24.6 C
Kottayam
Friday, June 5, 2026

‘എക്സൈസ് ഓഫീസിലാക്കി പോയി’ ഫോണിൽ പിതാവിനോട് കയർത്ത് ഷൈൻ: ബെഞ്ചിൽ മയങ്ങി ശ്രീനാഥ് ഭാസി; ആലപ്പുഴ എക്സൈസ് ഓഫീസിൽ നടന്നത്

Must read

ആലപ്പുഴ: ചോദ്യംചെയ്യലിനു തിങ്കളാഴ്ച രാവിലെ 10-ന്‌ എത്താനാണ് നടന്മാരോടും മോഡലിനോടും എക്സൈസ് ആവശ്യപ്പെട്ടതെങ്കിലും മൂവരും നേരത്തേയെത്തി. എന്നാൽ, അവർ പ്രതീക്ഷിച്ചതുപോലായിരുന്നില്ല പിന്നീടു നടന്നത്.

മോഡൽ കെ. സൗമ്യയെ ചോദ്യംചെയ്യാൻ വിളിച്ചപ്പോൾ പത്തുമണി കഴിഞ്ഞു. ഷൈനും ശ്രീനാഥും കാത്തിരിപ്പ്‌ തുടങ്ങി. ആറുമണിക്കൂർ പിന്നിട്ടതോടെ ഷൈൻ ക്ഷുഭിതനായി. സിനിമ ലൊക്കേഷനിൽനിന്നെത്തിയ ശ്രീനാഥാകട്ടെ ഉച്ചയോടെ ഓഫീസിലെ ബെഞ്ചിൽ കിടന്നു മയങ്ങി.

- Advertisement -

രാവിലെ 7.35-നു ഷൈനാണ് ആദ്യമെത്തിയത്. ഈ സമയത്ത് പതിവു ഡ്യൂട്ടി ഉദ്യോഗസ്ഥരേ ഉണ്ടായിരുന്നുള്ളൂ. ഒരു മണിക്കൂറിനകം വിടണമെന്നും ബെംഗളൂരുവിലെ ലഹരിമോചനകേന്ദ്രത്തിൽനിന്നാണു വന്നതെന്നും അവരോടു ഷൈൻ പറഞ്ഞു.

- Advertisement -

8.10-ന് ശ്രീനാഥ് എത്തി. തനിക്കു പറയാനുള്ളത് ഉദ്യോഗസ്ഥരോടു പറഞ്ഞോളാമെന്നായിരുന്നു മാധ്യമപ്രവർത്തകരോടുള്ള പ്രതികരണം.

8.30-ന് മോഡൽ സൗമ്യയെത്തി. ക്രിസ്റ്റീനയെ (തസ്‌ലിമാ സുൽത്താന) അറിയാമെങ്കിലും ലഹരിയിടപാടുമായി ബന്ധമില്ലെന്നു പറഞ്ഞശേഷമാണ് സൗമ്യ ഓഫീസിൽ കയറിയത്. ഒൻപതു മണിയോടെ ഉദ്യോഗസ്ഥരെത്തി.

- Advertisement -

പ്രത്യേക ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ ആദ്യം സൗമ്യയെയാണു ചോദ്യംചെയ്യാൻ വിളിച്ചത്. 12.50-ഓടെ മൂവർക്കുമുള്ള ഭക്ഷണമെത്തിച്ചു. ഉച്ചകഴിഞ്ഞപ്പോഴാണ് കാത്തിരിപ്പിലെ അതൃപ്തി ഷൈൻ പ്രകടിപ്പിച്ചത്. സൗമ്യയെ ചോദ്യംചെയ്തതിനുശേഷം ഷൈനിന്റെ മൊഴിയെടുത്തു. വൈകുന്നേരം ആറുമണിയോടെയാണ് ശ്രീനാഥിനെ ചോദ്യംചെയ്യാൻ തുടങ്ങിയത്. ഇതു രാത്രിയിലേക്കു നീണ്ടു.

