന് മാറി നിന്ന് ബിസിനസ് മാനേജരായി വർക്ക് ചെയ്യുന്ന സമയത്താണ് ലാലിനെ യാദൃശ്ചികമായി കാണുന്നത്. ഇപ്പോൾ എന്റെ പടങ്ങൾക്ക് ഒരു വിധം മാർക്കറ്റ് ഉള്ള സമയമാണ്, നീ പടം പ്ലാൻ ചെയ് ഞാൻ ഡേറ്റ് തരാം എന്ന് ലാൽ പറഞ്ഞു. ആ പറഞ്ഞ വാക്കിൽ നിന്നാണ് കിരീടം ഉണ്ടായത്. ദിനേഷും ഞാനും ചേർന്നാണ് കിരീടം നിർമ്മിക്കുന്നത്’

‘സിബി മലയിലും ഞാനും തമ്മിൽ ബന്ധം ഉണ്ടാവുന്നത് പൂച്ചയ്ക്ക് ഒരു മൂക്കുത്തി എന്ന സിനിമയിലൂടെ ആണ്. ലാൽ അന്ന് ആക്ഷൻ സിനിമകളുടെ ഭാ​ഗമായിരുന്നു, ലോഹിയുടെ കഥകൾ കുടുംബ കഥയും. അത് എങ്ങനെ വരുമെന്ന ഭയം ലാലിന് ഉണ്ടായിരുന്നോ എന്നറിയില്ല’

- Advertisement -

‘എങ്കിലും ലാൽ സമ്മതിച്ചു. എഴുതി മുഴുവൻ സ്ക്രിപ്റ്റും ലാലിന് കൊടുത്തു. വായിച്ച ശേഷം ലാൽ നൂറ് ശതമാനം സന്തോഷത്തോടെ സമ്മതിച്ചു ഷൂട്ടിം​ഗ് തുടങ്ങിയ ശേഷം ഒരു കുട്ടിയെ പോലെ ഇങ്ങനെ ചെയ്തോട്ടെ എന്ന് സംശയം ചോദിച്ച് കഥാപാത്രമായി ലാൽ വളരുകയാണ്. അവസാനത്തെ ക്ലെെമാക്സ് സീനിൽ ലാൽ കത്തിയുമായി വന്ന് കാള വണ്ടിയിൽ ഇടിച്ച് നിൽക്കുന്ന സീൻ ഉണ്ട്’

‘അതിൽ ലാൽ ച്യൂയിം​ഗ് ച‍വയ്ക്കുന്ന പോലെ ചവയ്ക്കുന്നുണ്ട്. ഞാനങ്ങനെ ചെയ്തോട്ടെ എന്ന് ലാൽ സിബിയോട് വന്ന് ചോദിച്ചിരുന്നു. ധൈര്യമായി ചെയ്തോ എന്ന് സിബി പറഞ്ഞു,’ എൻ കൃഷ്ണകുമാർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

Popular this week