23.9 C
Kottayam
Saturday, September 21, 2024

ക്രൂരം, പൈശാചികം..ആശുപത്രിക്ക് നേരെയും ഇസ്രയേൽ ആക്രമണം, ആംബുലൻസുകൾ തക‌ർന്നു,അമ്പത് പേർ‌ കൊല്ലപ്പെട്ടു

Must read

ഗാസ: ഗാസയിൽ കരമാർവും വ്യോമമാർഗവും ശക്തമായ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ. രാത്രി ഗാസ നഗരത്തിലെ അൽ -ഷിഫ ആശുപത്രിയുടെ കവാടത്തിലുണ്ടായ വ്യോമാക്രമണത്തിൽ അമ്പതോളം പേർ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റവരെ റാഫ അതിർത്തി വഴി വിദഗ്ദ്ധ ചികിത്സയ്ക്കായി ഈജിപ്റ്റിലേക്ക് കൊണ്ടുപോകും വഴിയാണ് ആക്രമണം. സംഭവത്തിൽ അമ്പതോളം പേർ തത്ക്ഷണം മരിച്ചു. ഇന്തോനേഷ്യൻ ആശുപത്രിക്ക് നേരെയും ഇസ്രയേൽ ആക്രമണം നടത്തി.

ഹമാസിന്റെ കുഴിബോംബുകളും കെണികളും മറികടന്ന് പൂർണ്ണമായും ഗാസയെ വളഞ്ഞെന്ന് സൈന്യം അറിയിച്ചു. നൂറിലേറെ ഹമാസ് അംഗങ്ങളെ വധിച്ചു. ഗാസ ഇസ്രയേലിന് ശാപമായി മാറുമെന്നും സൈനികർ കറുത്ത ബാഗുകളിൽ ( മൃതദേഹങ്ങളായി ) തിരിച്ചെത്തുന്നത് അവർക്ക് കാണേണ്ടി വരുമെന്നും ഹമാസ് വെല്ലുവിളിച്ചു.അതിനിടെ, സെയ്‌തൂനിലും ജബലിയ അഭയാർത്ഥി ക്യാമ്പിലുമുണ്ടായ ആക്രമണങ്ങളിൽ 22 പേർ കൂടി കൊല്ലപ്പെട്ടു.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ  ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രസിഡന്റ് ഐസക് ഹെർസോഗ് എന്നിവരുമായി ചർച്ച നടത്തി. യു.എസ് ഇസ്രയേലിനൊപ്പമാണെന്ന് ബ്ലിങ്കൻ ആവർത്തിച്ചു. മാനുഷിക സഹായങ്ങളെത്തിക്കാനും ബന്ദികളെ രക്ഷിക്കാനും സംഘർഷത്തിന് താത്കാലിക ഇടവേള വേണമെന്നും സിവിലിയൻമാരെ സംരക്ഷിക്കണമെന്നും ബ്ലിങ്കൻ ആവശ്യപ്പെട്ടു.

ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പ് ഇസ്രയേലിന്റെ 19 സൈനിക സ്ഥാനങ്ങൾ മിസൈലുകളും പീരങ്കികളുമുപയോഗിച്ച് ആക്രമിച്ചു. പ്രത്യാക്രമണത്തിൽ നാല് ഹിസ്ബുള്ള അംഗങ്ങൾ കൊല്ലപ്പെട്ടു. ഇസ്രയേൽ അതീവ ജാഗ്രതയിൽ. ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും 27 ലക്ഷം ജനങ്ങളെ സഹായിക്കാൻ 120 കോടി ഡോളറിന്റെ അടിയന്തര സഹായം യു.എൻ അഭ്യർത്ഥിച്ചു.

രാജ്യത്തെ തൊഴിലാളികളായ നൂറുകണക്കിന് ഗാസ സ്വദേശികളെ ഇസ്രയേൽ മടക്കി അയച്ചു തുടങ്ങി. ഇവരെ കരീം അബു സലീം അതിർത്തി വഴി തെക്കൻ ഗാസയിലേക്ക് കടത്തിവിട്ടു. ഹമാസ് ആക്രമണത്തിന് പിന്നാലെ ഇവർ ജയിലിലായിരുന്നു. സംഘർഷത്തിന് മുമ്പുള്ള കണക്കനുസരിച്ച് ഇസ്രയേൽ വർക്ക് പെർമിറ്റുള്ള 18,500 ഗാസക്കാരാണ് ഉണ്ടായിരുന്നത്.

