KeralaNews

കെ.എസ്.ആര്‍.ടി.സി ബസില്‍ അധ്യാപികയ്ക്ക് നേരെ ലൈംഗീകാതിക്രമം; കണ്ടക്ടറും മോശമായി പെരുമാറിയതായും പരാതി

കൊച്ചി: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ ലൈംഗീകാതിക്രമം ഉണ്ടായതായി അധ്യാപികയുടെ പരാതി. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസില്‍ എറണാകുളത്തിനും തൃശൂരിനും ഇടയില്‍ വച്ചാണ് സംഭവം നടന്നത്.

സീറ്റിന് പിന്നില്‍ ഇരുന്നയാള്‍ തന്നെ മോശമായി സ്പര്‍ശിച്ചെന്ന് അധ്യാപിക പറഞ്ഞു. ഇതേക്കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ മാപ്പ് പറഞ്ഞ് പിന്നിലെ സീറ്റിലേക്ക് മാറിയിരുന്നുവെന്ന് അധ്യാപിക പറയുന്നു. സംഭവത്തെ കുറിച്ച് കണ്ടക്ടറോട് പറഞ്ഞെങ്കിലും അയാളും മോശമായി പെരുമാറിയെന്നും അധ്യാപിക വ്യക്തമാക്കി.

അധ്യാപികയുടെ നിര്‍ബന്ധപ്രകാരം ഹൈവേ പോലീസിന്റെ വാഹനത്തിന് സമീപം ബസ് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് വിഷയത്തില്‍ ഇടപെട്ടുവെന്നും അധ്യാപിക കൂട്ടിച്ചേര്‍ത്തു. അതിക്രമത്തേക്കാള്‍ തന്നെ വേദനിപ്പിച്ചത് കണ്ടക്ടറുടെ പേരുമാറ്റമാണ്. പരാതിപ്പെട്ടിട്ടും കണ്ടക്ടര്‍ ഗൗരമായി എടുത്തില്ല. കണ്ടക്ടറുടെ സംസാരം വേദനയുണ്ടാക്കി. ബസിലുണ്ടായിരുന്നവരും വിഷയത്തില്‍ ഇടപെടുകയോ പ്രതികരിക്കുകയോ ചെയ്തില്ലെന്നും അധ്യാപിക ആരോപിച്ചു.

സംഭവത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ കണ്ടക്ടര്‍ക്കെതിരെ പോലീസിലും കെഎസ്ആര്‍ടിസിയിലും പരാതി നല്‍കുമെന്നും അധ്യാപിക പറഞ്ഞു. അതേസമയം, വിഷയത്തില്‍ ഇടപെടുമെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button