27.6 C
Kottayam
Sunday, June 7, 2026

മദ്യലഹരിയിൽ ഉപദ്രവം പതിവ്; യുവാവിനെ കൊല്ലാൻ എട്ടുലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകി കുടുംബം,ഏഴുപേര്‍ അറസ്റ്റില്‍

Must read

ഹൈദരാബാദ്: യുവാവിനെ കൊല്ലാനായി ക്വട്ടേഷന്‍ നല്‍കിയ മാതാപിതാക്കളും ബന്ധുക്കളും അടക്കം ഒരു കുടുംബത്തിലെ ഏഴുപേര്‍ അറസ്റ്റില്‍. തെലങ്കാനയിലെ ഖമ്മാം സ്വദേശി ക്ഷത്രിയ സായ്‌നാഥി (26) നെ കൊലപ്പെടുത്തിയ കേസിലാണ് ഇയാളുടെ മാതാപിതാക്കളായ രാംസിങ്, റാണി ബായി എന്നിവരെയും അഞ്ച് ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തത്.

സ്ഥിരം മദ്യപാനിയായ മകന്റെ ഉപദ്രവം സഹിക്കവയ്യാതെയാണ് കുടുംബം എട്ട് ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നും അഞ്ചംഗസംഘമാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് നാല് കാറുകളും ഒരു ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൃത്യം നടത്താന്‍ ഉപയോഗിച്ച പ്ലാസ്റ്റിക് കയറും 23,500 രൂപയും കണ്ടെടുത്തു.

ഒക്ടോബര്‍ 18-ാം തീയതി ഖമ്മാം മിരിയാലഗുഡയില്‍വെച്ചാണ് അഞ്ചംഗസംഘം സായ്‌നാഥിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. പിന്നാലെ മൃതദേഹം കാറില്‍ കൊണ്ടുപോയി സമീപത്തെ നദിയില്‍ തള്ളി. പിറ്റേദിവസം നാട്ടുകാരാണ് നദിയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

സംഭവസ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തില്‍ ഒരു കാറിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ മറ്റുവിവരങ്ങളൊന്നും കണ്ടെത്താനായില്ല.

- Advertisement -

സംഭവം നടന്ന് പത്തുദിവസത്തിന് ശേഷമാണ് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാനെത്തിയത്. മകനെ കാണാനില്ലെന്ന പരാതി നല്‍കിയ കുടുംബം, അജ്ഞാത മൃതദേഹം കണ്ടെത്തിയെന്ന വിവരമറിഞ്ഞാണ് എത്തിയത്. ആശുപത്രി മോര്‍ച്ചറിയില്‍ മരിച്ചത് സായ്‌നാഥ് ആണെന്ന് തിരിച്ചറിഞ്ഞ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി മടങ്ങുകയും ചെയ്തു.

- Advertisement -

അതിനിടെ, മൃതദേഹം ഏറ്റുവാങ്ങാനായി ബന്ധുക്കള്‍ എത്തിയ കാര്‍ പോലീസ് ശ്രദ്ധിച്ചിരുന്നു. കൊലപാതകം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്ന അതേ കാറിലാണ് ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയിരുന്നത്. ഇതോടെ സായ്‌നാഥിന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും പോലീസ് ചോദ്യംചെയ്യാനായി വിളിപ്പിച്ചു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിലാണ് യുവാവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് തങ്ങളാണെന്ന് ബന്ധുക്കള്‍ സമ്മതിച്ചത്.

കോളേജ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച സായ്‌നാഥ് സ്ഥിരം മദ്യപാനിയായിരുന്നു. ജോലിക്കും പോയിരുന്നില്ല. മദ്യലഹരിയില്‍ യുവാവിന്റെ ഉപദ്രവം പതിവായതോടെയാണ് മാതാപിതാക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. അഞ്ചംഗസംഘത്തിന് എട്ട് ലക്ഷം രൂപ നല്‍കിയാണ് കുടുംബം ക്വട്ടേഷന്‍ ഉറപ്പിച്ചതെന്നും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

Popular this week