24.8 C
Kottayam
Thursday, June 4, 2026

കന്യാസ്ത്രീയാകാന്‍ പഠിക്കുന്ന പെണ്‍കുട്ടി മഠത്തില്‍ പ്രസവിച്ചു, കുഞ്ഞിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ് കൊലപ്പെടുത്തി; ഗര്‍ഭത്തിന് ഉത്തരവാദി വൈദിക വിദ്യാര്‍ഥി

Must read

വിജയവാഡ: ആന്ധ്രയിലെ കന്യാസ്ത്രീ കോണ്‍വെന്റ് ഹോസ്റ്റലില്‍ ജനിച്ച നവജാത ശിശുവിനെ എറിഞ്ഞു കൊലപ്പെടുത്തി. എലുരുവിലെ സെന്റ് ജോസഫ് കോണ്‍വെന്റ് ഹോസ്റ്റലില്‍ പതിനെട്ടുകാരിയായ പെണ്‍കുട്ടിയാണ് പ്രസവിച്ചത്. പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ കോണ്‍വന്റ് പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടത്തിയത്. കന്യാസ്ത്രീ ആകാനുള്ള പരിശീലനത്തിലായിരുന്ന പെണ്‍കുട്ടിയാണ് പ്രസവിച്ചതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പ്രസവത്തിന് പിന്നാലെ പെണ്‍കുട്ടി കുഞ്ഞിനെ ജനല്‍വഴി പുറത്തേക്കെറിയുകയായിരുന്നു എന്നാണ് മാധ്യമ റിപ്പോര്‍ട്ട്.

കൂര്‍ണൂല്‍ സ്വദേശിയായ പെണ്‍കുട്ടി ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ഥിയാണ്. ജനിച്ച് മിനിറ്റുകള്‍ മാത്രം പ്രായമുള്ള ആണ്‍കുട്ടിയുടെ മൃതദേഹം തൊട്ടടുത്ത പുരയിടത്തില്‍ കണ്ടെത്തിയതോടെ പോലീസ് അന്വേഷിക്കുകയായിരുന്നു. മഠത്തില്‍ താമസിച്ച് പഠിക്കുകയായിരുന്നു പെണ്‍കുട്ടി. നവജാത ശിശുവിനെ കോണ്‍വെന്റ് കെട്ടിടത്തിന് മുകളില്‍ നിന്നും വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് ആരോപണം. മൃതദേഹം കണ്ടതായി തൊട്ടടുത്ത അപാര്‍ട്ട്‌മെന്റിലെ ജോലിക്കാരി വിവരം അറിയിച്ചാണ് പോലീസ് എത്തിയത്.

- Advertisement -

തുടര്‍ന്ന് എലുരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘവും വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയില്‍ കുട്ടിയെ എറിഞ്ഞത് കോണ്‍വെന്റ് കെട്ടിടത്തില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചു. അവശനിലയിലായ അമ്മയെ എലുരു ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.

- Advertisement -

കോണ്‍വെന്റില്‍ കന്യാസ്ത്രീയാകാന്‍ പരിശീലനം നേടുന്ന പെണ്‍കുട്ടിക്ക് ഒരു വൈദിക വിദ്യാര്‍ത്ഥിയുമായി ബന്ധം ഉണ്ടായിരുന്നുവെന്നും സൂചനകളുണ്ട്. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടിയുടെ മറ്റ് റൂമേറ്റ്‌സിനെയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. കുഞ്ഞ് പ്രസവസമയത്ത് തന്നെ മരിച്ചതാണോ അതോ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്ന് എറിഞ്ഞതിന്റെ ആഘാതത്തില്‍ മരിച്ചതാണോ എന്ന് ഉറപ്പിക്കാനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

- Advertisement -

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയുമെന്നും അവര്‍ വ്യക്തമാക്കി. അതേസമയം പെണ്‍കുട്ടിയുടെ പ്രായത്തിന്റെ കാര്യത്തിലും പോലീസ് വ്യക്തത വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. പ്രായപൂര്‍ത്തിയാകും മുമ്പാണേ പെണ്‍കുട്ടി പീഡനത്തിന് ഇരയായത് എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഗര്‍ഭത്തിന് ഉത്തരവാദി വൈദിക വിദ്യാര്‍ത്ഥിയാണെന്നാണ് നിഗമനം.

അതേസമയം പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞില്ല എന്നാണ് കോണ്‍വെന്റ് അധികൃതര്‍ പറയുന്നത്. ഹോസ്റ്റല്‍ അധികൃതരെ പോലീസ് വിശദമായി ചോദ്യം ചെയ്തു. എന്നാല്‍ പ്രസവസമയം വരെ അതിന് എങ്ങനെ കഴിഞ്ഞുവെന്നാണ് പോലീസ് ഉയര്‍ത്തുന്ന ചോദ്യം. കേസ് അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ ചോദ്യം ചെയ്യല്‍ നടപടികളിലേക്ക് പോലീസ് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week