27.4 C
Kottayam
Thursday, June 4, 2026

Euro Cup 2024:ഇറ്റലിയ്ക്ക് സെല്‍ഫ് ഗോള്‍ ദുരന്തം; പ്രീ ക്വാര്‍ട്ടർ ഉറപ്പിച്ച് സ്പെയിന്‍

Must read

മ്യൂണിക്ക്: യൂറോ കപ്പിലെ വമ്പന്‍മാരുടെ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇറ്റലിയെ വീഴ്ത്തി സ്പെയിന്‍. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്പെയിനിന്‍റെ വിജയം. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം 55-ാം മിനിറ്റില്‍ റിക്കാര്‍ഡോ കലാഫിയോറി നേടിയ സെല്‍ഫ് ഗോളിലാണ് ഇറ്റലി വീണത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ക്രോയേഷ്യയും അല്‍ബേനിയയും കൂടി ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ നിന്ന് സ്പെയിന്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചപ്പോള്‍ ഇറ്റലി-ക്രൊയേഷ്യ അവസാന ഗ്രൂപ്പ് മത്സരം നിര്‍ണായകമായി ക്രൊയേഷ്യക്കെതിരെ സമനില പിടിച്ചാലും ഇറ്റലിക്ക് പ്രീ ക്വാര്‍ട്ടറിലെത്താം. എന്നാല്‍ നോക്കൗട്ടിലെത്താന്‍ ക്രൊയേഷ്യക്ക് ജയം കൂടിയെ തീരു.

ആക്രമിച്ചു കളിച്ച സ്പെയിനിനെതിരെ പ്രതിരോധിച്ചു നില്‍ക്കാനായിരുന്നു തുടക്കം മുതല്‍ ഇറ്റലി ശ്രമിച്ചത്.അതുതന്നെയാണ് അവര്‍ക്ക് വിനയായതും. സ്പാനിഷ് താരം വില്യംസിന്‍റെ ബോക്സിലേക്കുള്ള ക്രോസ് രക്ഷപ്പെടുത്താനുള്ള ഗോള്‍ കീപ്പര്‍ ഡൊണ്ണരുമയുടെ ശ്രമത്തിനിടെ ബോക്സിലുണ്ടായിരുന്ന കലാഫിയോറിയുടെ കാല്‍ മുട്ടിലിടിച്ച് പന്ത് ഇറ്റലിയുടെ വലയില്‍ കയറുകയായിരുന്നു.ആദ്യ പകതിയില്‍ വില്യംസിനും പെഡ്രിക്കും നിരവധി അവസരങ്ങള്‍ ലിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ സ്പെയിനിന് കഴിഞ്ഞിരുന്നില്ല.ആദ്യ പകുതിയില്‍ മാത്രം സ്പെയിന്‍ ഒമ്പത് തവണ ലക്ഷ്യത്തിലേക്ക് പന്തടിച്ചപ്പോള്‍ ഇറ്റലിക്ക് ഒരു തവണ മാത്രമാണ് അതിന് കഴിഞ്ഞുള്ളു.

രണ്ടാം പകുതിയിലും സ്പെയിന്‍ തന്നെയായിരുന്നു ആക്രമിച്ചു കളിച്ചത്. വില്യംസിന്‍റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി മടങ്ങിയതും കളിയുടെ അന്ത്യനിമിഷങ്ങലില്‍ ലീഡുയര്‍ത്താന്‍ ലഭിച്ച അവസരം പെരെസ് നഷ്ടമാക്കിയതും അവര്‍ക്ക് വിനയായി.ഭാഗ്യവും ഗോള്‍ കീപ്പര്‍ ഡൊണാരുമയുടെ മികവുമാണ് പലപ്പോഴും ഇറ്റലിയെ രക്ഷിച്ചത്. മറുവശത്ത് ഇറ്റലിക്ക് കാര്യമായി അവസരങ്ങളൊന്നും തുറന്നെടുക്കാനായില്ല.

2016ല്‍ അയര്‍ലന്‍ഡിനോട് തോറ്റശേഷം ഇറ്റലി യൂറോ കപ്പില്‍ വഴങ്ങുന്ന ആദ്യ തോല്‍വിയാണിത്.തോല്‍വിയോടെ 10 മത്സരങ്ങളുടെ അപരാജിത റെക്കോര്‍ഡും ഇറ്റലിക്ക് നഷ്ടമായി.ഇറ്റലിക്കെതിരെ സ്പെയിന്‍ നേടുന്ന തുടര്‍ച്ചയായ മൂന്നാം ജയവുമാണിത്. ആദ്യമായാണ് സ്പെയിന്‍ ഇറ്റലിക്കെതിരെ തുടര്‍ച്ചയായി മൂന്ന തവണ ജയിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week