ഗാസ മുനമ്പിനുമുകളിലൂടെ യു.എസ്. ഡ്രോണുകൾ നിരീക്ഷണപ്പറക്കൽ നടത്തുന്നതായി റിപ്പോർട്ട്. ബന്ദികളുടെ മോചനത്തിനുള്ള ശ്രമത്തിന്റെ ഭാഗമായാണിതെന്നാണ് റിപ്പോർട്ട്.

എം.ക്യു.-9 ഇനത്തിൽപ്പെട്ട ആറ് ഡ്രോണുകളാണ് കണ്ടെത്തിയത്. എന്നാൽ, ഇസ്രയേൽ പ്രതിരോധസേനയെ യുദ്ധത്തിൽ പിന്തുണയ്ക്കുകയല്ല മറിച്ച്, ബന്ദികളെവിടെയെന്നു കണ്ടെത്തുകയാണ് ഡ്രോണുകളുടെ ലക്ഷ്യമെന്ന് യു.എസ്. പ്രതിരോധവൃത്തങ്ങൾ പറഞ്ഞു. ഗാസയ്ക്കുമുകളിൽ ഇസ്രയേലിന്റെ നിരീക്ഷണവിമാനങ്ങൾ ഇടതടവില്ലാതെ പറക്കുന്നുണ്ടെങ്കിലും യു.എസ്. ഡ്രോണുകൾ പ്രത്യക്ഷപ്പെടുന്നത് ആദ്യമാണ്.

ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങളുമായി യു.എസ്. കമാൻഡോകൾ യുദ്ധമുഖത്തുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. യുദ്ധത്തിൽ യു.എസ്. നേരിട്ടുപങ്കെടുക്കുന്നതിന്റെ ഭാഗമല്ലിതെന്നാണ് വിശദീകരണം.

കഴിഞ്ഞ ശനിയാഴ്ച യു.എസിന്റെ പ്രത്യേക ദൗത്യസേനയുടെ എം.ക്യു.-9 റീപ്പർ വിമാനം ഗാസയ്ക്കുമുകളിൽ പറക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഒക്ടോബർ എഴിന് ഇസ്രയേലിൽ ഹമാസ് അപ്രതീക്ഷിത ആക്രമണം നടത്തിയതുമുതൽ നിരീക്ഷണ ആവശ്യങ്ങൾക്കായി ഈ വിമാനം മേഖലയിൽ സജീവമാണെന്നാണ് പെന്റഗൺ പറഞ്ഞത്.

യു.എസ്. വ്യോമസേനയുടെ ‘ഹണ്ടർ കില്ലർ’ എന്നറിയപ്പെടുന്ന ഈ ഡ്രോണുകൾ ഇറാഖ്, സിറിയ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ വ്യോമാക്രമണം നടത്താനും രഹസ്യാന്വേഷണങ്ങൾക്കുമായി ഉപയോഗിച്ചുവരുന്നു. 20 മണിക്കൂറിലധികം തുടർച്ചയായി പറക്കാനാകും.

ഡൊമിനിക്കൻ റിപ്പബ്ലിക് പ്രസിഡന്റ് ലൂയി അബിനാദർ, ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക് എന്നിവരുമായി വൈറ്റ്ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇസ്രയേലിനുള്ള പിന്തുണ തുടരുമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ ആവർത്തിച്ചു. ബ്രിട്ടൻ സന്ദർശനത്തിനിടെ വൈസ് പ്രസിഡന്റ് കമലാ ഹാരിസും ഇസ്രയേലിനുള്ള പിന്തുണ ആവർത്തിച്ചു. ഹമാസ് ബന്ദികളാക്കിവെച്ചിരിക്കുന്ന 240 പേരിൽ പത്തുപേർ അമേരിക്കക്കാരാണ്.

ഗാസാസിറ്റിയുമായി അതിർത്തിപങ്കിടുന്ന ഷതി അഭയാർഥിക്യാമ്പിലുള്ളവർക്ക് വ്യാഴാഴ്ച ആകാശത്തുനിന്ന് ചില കുറിപ്പുകൾ കിട്ടി. ‘സമയം അതിക്രമിച്ചു’ എന്നായിരുന്നു അതിലെഴുതിയത്. ഹമാസിനെ ലക്ഷ്യമിട്ട് ആക്രമണമാരംഭിക്കുംമുമ്പ് ഇസ്രയേൽ നൽകിയ അന്ത്യശാസനം. പോർവിമാനങ്ങളുപയോഗിച്ചായിരുന്നു ഇസ്രയേൽ ഈ നോട്ടീസുകൾ താഴത്തിട്ടത്. “എന്തൊരു ജീവിതമാണിത്. ഞങ്ങളുടെ മക്കളെയെങ്കിലും സുരക്ഷിതസ്ഥാനത്തെത്തിക്കണം, എല്ലാവരും ഭയന്നിരിക്കയാണ്. കുട്ടികളും സ്ത്രീകളും മുതിർന്നവരും” -ഗാസാസിറ്റിക്കു സമീപത്തെ അൽ ഖുത് ആശുപത്രിയിൽ അഭയംതേടിയ അമ്പതുകാരി ഹിയാം ഷംലാക് പറഞ്ഞു.

