29.3 C
Kottayam
Monday, June 8, 2026

കാമുകനൊപ്പം ജീവിക്കാൻ 3 മക്കളെ കൊലപ്പെടുത്തി അധ്യാപിക; കൃത്യം പൊളിഞ്ഞതിങ്ങനെ

Must read

ഹൈദരാബാദ്: തെലങ്കാനയില്‍ മൂന്ന് മക്കളെ അമ്മ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഗറെഡ്ഡി ജില്ലയില്‍ 38 വയസ്സുള്ള രജിത എന്ന അധ്യാപികയാണ് കേസിലെ പ്രതി. തന്റെ മുന്‍ സഹപാഠിയെ വിവാഹം കഴിക്കാന്‍ വേണ്ടി മൂന്ന് മക്കളെ ഒഴിവാക്കാനായിരുന്നു ക്രൂരകൃത്യമെന്ന് പോലീസ് പറയുന്നു.പന്ത്രണ്ട് വയസ്സുള്ള സായ് കൃഷ്ണ, പത്ത് വയസ്സുള്ള മധു പ്രിയ, എട്ട് വയസ്സുള്ള ഗൗതം എന്നിവരാണ് മരിച്ച കുട്ടികള്‍. മാര്‍ച്ച് 27-നാണ് സംഭവം.

കുട്ടികളുടെ പിതാവും രജിതയുടെ ഭര്‍ത്താവുമായ ചെന്നയ്യ ജോലിക്കു പോയിരിക്കുകയായിരുന്നു. ഇദ്ദേഹം വീട്ടിലെത്തിയപ്പോള്‍ രജിത തളര്‍ന്ന് കിടക്കുന്നതു കണ്ടു. മക്കള്‍ ബോധരഹിതരായ അവസ്ഥയിലായിരുന്നു. അത്താഴത്തിന് താനും കുട്ടികളും തൈര് കഴിച്ചുവെന്നും അതിന് ശേഷമാണ് ദേഹാസ്വാസ്ഥ്യം തുടങ്ങിയതെന്നും രജിതെ ചെന്നയ്യയോട് പറഞ്ഞു. വിഷബാധയായിരിക്കുമെന്ന നിഗമനത്തോടെ അയല്‍വാസികളുടെ സഹായത്തോടെ എല്ലാവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികള്‍ നേരത്തേതന്നെ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. രജിതയെ ചികിത്സയ്ക്കായി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

- Advertisement -

- Advertisement -

കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോഴാണ് രജിതയുടെ മൊഴിയില്‍ സംശയം തോന്നുന്നത്. കുട്ടികളുടെ ശരീരത്തില്‍ വിഷാംശം ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല ശ്വാസതടസ്സമാണ് മരണകാരണമെന്നും വ്യക്തമായി. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ സത്യം ചുരുളഴിയുകയായിരുന്നു.

അടുത്തിടെ സ്‌കൂള്‍ റീയൂണിയനില്‍ തന്റെ സഹപാഠിയായ ശിവകുമാറിനെ രജിത വീണ്ടും കണ്ടുമുട്ടിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. സൗഹൃദം പുനഃസ്ഥാപിച്ചതോടെ അവര്‍ നിത്യവും സംസാരിക്കാന്‍ തുടങ്ങി. താമസിയാതെ സൗഹൃദം പ്രണയമായി മാറി. കുട്ടികളില്ലാതെ വന്നാല്‍ താന്‍ സ്വീകരിക്കുമെന്ന് രജിതയ്ക്ക് ശിവകുമാര്‍ ഉറപ്പ് നല്‍കി. കുടുംബത്തെ ഉപേക്ഷിച്ച് കാമുകനുമായി പുതിയ ജീവിതം ആരംഭിക്കാന്‍ രജിത തീരുമാനിച്ചു. ഭാവിയില്‍ കുട്ടികള്‍ ബാധ്യതയാകുമെന്ന് ഇവര്‍ കരുതിയെന്നാണ് പോലീസ് പറയുന്നത്.

