പള്ളിയിലെ ഉച്ചഭാഷിണിയിലൂടെ ഇമാമിന്‍റെ നിലവിളി; അയ്യോ..ആരെങ്കിലും ഓടിവരണേയെന്ന് അഭ്യർത്ഥന; പെട്ടെന്നുള്ള ഇടപെടലിൽ രക്ഷപെട്ടത് ഏഴ് ജീവനുകൾ

പള്ളിയിലെ ഉച്ചഭാഷിണിയിലൂടെ ഇമാമിന്‍റെ നിലവിളി; അയ്യോ..ആരെങ്കിലും ഓടിവരണേയെന്ന് അഭ്യർത്ഥന; പെട്ടെന്നുള്ള ഇടപെടലിൽ രക്ഷപെട്ടത് ഏഴ് ജീവനുകൾ

അസം: നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ കാറിലുണ്ടായിരുന്ന ഏഴ് യാത്രക്കാരുടെ ജീവൻ പള്ളിയിലെ ഇമാമിന്റെ സമയോചിതമായ ഇടപെടൽ കാരണം രക്ഷിച്ചു. അസമിലെ ശ്രീഭൂമി ജില്ലയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം.

ദേശീയപാതയിൽ നിന്ന് നിയന്ത്രണം വിട്ട വാഹനം തെന്നിമാറി കുളത്തിലേക്ക് മറിയുകയായിരുന്നു. പുലർച്ചെയായതിനാൽ മിക്ക ഗ്രാമവാസികളും ഉറക്കത്തിലായിരുന്നു. ഈ സമയം, വലിയ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയ മിരാബാരി മദ്രസയിലെ അധ്യാപകനും പള്ളിയിലെ ഇമാമുമായ മൗലാന അബ്ദുൾ ബാസിത്, ഒരു വാഹനം വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ടു.

ഒട്ടും സമയം പാഴാക്കാതെ അദ്ദേഹം പള്ളിയിലെ ഉച്ചഭാഷിണിയിലൂടെ പ്രദേശവാസികളോട് രക്ഷാപ്രവർത്തനത്തിനായി ഉടൻ ഓടിയെത്താൻ അടിയന്തിരമായി അഭ്യർഥിച്ചു. ഇമാമിന്റെ ഈ ആഹ്വാനം കേട്ട് നിമിഷങ്ങൾക്കകം പരിസരവാസികൾ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയും, മുങ്ങിക്കൊണ്ടിരുന്ന വാഹനത്തിൽ കുടുങ്ങിയ ഏഴ് യാത്രക്കാരെയും സുരക്ഷിതമായി പുറത്തെടുക്കുകയും ചെയ്തു. ഇമാമിന്റെ തക്കസമയത്തുള്ള ഇടപെടലാണ് ഏഴ് ജീവനുകൾ രക്ഷിക്കാൻ കാരണമായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News