24.1 C
Kottayam
Friday, June 5, 2026
No menu items!

പുനലൂർ – ചെങ്കോട്ട റെയിൽപാത വൈദ്യുതീകരണം അടുത്തവർഷം പൂർത്തിയാകും; സ്റ്റേഷൻ വികസനത്തിന് ഒന്നാംഘട്ടം 5.43 കോടി രൂപയുടെ പദ്ധതികൾ

Must read

തിരുവനന്തപുരം: പുനലൂർ – ചെങ്കോട്ട റെയിൽപാതയുടെ വൈദ്യുതീകരണം അടുത്തവർഷം പൂർത്തിയാകും. 2024 മാർച്ച് 31ന് മുൻപ് വൈദ്യുതീകരണം പൂർത്തിയാകുമെന്ന് എൻ കെ പ്രേമചന്ദൻ എം പി അറിയിച്ചു. പുനലൂരിൽ ചേർന്ന ദക്ഷിണ റെയിൽവേ മധുര ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പുനലൂർ – ചെങ്കോട്ട റെയിൽപാതയുടെ വൈദ്യുതീകരണം സംബന്ധിച്ച പുതിയ തീരുമാനം കൈക്കൊണ്ടത്.

പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് യോഗം വിലയിരുത്തി. പുനലൂർ മുതൽ ഇടമൺവരെയും ഭഗവതിപുരം മുതൽ ചെങ്കോട്ടവരെയുമുള്ള വൈദ്യുതീകരണം പൂർത്തിയാക്കി. ഇടമൺ മുതൽ ഭഗവതിപുരം വരെയുള്ള റെയിൽവേ പാതയുടെ വൈദ്യൂതികരണമാണ് ഇനി പൂർത്തിയാക്കാൻ ബാക്കിയുള്ളത്. ഇടമൺ – ഭഗവതിപുരം പാതയിലെ 34 കിലോമീറ്റർ ദൂരത്തെ നിർമാണ പ്രവർത്തനങ്ങളാണ് പൂർത്തികാനുള്ളത്.

അമൃത ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി പുനലൂർ റെയിൽവേ സ്റ്റേഷൻ നവീകരണത്തിനും റെയിൽവേയുടെ അനുമതിയായി. ഒന്നാം ഘട്ടത്തിൽ 5.43 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതി നൽകിയിരിക്കുന്നത്. പാർക്കിങ്, പൂന്തോട്ടം, നടപ്പാത, ലാൻഡ് സ്കേപിങ് എന്നിവ സജ്ജമാക്കി റെയിൽവേ സ്റ്റേഷൻ സൗന്ദര്യവൽക്കരിക്കും.

നിലവിലെ പാർക്കിങ് ഏരിയ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സർക്കിലേറ്റിങ് ഏരിയ നിർമിക്കാനാണ് തീരുമാനം. ഇവിടെ 200 വാഹനങ്ങൾക്കെങ്കിലും ഒരേ സമയം പാർക്ക് ചെയ്യാൻ സാധിക്കുന്ന തരത്തിലാകും സൗകര്യങ്ങൾ ഒരുക്കുക. 2000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലാകും പാർക്കിങ് ഏരിയ പൂർത്തിയാക്കുക.

- Advertisement -

റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിൽ മുഴുവനായി മേൽക്കൂര നിർമിക്കുന്നതിനൊപ്പം സ്റ്റേഷനിലെ ലൈറ്റുകൾ, ഫാനുകൾ എന്നിവ സജ്ജമാക്കും. ശുചിമുറി, വിശ്രമകേന്ദ്രം എന്നിവയും പദ്ധതിയുടെ ഭാഗമായി നവീകരിക്കും. യാത്രക്കാർക്ക് സഹായകരമാകുന്ന തരത്തിൽ രണ്ട് ലിഫ്റ്റുകൾ കൂടി സ്ഥാപിച്ചാകും സ്റ്റേഷൻ നവീകരണം നടത്തുക.

- Advertisement -

റെയിൽവേ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് സ്റ്റേഷൻ നവീകരണത്തിന് ഇന്ത്യൻ റെയിൽവേ അനുമതി നൽകിയത്. രണ്ടാം ഘട്ടത്തിൽ നിലവിലെ സ്റ്റേഷൻ പൊളിച്ച് ആധൂനിക സൗകര്യങ്ങളോടെ പുതിയ സ്റ്റേഷൻ നിർമിക്കാനാണ് ആലോചന. മൂന്നാമതായി ഒരു ഫ്ലാറ്റ് ഫോം, രണ്ട് പ്രവേശന കവാടടങ്ങൾ എന്നിവയും രണ്ടാം ഘട്ടത്തിൽ പൂർത്തിയാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

Popular this week