- Advertisement -

ഭര്‍ത്താവ് ജോലിയ്ക്ക് പോയ സമയം നോക്കി രജിത മക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. അത്താഴത്തിന് ശേഷം കുഴഞ്ഞ് വീണതാണെന്ന് വരുത്തി തീര്‍ക്കാന്‍ ഭക്ഷണസാധനങ്ങള്‍ തറയിലിട്ടു. ഭര്‍ത്താവ് വരുന്നതിന് മുന്‍പ് ചെറിയ അളവില്‍ രജിത വിഷം കഴിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ആര്‍ക്കും സംശയം തോന്നാതിരിക്കാനായിരുന്നു ഈ നീക്കം.സംഭവത്തില്‍ രജിതയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലക്ഷ്യസ്ഥാനമില്ലാത്ത മഹാപാത; കറങ്ങിത്തിരിയാൻ 14,500 കിലോമീറ്റർ! ഓസ്‌ട്രേലിയയിലെ ഈ വിസ്മയ റോഡിനെക്കുറിച്ച് അറിയേണ്ടതെല്ലാം

മെൽബൺ: തുടക്കമോ ഒടുക്കമോ ഇല്ലാത്ത, എങ്ങുമെത്താത്ത രീതിയിൽ വട്ടത്തിൽ ചുറ്റിക്കിടക്കുന്ന ലോകത്തിലെ ഏറ്റവും നീളമേറിയ റോഡ് അന്താരാഷ്ട്ര യാത്രാപ്രേമികള്‍ക്കിടയില്‍ വലിയ കൗതുകമുണര്‍ത്തുന്നു. ഓസ്ട്രേലിയന്‍ ഭൂഖണ്ഡത്തെ പൂര്‍ണ്ണമായും വലംവെച്ച് ചുറ്റിക്കിടക്കുന്ന ഈ വിസ്മയ പാതയ്ക്ക്...

മരണാനന്തരവും സലിം കുമാറിനെതിരെ അസഭ്യവർഷം; കോൺഗ്രസുകാരൻ ആയതുകൊണ്ടെന്ന് എം എൻ കാരശ്ശേരി

കോഴിക്കോട്‌: മലയാളം സിനിമാ രംഗത്ത് തന്റെ രാഷ്ട്രീയം കൃത്യമായി തുറന്നു പറഞ്ഞ വ്യക്തിയാണ് സലിം കുമാര്‍. കോണ്‍ഗ്രസാണ് തന്‍രെ രാഷ്ട്രീയമെന്ന് പറഞ്ഞ അദ്ദേഹം തന്റെ നിലപാടുകള്‍ക്ക് വേണ്ടി പ്രചരണം നടത്തുകയും ചെയ്തിരുന്നു. ഇന്നലെ...

മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞു; ചികിത്സ നൽകിയത് ഒൻപത് മണിക്കൂർ വൈകി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് പിന്നാലെ കൈയ്യോടിഞ്ഞ നവജാത ശിശുവിന് ചികിത്സ ലഭിച്ചത് ഒന്‍പത് മണിക്കൂര്‍ വൈകി. കക്കോടി ഒറ്റത്തെങ്ങ് ഐ സി സുജിന്‍ വി ആര്‍ അമല ദമ്പതികളുടെ കുഞ്ഞിനാണ് മാതൃശിശു...

കൊറിയർ വഴി രാസലഹരി വരുത്തി: ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കൊറിയര്‍ വഴി രാസലഹരി വരുത്തിയ ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍.ഐ.വി) ശാസ്ത്രജ്ഞന്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍. എന്‍.ഐ.വിയിലെ ടെക്‌നിക്കല്‍ ഓഫീസറായ മഹാരാഷ്ട്ര പൂനെ ഹവേലി സ്വദേശി പ്രസാദ് സര്‍ക്കാലെയെയാണ് (39)...

കുസാറ്റ് ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് വീട്ടു പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍ നിന്ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു. മുഹമ്മദ് സലിം ടി.ബി. (54) ആണ് ഇടപ്പള്ളിയിലുള്ള തന്റെ വീട്ടുപറമ്പില്‍ വെച്ച് ഷോക്കേറ്റ് മരിച്ചത്. പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍...

Popular this week