28.7 C
Kottayam
Saturday, September 28, 2024

‘മുട്ടിന് മുകളിലേക്ക് കൈ പോയി, അത്രയും പാടില്ലെന്ന് തോന്നി; സ്വാസിക പറഞ്ഞതിങ്ങനെ’; അലൻസിയർ

Must read

കൊച്ചി:മലയാള സിനിമയിലെ പ്രമുഖ നടൻമാരിൽ ഒരാളാണ് അലൻസിയർ. ക്യാരക്ടർ റോളുകളിലൂടെ തിളങ്ങിയ നടൻ നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷവും ചെയ്തു. മ​ഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ ജനപ്രീതി നേടിയ അലൻസിയറിന് 2022 കരിയറിലെ മികച്ച വർഷം ആയിരുന്നു.

അപ്പൻ, ചതുരം എന്നീ രണ്ട് റിലീസുകളാണ് അലൻസിയറിന് കഴിഞ്ഞ വർഷം ഉണ്ടായത്. മുഴുനീള വേഷത്തിലെത്തിയ ഈ രണ്ട് സിനിമകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. സുപ്രധാനവും വ്യത്യസ്തവുമായ രണ്ട് കഥാപാത്രങ്ങളെ ആണ് സിനിമയിൽ അലൻ‌സിയർ അവതരിപ്പിച്ചത്. സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത സിനിമ ആയിരുന്നു ചതുരം.

സ്വാസിക പ്രധാന വേഷത്തിലെത്തിയ സിനിമ ജനശ്രദ്ധ നേടി. ഇറോട്ടിക്ക് ത്രില്ലർ സിനിമയിൽ സ്വാസികയും അലൻസിയറും തമ്മിലുള്ള ഇന്റിമേറ്റ് സീനുകളും ഉണ്ടായിരുന്നു. എ സർട്ടിഫിക്കറ്റ് കിട്ടിയ സിനിമയിലെ രം​ഗങ്ങൾ ഏറെ ചർച്ച ആയിരുന്നു.

ഇപ്പോഴിതാ സ്വസാകയ്ക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അലൻസിയർ. സിനിമയിലെ ഒരു രം​ഗം ചിത്രീകരിച്ചതിനെക്കുറിച്ചാണ് അലൻസിയർ സംസാരിച്ചത്. മിർച്ചി മലയാളവുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

‘ഏതോ ഒരു ഹിന്ദി നടി അടുത്തിടെ പറഞ്ഞത് കേട്ടു. ഇന്റിമേറ്റ് സീനുകൾ അഭിനയിക്കാൻ പേടി കൂടുതൽ നടൻമാർക്ക് ആണെന്ന്. എനിക്കും തോന്നിയത് അങ്ങനെ ആണ്. ഞാൻ അഭിനയിക്കാൻ ചെയ്യുമ്പോൾ ആ വീട്ടിലെ ഭാര്യയും ഭർത്താവും ക്യാമറയുടെ പിന്നിൽ ഇരുന്ന് നോക്കുന്നു. ഞാൻ കോൺഷ്യസ് ആയി’

‘എനിക്ക് സ്വാസികയെ പരിചയം ഇല്ല. ഇങ്ങനെ ഒരു സീൻ സിദ്ധാർത്ഥ് വിശദീകരിക്കുമ്പോൾ ഞാൻ ചോദിച്ചു എങ്ങനെ എന്ന്. അവളോടൊപ്പമുള്ള ആദ്യ ഷോട്ട് ആണ്. ഞാനും സ്ക്രിപ്റ്റ് റൈറ്ററും സിദ്ധാർത്ഥും ഇരിക്കവെ സ്വാസിക വന്നു. എന്താ ഷോട്ട് എടുക്കുന്നില്ലേ എന്ന് ചോദിച്ചു. നിങ്ങൾ തമ്മിൽ ഒന്ന് വർക്ക് ചെയ്ത് നോക്കൂ എന്ന് പറഞ്ഞ് സിദ്ധാർത്ഥ് കൈയൊഴിഞ്ഞു. അവൾക്കൊരു പ്രശ്നം ഇല്ല’

‘എത്ര ആൾക്കാരുണ്ടെന്നറിയാമോ. ലൈറ്റ് ബോയ്സ്, പരിചയമില്ലാത്ത വീട്ടുകാർ, നിങ്ങൾക്ക് തിയറ്ററിൽ മാത്രമാണ് ഇന്റിമേറ്റ് സീൻ, ഞങ്ങൾക്ക് പരസ്യമാണ്. ഞങ്ങൾ മൂവ്മെന്റ് ഒക്കെ നോക്കിയപ്പോൾ അവൾ ഭയങ്കര ഫ്രീ ആയി, എനിക്കത്ര ആവാൻ പറ്റുന്നില്ല. എന്നെക്കൊണ്ട് നടക്കില്ലെന്ന് അവന് മനസ്സിലായി. സിദ്ധാർത്ഥ് തന്നെ ഡിസൈൻ ചെയ്ത് തന്നു’

‘പാവാട തൊട്ടിങ്ങനെ പോവണം. എന്റെ കൈ നീങ്ങി വന്ന് അവളുടെ മുട്ടിന് മുകളിലേക്ക് പോയി. ഞാൻ പിടിച്ച് തിരിച്ചിട്ടു. അത്രയും പാടില്ലെന്ന് എനിക്ക് തോന്നി. എന്റെ സദാചാര ബോധം അനുവദിച്ചില്ല. ഒരു സ്ത്രീ പക്ഷ വാദിയും ആയത് കൊണ്ടല്ല’

‘ഇത്തിരി കടന്ന് പോയില്ലേ എന്ന് വിചാരിച്ച് ഞാൻ വിട്ടു. സ്വാസിക തന്നെ പറഞ്ഞ കമന്റ് ആണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ സർട്ടിഫിക്കറ്റ്. ഇയാൾക്കാണോ മീ റ്റൂ കിട്ടിയതെന്ന്,’ അലൻസിയർ പറഞ്ഞു.

റിലീസിന് മുമ്പ് എ സിനിമ എന്ന രീതിയിൽ ചർച്ച ആയെങ്കിലും മികച്ച പ്രേക്ഷക പ്രതികരണം ആണ് റിലീസിന് ശേഷം ചതുരത്തിന് കിട്ടിയത്. ഏറെ നാളുകൾക്ക് ശേഷം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത സിനിമയുമായിരുന്നു ഇത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week