28.4 C
Kottayam
Saturday, June 6, 2026

വിജയ് ബാബുവിന് അധോലോക സഹായമെന്ന് സംശയം, 4 രാജ്യങ്ങള്‍ പിന്നിട്ട് ജോര്‍ജിയയിലെത്തിയത് റോഡുമാര്‍ഗം?

Must read

കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് അധോലോക സംഘങ്ങളുടെ സഹായം ലഭിച്ചതായി റിപ്പോര്‍ട്ട്. മംഗളം ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ദുബായില്‍ ദിവസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന വിജയ് ബാബു ഇവിടെ നിന്ന് ജോര്‍ജിയയിലേക്ക് കടന്ന് കളഞ്ഞെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ജോര്‍ജിയയിലേക്ക് വിജയ് ബാബുവിന് ഒളിച്ചു കടക്കുന്നതിന് കൃത്യമായ സഹായം ലഭിച്ചിരിക്കാം എന്നാണ് വിലയിരുത്തല്‍.

നേരത്തെ വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു. ഇത് പ്രകാരം വിജയ് ബാബുവിന് യാത്രാ വിലക്ക് ഉണ്ടാകും. എന്നാല്‍ പാസ്പോര്‍ട്ട് റദ്ദാക്കുന്നതിന് മുന്‍പ് വിമാന മാര്‍ഗം തന്നെ വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്ന് കളഞ്ഞതാണോ എന്ന് വ്യക്തതയില്ല. അതേസമയം പാസ്പോര്‍ട്ട് റദ്ദാക്കിയതിന് ശേഷമാണ് വിജയ് ബാബു രക്ഷപ്പെട്ടതെങ്കില്‍ അത് റോഡുമാര്‍ഗമായിരിക്കും എന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. ദുബായിലെ സിനിമ വ്യവസായങ്ങളെ നിയന്ത്രിക്കുന്ന സംഘത്തിന്റെ സഹായം വിജയ് ബാബുവിന് ലഭിച്ചിരിക്കാന്‍ ഈ സാധ്യതയുണ്ട്.

ഇക്കാര്യം പൊലീസ് വിശദമായി പരിശോധിക്കും. ഇവരുടെ സഹായത്തോടെ വിമാനത്താവളങ്ങള്‍ വഴി സഞ്ചരിക്കാതെ മനഃപൂര്‍വമാണ് വിജയ് ബാബു റോഡ്മാര്‍ഗം തെരഞ്ഞെടുത്തത് എന്നാണ് സംശയിക്കുന്നത്. നേരത്തെ തന്നെ വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ദുബായില്‍ നിന്ന് സൗദി, ഇറാഖ്, സിറിയ, തുര്‍ക്കി എന്നീ രാജ്യങ്ങളിലൂടെ റോഡുമാര്‍ഗം മൂവായിരത്തിലേറെ കിലോമീറ്റര്‍ പിന്നിട്ടാലാണ് ജോര്‍ജിയന്‍ അതിര്‍ത്തിയിലേക്ക് എത്തുക.

- Advertisement -

41 മണിക്കൂര്‍ സമയമാണ് ഇതിന് വേണ്ടത്. വിജയ് ബാബു രക്ഷപ്പെട്ടത് റോഡുമാര്‍ഗം ആയതിനാലാവാം ദുബായ് അധികൃതര്‍ പോലും അറിയാന്‍ വൈകിയത് എന്നാണ് കരുതുന്നത്. വാണിജ്യപാത വഴി നിരവധി ചരക്കുവാഹനങ്ങള്‍ പോകുന്ന വഴിയായതിനാല്‍ അത്തരം ഏതെങ്കിലും വാഹനങ്ങളില്‍ കയറി വിജയ് ബാബു അതിര്‍ത്തി കടന്നേക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. ഇതിന് കൃത്യമായ സഹായം ആവശ്യനാണ് എന്നതിനാലാണ് അധോലോക സംഘങ്ങളെ കേന്ദ്രീകരിച്ചുള്ള സംശയം ബലപ്പെടുത്തുന്നത്.

- Advertisement -

ദുബായില്‍ നിന്ന് രക്ഷപ്പെട്ടതോടെ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നീക്കം വൈകുകയാണ്. അതേസമയം വിജയ് ബാബുവിന്റെ വിസയും റദ്ദാക്കാനുള്ള നടപടി പൊലീസ് തുടങ്ങിയിട്ടുണ്ട്. ഇന്നലെ പാസ്‌പോര്‍ട്ട് ഓഫീസര്‍ മുമ്പാകെ ഹാജരാകാമെന്നു വിജയ് ബാബു അറിയിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റിച്ച് വിദേശത്ത് ഒളിവില്‍ തുടരുകയായിരുന്നു വിജയ് ബാബു. താന്‍ ബിസിനസ് ടൂറിലാണെന്നും 24 ന് മാത്രമേ എത്തുകയുള്ളു എന്നും വിജയ് ബാബു പാസ്‌പോര്‍ട്ട് ഓഫീസറെ അറിയിച്ചിരുന്നു.

ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിജയ് ബാബു ഇതില്‍ തീര്‍പ്പാകുന്നത് വരെ പൊലീസിന് പിടികൊടുക്കാതിരിക്കാനാണ് ശ്രമിക്കുന്നത്. അതേസമയം വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്നലെ പരിഗണിക്കാന്‍ ലിസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ പരിഗണിച്ചില്ല. രണ്ട് ദിവസം അവധിയായതിനാല്‍ തിങ്കളാഴ്ച മാത്രമേ ഇനി ഹര്‍ജി പരിഗണിക്കുകയുള്ളു. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍ ധാരണയില്ലാത്ത രാജ്യമാണു ജോര്‍ജിയ എന്നതാണ് വിജയ് ബാബു ഒളിവില്‍ കഴിയാന്‍ ഇവിടം തെരഞ്ഞെടുത്തത്.

അതേസമയം ഇന്റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് പൊലീസിന്റെ അടുത്ത നീക്കം. ഏപ്രില്‍ 22 നാണ് വിജയ് ബാബുവിനെതിരെ യുവനടി പരാതി നല്‍കിയത്. ഇതിന് പിന്നാലെ ആദ്യം ഗോവയിലേക്കും അവിടെ നിന്ന് ബെംഗളൂരുവിലെത്തി ദുബായിലേക്കുമാണ് വിജയ് ബാബു രക്ഷപ്പെട്ടത്. താന്‍ നിരപരാധിയാണെന്നും താനാണ് ഇരയെന്നും അവകാശപ്പെട്ട് ഇതിന് പിന്നാലെ വിജയ് ബാബു ഫേസ്ബുക്കില്‍ ലൈവിലെത്തിയിരുന്നു. ഇരയുടെ പേര് പറഞ്ഞായിരുന്നു വിജയ് ബാബുവിന്റെ ഫേസ്ബുക്ക് ലൈവ്. ഇരയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസും വിജയ് ബാബുവിനെതിരെയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week