24.4 C
Kottayam
Sunday, September 29, 2024

ആ പെൺകുട്ടിയുടെ ജീവിതവും… ആദ്യ വിവാഹത്തിൽ സംഭവിച്ചതിൽ ഖേദമുണ്ടെന്ന് സിദ്ധാർത്ഥ് ഭരതൻ

Must read

കൊച്ചി:മലയാള സിനിമയിൽ സംവിധായകനായും നടനായും സുപരിചൻ ആണ് സിദ്ധാർത്ഥ് ഭരതൻ. നമ്മൾ എന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ സിദ്ധാർത്ഥ് പിന്നീട് ഒളിപ്പോര്, സ്പിരിറ്റ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. കരിയറിൽ ഉയർച്ച താഴ്ചകൾ നടനെന്ന നിലയിലും സംവിധായകൻ എന്ന നിലയിലും വന്ന ആളാണ് സിദ്ധാർത്ഥ് ഭരതൻ.

നിദ്ര ആണ് സിദ്ധാർത്ഥ് ഭരതൻ ആദ്യം സംവിധാനം ചെയ്യുന്ന സിനിമ. പിന്നീട് ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിമയുൾപ്പെടെ ചെയ്തു. സംവിധാനത്തിൽ നീണ്ട ഇടവേള സിദ്ധാർത്ഥിന് വന്നു. ചതുരം എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് സിദ്ധാർത്ഥ്.

സ്വാസിക, റോഷൻ മാത്യു, അലൻസിയർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്. കരിയറിൽ സിദ്ധാർത്ഥിന്റെ ഏറ്റവും മികച്ച സിനിമ ആണിതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. മലയാള സിനിമ കണ്ട പ്ര​ഗൽഭനായ സംവിധായകൻ അന്തരിച്ച ഭരതന്റെയും നടി കെപിഎസി ലളിതയുടെയും മകനാണ് സിദ്ധാർത്ഥ് ഭരതൻ. കെപിഎസി ലളിത അടുത്തിടെ ആണ് മരിച്ചത്.

ഇപ്പോഴിതാ തന്റെ ആദ്യ വിവാഹത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സിദ്ധാർത്ഥ് ഭരതൻ, മിർച്ചി മലയാളവുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ജീവിതത്തിൽ ഖേദം തോന്നുന്നത് തീരുമാനമെന്തെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സിദ്ധാർത്ഥ്.

‘എന്റെ ആദ്യ വിവാഹം ആയിരിക്കും. ആ കൊച്ചിന്റെ ജീവിതം വെറുതെ ഡപ്പായി. അത് ചെയ്യാൻ പാടില്ലായിരുന്നു എന്നെനിക്ക് തോന്നുന്നു. അന്ന് ഒരു നല്ല തീരുമാനം എടുക്കാമായിരുന്നു. ആ കുട്ടിയുടെ ജീവിതവും ഞാൻ ചളകുളമാക്കി,’ സിദ്ധാർത്ഥ് ഭരതൻ പറഞ്ഞു.

2008 ലായിരുന്നു സിദ്ധാർത്ഥിന്റെ ആദ്യ വിവാഹം. മുംബൈയിൽ ഫാഷൻ ഡിസൈനർ ആയിരുന്ന അ‍ഞ്ജു എം ദാസ് ആയിരുന്നു ആദ്യ ഭാര്യ. അഞ്ച് വർഷം നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം. 2012 മുതൽ ഇവർ അകന്നാണ് കഴിഞ്ഞിരുന്നത്. സിദ്ധാർത്ഥ് പിന്നീട് രണ്ടാം വിവാഹവും കഴിച്ചു. സുജി ശ്രീധർ ആണ് സിദ്ധാർത്ഥ് ഭരതന്റെ ഭാര്യ. രണ്ടാം വിവാഹം കഴിക്കുമ്പോൾ അമ്മ കെപിഎസി ലളിത നൽകിയ ഉപദേശത്തെക്കുറിച്ച് സിദ്ധാർത്ഥ് മുമ്പൊരിക്കൽ സംസാരിച്ചിരുന്നു.

എല്ലാ കാര്യങ്ങളും അമ്മയോട് സംസാരിക്കുമായിരുന്നു. ആ​ദ്യ വിവാഹത്തിൽ പ്രശ്നങ്ങൾ ഉണ്ടായ സമയത്ത് അമ്മയ്ക്ക് എല്ലാം അറിയാമായിരുന്നു. രണ്ടാം വിവാഹത്തെക്കുറിച്ച് ആദ്യം പറഞ്ഞതും അമ്മയോട് ആയിരുന്നു. ഇതെങ്കിലുമെന്ന് നേരെ കൊണ്ട് പോകണമെന്നായിരുന്നു അമ്മ ആദ്യം പറഞ്ഞത്. പിന്നീട് അമ്മയാണ് എല്ലാ കാര്യങ്ങളും ശരിയാക്കിയതെന്നും സിദ്ധാർത്ഥ് ഭരതൻ പറഞ്ഞു.

ഈ വർഷം ഫെബ്രുവരി മാസത്തിലാണ് കെപിഎസി ലളിത മരിച്ചത്. കരൾ സംബന്ധമായ അസുഖം ഉണ്ടായിരുന്നു. ഏറെ നാളായി ചികിത്സയിൽ ആയിരുന്നു നടി. അമ്മയുടെ സ്നേഹത്തെക്കുറിച്ചും സിദ്ധാർത്ഥ് സംസാരിച്ചു. ഷൂട്ടുള്ള സമയത്തും അമ്മ രാവിലെയും വൈകുന്നേരവും വിളിക്കുമായിരുന്നു. അവസാന കാലത്ത് ആളുകളെ തിരിച്ചറിയാതായി. പക്ഷെ തന്റെ ശബ്ദം തിരിച്ചറിയുമായിരുന്നു. താൻ പറഞ്ഞാൽ മാത്രമേ മരുന്ന് പോലും കഴിക്കുമായിരുന്നുള്ളൂ എന്നും സിദ്ധാർത്ഥ് ഭരതൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week