ആറു മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നതാണ് ഷൈനിനെ ചൊടിപ്പിച്ചത്. നടൻ ഉദ്യോഗസ്ഥരോട് ഇടഞ്ഞു. അഭിഭാഷകനെ കാണണമെന്നും കാറിൽനിന്നു മരുന്നെടുക്കണമെന്നും പറഞ്ഞ് ഓഫീസിന്റെ താഴത്തെ നിലയിലേക്ക് ഇറങ്ങാൻ ശ്രമിച്ചു. എന്നാൽ, മാധ്യമപ്രവർത്തകരെ കണ്ടതോടെ പിന്തിരിഞ്ഞു. പിന്നീട് എക്സൈസ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ പിതാവുമായി ഫോണിൽ സംസാരിച്ചു.

തന്നെ ഓഫീസിലാക്കിയ ശേഷം എല്ലാവരും പോയെന്നായിരുന്നു പരാതി. ഇതേച്ചൊല്ലി പിതാവിനോട് ഫോണിലൂടെ കയർത്തു. തുടർന്ന് സഹോദരൻ ജോ ജോൺ ചാക്കോ ഓഫീസിലെത്തി. വൈകുന്നേരം മാതാപിതാക്കളും വന്നു. ഇവർ എറണാകുളത്തെ ലഹരിമോചന കേന്ദ്രത്തിൽ ഷൈൻ ചികിത്സതേടിയതിന്റെ വിവരങ്ങൾ സഹിതമാണെത്തിയത്.

‘എനിക്കു തിരിച്ചുവരണം. അതാഗ്രഹിച്ചാണ് ചികിത്സതേടിയത്. രാസലഹരി ഉപയോഗിക്കാറുണ്ട്. എന്നാൽ, കഞ്ചാവ് ഉപയോഗിച്ചിട്ടു വർഷങ്ങളായി. ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ല. തസ്‌ലിമയുമായി ലഹരി ഇടപാടുകളൊന്നുമില്ല. എത്ര നേരമായി കാത്തിരിക്കുന്നു. കാറിൽ നിന്നു മരുന്നെടുത്തു കഴിക്കണം’- ഷൈൻ ഉദ്യോഗസ്ഥരോടു പറഞ്ഞു. വീട്ടുകാരെ കണ്ടതോടെയാണ് നടൻ ശാന്തനായത്.

ഷൈൻ ടോം ചാക്കോ ലഹരിക്ക് അടിമയാണെന്ന് ആലപ്പുഴ അസി. എക്സൈസ് കമ്മിഷണർ എസ്. അശോക് കുമാർ പറഞ്ഞു. ചോദ്യംചെയ്യലിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഷൈൻ ടോം ചാക്കോയെ തൊടുപുഴയ്ക്കു സമീപമുള്ള എസ്എച്ച് ലഹരിമോചന കേന്ദ്രത്തിലേക്കാണു മാറ്റിയത്. ഷൈനിന്റെയും കുടുംബത്തിന്റെയും ആവശ്യപ്രകാരമാണിത്. എക്സൈസിന്റെ മേൽനോട്ടത്തിലാകും ചികിത്സ. മൂവരെയും ചോദ്യംചെയ്തതിൽനിന്ന് പണമിടപാടു സംബന്ധിച്ച പല വിവരങ്ങളിലും വ്യക്തത വരുത്താനായിട്ടുണ്ട്. ഹൈബ്രി‍ഡ് കഞ്ചാവു കേസുമായി ബന്ധപ്പെട്ട തെളിവൊന്നും ലഭിച്ചിട്ടില്ല. വേണ്ടിവന്നാൽ മൂവരെയും വീണ്ടും വിളിപ്പിക്കും. സിനിമ മേഖലയിലല്ലാത്തവർക്കും നോട്ടീസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week