വടക്കൻ ഗാസയിലെ 11 ലക്ഷംപേരോട് തെക്കൻ ഗാസയിലേക്ക് ഒഴിഞ്ഞുപോകാൻ യുദ്ധത്തിന്റെ ആദ്യദിനങ്ങളിൽത്തന്നെ ഇസ്രയേൽ ഉത്തരവിട്ടിരുന്നു. എന്നാൽ, പലരും ഇവിടം വിട്ടില്ല. തെക്കോട്ടുപോയവരിൽ ചിലർ അവിടെ മാനുഷികപ്രതിസന്ധി രൂക്ഷമായതോടെ സ്വന്തംമണ്ണിലേക്കുതന്നെ മടങ്ങുകയുംചെയ്തു. ഗാസയിൽ ഒരിടവും സുരക്ഷിതമല്ലെന്ന മരണഭയംപേറി പലരും യു.എന്നും മറ്റും ഒരുക്കിയ താത്കാലിക അഭയകേന്ദ്രങ്ങളിലാണുള്ളത്. ബുറെയ്ജിലെ അഭയാർഥിക്യാമ്പിനുനേരെ വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടു.

ഇതിനിടെ, ഗാസയിൽ അധിനിവേശം നടത്തുന്ന ഇസ്രയേൽ സൈനികരുടെ മടക്കം ശവപ്പെട്ടിയിലായിരിക്കുമെന്ന് ഹമാസിന്റെ സായുധവിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്‌സ് മുന്നറിയിപ്പ് നൽകി. ‘‘ഗാസ ഇസ്രയേലിനെ സംബന്ധിച്ച് അവരുടെ ചരിത്രത്തിലെ ശാപമായിമാറുമെന്ന് ’’ ഹമാസ് വക്താവ് അബു ഒബെയ്ദ വ്യക്തമാക്കി.

ഗാസയിൽ ഇതുവരെ 9061 പേരാണ് കൊല്ലപ്പെട്ടത്. 32,000 പേർക്ക് പരിക്കേറ്റു. യുദ്ധമാരംഭിച്ചശേഷം ഇസ്രയേലിലും 2.5 ലക്ഷം പേർ അഭയാർഥികളായി. ഹമാസ് ഇസ്രയേലിലേക്ക് മിസൈലാക്രമണം തുടരുന്ന സാഹചര്യത്തിലാണിത്. ഇതിനിടെ കഴിഞ്ഞ രണ്ടുദിവസത്തിനിടെ റാഫ അതിർത്തിവഴി 800 വിദേശപൗരർ ഈജിപ്തിലെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ ആക്രമണം: ഹിസ്ബുല്ലയുടെ മുതിര്‍ന്ന കമാന്‍ഡര്‍ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: പേജർ, വാക്കിടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെ ലെബനനിൽ വീണ്ടും ആക്രമണവുമായി ഇസ്രായേൽ. ലെബനനിലെ സായുധ സംഘമായ ഹിസ്ബുള്ളയുടെ ഉന്നത കമാൻഡറെ ഇസ്രായേൽ വ്യോമാക്രമണത്തിൽ വധിച്ചു. ഹിസ്ബുള്ളയുടെ സ്പെഷ്യൽ ഓപ്പറേഷൻ യൂണിറ്റായ റെദ്വാൻ ഫോഴ്സിൻ്റെ...

തൃശൂർ പൂരം കലക്കല്‍ അന്വേഷണം: വിവരാവകാശ മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായതിനെക്കുറിച്ച് അന്വേഷണം നടത്തുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടി. പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറും എൻആർഐ സെൽ...

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളി‌ പ്രേക്ഷകരുെട മനംകവർ‌ന്ന കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മ സത്യൻ, മധു, പ്രേംനസീർ,...

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

Popular this week