25.6 C
Kottayam
Thursday, June 4, 2026

കിണറിൽ കണ്ടെത്തിയ അസ്ഥിക്കൂമ്പാരം ശിപായി ലഹളയിൽ കൊല്ലപ്പെട്ട സൈനികരുടേത്; പഠനം

Must read

ഞ്ചാബില്‍ ഉപേക്ഷിക്കപ്പെട്ട ഒരു കിണറില്‍ നിന്ന് 2014-ല്‍ കുറേ മനുഷ്യരുടെ അസ്ഥികള്‍ കണ്ടെത്തി. വര്‍ഷങ്ങള്‍ നീണ്ട വിശദ പഠനങ്ങള്‍ക്കൊടുവില്‍ സുപ്രധാനമായൊരു നിരീക്ഷണത്തിലെത്തിയിരിക്കുകയാണ് ഗവേഷകര്‍. ഈ അസ്ഥികള്‍ 1857-ല്‍ നടന്ന ശിപായി ലഹളയില്‍ പങ്കെടുത്ത ഇന്ത്യന്‍ സൈനികരുടെതാണെന്നാണ് കണ്ടെത്തല്‍.

2014 ഫെബ്രുവരിയില്‍ അമൃത് സര്‍ ജില്ലയിലെ അജ്‌നാലയില്‍ നിന്നാണ് ഗവേഷകര്‍ക്ക് ഈ അസ്ഥികള്‍ കിട്ടിയത്. ഒന്നുകില്‍ ഈ അസ്ഥികള്‍ ഒന്നാം സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്ന 1857-ലെ ശിപായി ലഹളയില്‍ പങ്കെടുത്ത് മരിച്ച സൈനികരുടേതാവാമെന്നും അല്ലെങ്കില്‍ 1947-ലെ ഇന്ത്യാ വിഭജന സമയത്തുണ്ടായ കലാപങ്ങളില്‍ കൊല്ലപ്പെട്ടവരുടേതായിരിക്കാമെന്നുമുള്ള ഊഹങ്ങളായിരുന്നു ഉണ്ടായിരുന്നത്.

വിക്ടോറിയ രാജ്ഞിയുടെ ചിത്രങ്ങളും വര്‍ഷവും കൊത്തിയ നാണയങ്ങളും ഇതേ സ്ഥലത്ത് നിന്ന് ലഭിച്ചിരുന്നു. 1856 ന് അപ്പുറത്തേക്കുള്ള നാണയങ്ങളൊന്നും അക്കൂട്ടത്തിലുണ്ടായിരുന്നില്ല. ഇക്കാരണം കൊണ്ടു തന്നെ 1857-ലെ ശിപായി ലഹളയില്‍ കൊല്ലപ്പെട്ടവരുടേതാവാം എന്ന വാദത്തിന് കൂടുതല്‍ പ്രാമുഖ്യം ലഭിച്ചു.

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും 1857 ല്‍ അമൃത് സറിലെ ഡെപ്യൂട്ടി കമ്മീഷണറുമായിരുന്ന ഫ്രെഡറിക് ഹെന്‍ റി കൂപ്പര്‍ 1857 ലെ കലാപത്തെ കുറിച്ച് നല്‍കുന്ന അവ്യക്തമായ ഒരു വിവരണവും ഈ പഠനത്തിന് ഗവേഷകരെ സഹായിച്ചിരുന്നു.

- Advertisement -

അജ്‌നാലയിലെ ഒരു മത സ്ഥാപനത്തിന് താഴെയുള്ള ഒരു ഒറ്റപ്പെട്ട കിണറില്‍ ആളുകളെ കൂട്ടത്തോടെ അടക്കം ചെയ്തിട്ടുള്ളതായി ഫ്രെഡറിക് സൂചിപ്പിക്കുന്നുണ്ട്. ഇന്നത്തെ പാകിസ്ഥാനിലുള്ള ലാഹോറിലെ മിയാന്‍-മീര്‍ കന്റോണ്‍മെന്റില്‍ തമ്പടിച്ച ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയുടെ 26-ആം നേറ്റീവ് ബംഗാള്‍ ഇന്‍ഫന്‍ട്രി റെജിമെന്റിലെ 282 ഇന്ത്യന്‍ സൈനികരെ പിടികൂടിയതും തടവിലാക്കുന്നതും ഒടുവില്‍ കൊലപ്പെടുത്തിയതും അദ്ദേഹം വിവരിക്കുന്നുണ്ട്. ബംഗാള്‍, ബിഹാര്‍, കിഴക്കന്‍ ഉത്തര്‍പ്രദേശ്, ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സൈനികരായിരുന്നു അതിലുണ്ടായിരുന്നത്.

- Advertisement -

ചില ബ്രീട്ടീഷ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി കടന്നു കളഞ്ഞ അവരെ അജ്‌നാലയില്‍ വെച്ച് പിടികൂടി വധിച്ചെന്നും അവരുടെ മൃതശരീരങ്ങള്‍ ഉപേക്ഷിക്കപ്പെട്ട കിണറില്‍ തള്ളിയെന്നും കൂപ്പര്‍ പറയുന്നു.

ലഖ്‌നൗവിലെ ബിര്‍ബല്‍ സബ്‌നി ഇന്‍സ്റ്റിറ്റ്യൂട്ട്, ഹൈദരാബാദിലെ സെന്റര്‍ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്യൂലാര്‍ ബയോളജി (സിസിഎംബി), ബനാറസ് ഹിന്ദു സര്‍വകലാശാല എന്നിവയുമായി സഹകരിച്ച് പഞ്ചാബ് സര്‍വകലാശാലയിലെ നരവംശശാസ്ത്രജ്ഞനായ ജെ.എസ്. സെഹ്രാവത്ത് നടത്തിയ ജനിതക, രാസ പഠനങ്ങളിലൂടെയാണ് ഈ സൈനികരുടെ വേരുകള്‍ കണ്ടെത്തിയത്. ഇവരുടെ വംശപരമ്പരയും, ഭക്ഷണ രീതികളും പഠനത്തിൽ കണ്ടെത്തി. ഫ്രെഡറിക് ഹെന്‍ റി കൂപ്പറിന്റെ വിവരണത്തെ സ്ഥിരീകരിക്കുന്നതായിരുന്നു ഈ പഠനങ്ങളുടെ ഫലം.

അസ്ഥികളില്‍ ജനിതക, രാസ വിശകലനങ്ങള്‍ നടത്തിയ ഗവേഷകര്‍ അവയ്ക്ക് 165 വര്‍ഷത്തെ പഴക്കം ഉണ്ടെന്ന് കണ്ടെത്തി. ബംഗാള്‍, ബിഹാര്‍, ഒഡീഷ കിഴക്കന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രായപൂര്‍ത്തിയവരുടേതായിരുന്നു അവയെല്ലാം. ഫ്രോണ്ടിയേഴ്‌സ് ഇന്‍ ജനറ്റിക്‌സ് എന്ന ജേണലില്‍ ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്;20 എം.പിമാര്‍ ബി.ജെ.പിയിലേക്ക്‌

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ബംഗാൾ നിയമസഭയിൽ ഭരണകക്ഷിയെ പൂർണ്ണമായി പിടിച്ചുലച്ച കടുത്ത രാഷ്ട്രീയ തർക്കങ്ങൾ ഉടൻ...

Popular this week