24.1 C
Kottayam
Friday, June 5, 2026

പ്രളയത്തിൽ പകച്ച് തെക്കൻ തമിഴ്നാട്; നിരവധി വീടുകൾ തകർന്നു, 7,500 ഓളം പേർ ക്യാംപുകളിൽ; രണ്ട് ജില്ലകൾക്ക് ഇന്നും അവധി

Must read

ചെന്നൈ: അപ്രതീക്ഷിത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ പകച്ച് തെക്കൻ തമിഴ്നാട്. മിഷോങ് ചുഴലിക്കാറ്റ് വിതച്ച ദുരിതത്തിൽനിന്ന് ചെന്നൈയടക്കം കരകയറുന്നതിനിടെ തമിഴ്നാടിൻ്റെ തെക്കൻമേഖലയാണ് കനത്ത മഴയിൽ ദുരിതത്തിലായത്. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകൾ മഴയെ തുടർന്ന് പ്രളയത്തിലാണ്. തിരുനെൽവേലിയിൽ മഴക്കെടുതിയിൽ മരണം മൂന്നായി. തിരുനെൽവേലിയിലും തൂത്തുക്കുടിയിലും ഇന്നും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

തിങ്കളാഴ്ച രാവിലെ 8:30നും വൈകിട്ടു നാലിനും ഇടയിൽ തിരുനെൽവേലി ജില്ലയിൽ ശരാശരി 2.4 സെൻ്റിമീറ്റർ മഴ ലഭിച്ചു. ജില്ലയിലെ അമ്പാസമുദ്രം, പാളയംകോട്ട എന്നിവിടങ്ങളിൽ 8.8 സെൻ്റിമീറ്റർ, 4.4 സെൻ്റിമീറ്റർ എന്നിങ്ങനെയാണ് മഴ ലഭിച്ചത്. വൈകുന്നേരം ആറുമണിവരെ കന്യാകുമാരി ജില്ലയിൽ ലഭിച്ചത് ശരാശരി 11 സെൻ്റിമീറ്റർ മഴയാണ്. ജില്ലയിലെ മൈലാടിയിൽ മാത്രം ലഭിച്ചത് 30 സെൻ്റിമീറ്റർ മഴയാണ്. തൂത്തുക്കുടി ജില്ലയിലെ കായൽപട്ടണത്ത് മാത്രം 95 സെൻ്റിമീറ്റർ മഴയാണ് ലഭിച്ചത്. ഇന്ന് മഴയുടെ ശക്തി കുറയാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

തിരുനെൽവേലി, തെങ്കാശി, തൂത്തുക്കുടി ജില്ലകളിൽ നിരവധി വീടുകൾ തകർന്നു. പ്രളയത്തിൽ കുടുങ്ങിയവരെ ഹെലികോപ്ടറുകൾ എത്തിച്ചും രക്ഷപ്പെടുത്തുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടേതടക്കം 84 ഓളം ബോട്ടുകൾ എത്തിച്ചാണ് താഴ്ന്ന പ്രദേശങ്ങളിലടക്കം രക്ഷാപ്രവർത്തനം നടത്തുന്നത്. നാല് ജില്ലകളിലായി 84 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ഏകദേശം 7,500 പേരെ മാറ്റിപ്പാർപ്പിച്ചു.

തൂത്തുക്കുടി, തെങ്കാശി, അമ്പാസമുദ്രം എന്നിവിടങ്ങളിലേക്കുള്ള റോഡുകൾ ഏറെയും വെള്ളത്തിനടിയിലാണ്. ഇവിടങ്ങളിലേക്കുള്ള ബസ് ഗതാഗതം നിർത്തിവെച്ചു. തൂത്തുക്കുടി, തിരുനെൽവേലി എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണവും നിലച്ചു. അതേസമയം താറുമാറായ ട്രെയിൻ ഗതാഗതം വൈകിട്ടോടെ പുനസ്ഥാപിച്ചേക്കും.

- Advertisement -

മലയോരമഖലയായ ബോഡിമെട്ടിൽ കനത്ത മഴ തുടരുന്നതിനാൽ വൈഗ ഡാമിലെ ജലനിരപ്പ് ഒറ്റദിവസംകൊണ്ട് മൂന്നടി ഇയർന്നു. ഇതേ തുടർന്ന് തിങ്കളാഴ്ച ഒന്നാം ഘട്ട മുന്നറിയിപ്പ് നൽകി. മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയർന്നതോടെ അണക്കെട്ട് ഇന്ന് രാവിലെ 10 മണിക്ക് തുറക്കും.

- Advertisement -

പ്രളയത്തെ തുടർന്നുണ്ടായ നാശനഷ്ടം മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിലയിരുത്തി. ഓൺലൈനായി നടന്ന യോഗത്തിൽ മന്ത്രിമാരും നാലു ജില്ലകളിലെ ജില്ലാ കളക്ടർമാരും പങ്കെടുത്തു. മന്ത്രിമാരായ ഉദയനിധി സ്റ്റാലിനടക്കം ജില്ലകളിൽ ക്യാംപ് ചെയ്ത് ദുരന്തനിവാരണ പ്രവർത്തങ്ങൾക്ക് ഏകോപനം നൽകുന്നുണ്ട്. 81485-39914 എന്ന വാട്സാപ്പ് ഹെൽപ്പ് ലൈൻ നമ്പർ പുറപ്പെടുവിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

Popular this week