24 C
Kottayam
Sunday, June 7, 2026

‘ ടീമിൽ ഇനി അവസരം ഇല്ല’- അശ്വിനോട് വിരമിക്കാൻ മാനേജ്മെന്റ് ആവശ്യപ്പെട്ടു? വിവാദം കൊഴുക്കുന്നു

Must read

ബ്രിസ്ബെയ്ൻ: ഇന്ത്യൻ വെറ്ററൻ സ്പിന്നറും ഇതി​ഹാസ താരവുമായ ആർ അശ്വിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം പുതിയ വിവാദങ്ങൾക്കും വഴി തുറന്നു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ അശ്വിനുണ്ട്. മൂന്ന് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഒറ്റ കളിയിൽ മാത്രമാണ് താരത്തിനു അവസരം കിട്ടിയത്. രണ്ടാം ടെസ്റ്റിൽ കളിച്ച അശ്വിന് ഒരു വിക്കറ്റ് മാത്രമാണ് നേടാനായത്. ശേഷിക്കുന്ന മത്സരങ്ങളിൽ ഇനി അവസരം കിട്ടില്ലെന്നു ഉറപ്പായതും വിരമിക്കലിലേക്ക് നയിച്ചതായി റിപ്പോർട്ടുകളുണ്ട്. അതിനിടെയാണ് വിവാ​ദം.

ഓസ്ട്രേലിയൻ പര്യടനത്തിനു ശേഷം ഇന്ത്യക്ക് ഇം​ഗ്ലണ്ട് പര്യടനമുണ്ട്. ഈ പരമ്പരയിലേക്ക് അശ്വിനെ പരി​ഗണിക്കില്ലെന്നു ഏതാണ്ട് ഉറപ്പായ സാഹചര്യത്തിലാണ് താരത്തിന്റെ വിരമിക്കലെന്നു സൂചനയുണ്ട്. സ്പിന്നിന് അനുകൂലമായ ഇന്ത്യൻ പിച്ചിൽ നടന്ന ന്യൂസിലൻഡ‍ിനെതിരായ പോരാട്ടത്തിൽ മൂന്ന് കളിയിലും അശ്വിൻ പന്തെറിഞ്ഞിരുന്നു. എന്നാൽ തിളങ്ങാനായില്ല. മൂന്ന് കളിയിൽ നിന്നായി 9 വിക്കറ്റുകൾ മാത്രമാണ് താരം പിഴുതത്.

ടെസ്റ്റ് ടീമിൽ അവസരം കിട്ടിയ വാഷിങ്ടൻ സുന്ദർ മികച്ച ഫോമിൽ നിൽക്കുന്നതും അശ്വിന്റെ വഴി ഏറെക്കുറെ അടച്ചു കഴിഞ്ഞു. നിലവിൽ ഏകദിന, ടി20 ടീമുകളിൽ അശ്വിൻ ഇല്ല. 2025 ഓ​ഗസ്റ്റിലാണ് ഇനി ഇന്ത്യക്ക് നാട്ടിൽ ടെസ്റ്റ് കളിയുള്ളത്. അതിനാൽ തന്നെ അശ്വിന്റെ ടെസ്റ്റ് കരിയർ ചോദ്യ ചിഹ്നത്തിലായിരുന്നു. ഇതോടെ ടീം മാനേജ്മെന്റ് വിരമിക്കൽ സംബന്ധിച്ചു തീരുമാനം അറിയിക്കാൻ അശ്വിനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ടീം മാനേജ്മെന്റും സീനിയർ താരങ്ങളും തമ്മിൽ ഭിന്നതയുണ്ടെന്ന തരത്തിലും റിപ്പോർട്ടുകൾ വരുന്നുണ്ട്.

ഒരു പരമ്പരയുടെ പാതി വഴിയ്ക്കു വച്ച് വിരമിക്കൽ പ്രഖ്യാപിച്ച ചരിത്രം ഇന്ത്യൻ ക്രിക്കറ്റിൽ നേരത്തെയുമുണ്ട്. ഇതിഹാസങ്ങളായ അനിൽ കുംബ്ലെ, എംഎസ് ധോനി എന്നിവരും സമാന രീതിയിൽ ഇന്ത്യൻ ടീമിന്റെ പടിയിറങ്ങിയവരാണ്. 2008ൽ ഓസ്ട്രേലിയക്കെതിരായ 4 മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്നാം പോരാട്ടത്തിനു ശേഷമായിരുന്നു കുംബ്ലെയുടെ അപ്രതീക്ഷിത പ്രഖ്യാപനം. 2014ലെ ഓസ്ട്രേലിയൻ പര്യടനത്തിലെ രണ്ടാം ടെസ്റ്റിനു പിന്നാലെയാണ് ധോനിയുടെ ടെസ്റ്റ് മത്സരങ്ങളിലെ വിരമിക്കൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week