News

ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍; ആറു ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ ആറ് ജെയ്ഷ് ഇ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചു. അനന്ത്‌നാഗ് ജില്ലയിലും കുല്‍ഗാം ജില്ലയിലുമാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരരില്‍ രണ്ട് പേര്‍ പാക്കിസ്ഥാനില്‍ നിന്നെത്തിയവരാണെന്ന് കാഷ്മീര്‍ ഐജിപി അറിയിച്ചു.

കുല്‍ഗാമിലാണ് സൈന്യവും ഭീകരരും തമ്മില്‍ ആദ്യം ഏറ്റുമുട്ടല്‍ നടന്നത്. ബുധനാഴ്ച കുല്‍ഗാമിലെ മിര്‍ഹാമ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് പരിക്കേറ്റു. മേഖലയില്‍ തെരച്ചില്‍ തുടരുകയാണ്.

അനന്ത്നാഗിലെ ദൂരു മേഖലയിലെ നൗഗാം ഷഹാബാദിലാണ് മറ്റൊരു ഏറ്റുമുട്ടല്‍ നടന്നത്. ഇന്നലെ വൈകീട്ടാണ് ഏറ്റുമുട്ടല്‍ നടന്നത്. അനന്ത്നാഗിലെ നൗഗാം മേഖലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു ഭീകരനെ വധിക്കുകയും ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button