KeralaNews

ഭർത്താവിന്റെ  പീഡന കേസ് ഒത്തുതീർപ്പാക്കാൻ എത്തി, ഗർഭിണിയെ കൂട്ട ബലാത്സംഗം ചെയ്‌ത് കത്തിച്ചു

ഭോപ്പാൽ: ഭർത്താവ് പ്രതിയായ ബലാത്സംഗ കേസ് ഒത്തുതീർപ്പാക്കാൻ എത്തിയ ഗർഭിണിയെ മൂന്നംഗ സംഘം ബലാത്സംഗം ചെയ്ത ശേഷം പെട്രോൾ ഒഴിച്ചു കത്തിച്ചു. മദ്ധ്യപ്രദേശ് മൊറേന ജില്ലയിലെ ചാന്ദ്പുര ഗ്രാമത്തിലാണ് ദാരുണ സംഭവം. എൺപത് ശതമാനവും പൊള്ളലേറ്റ സ്ത്രീ ഗ്വാളിയാറിലെ ആശുപത്രിയിൽ ചികിത്സയിലാണ്. 

കേസ് ഒത്തുതീർപ്പാക്കാൻ അതിജീവതയുടെ ഗ്രാമത്തിലെത്തിയതായിരുന്നു യുവതി. എന്നാൽ, അതിജീവിതയുടെ വീട്ടിലുണ്ടായിരുന്ന മൂന്നു പേർ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീട്ടിലുണ്ടായിരുന്ന സ്‌ത്രീയുൾപ്പെടെ വളയുകയും പെട്രോൾ ഒഴിച്ചു കത്തിക്കുകയുമായിരുന്നു. സംഭവങ്ങൾ യുവതി വിവരിക്കുന്നതിന്റെ വീഡിയോ പൊലീസിനു ലഭിച്ചു. ആശുപത്രിയിലേക്ക് പോകുംവഴിയാണ് യുവതി ഇക്കാര്യം അറിയിച്ചത്.


കേസിൽ ജാമ്യത്തിൽ കഴിയുന്ന ഭർത്താവ് വീഡിയോ പൊലീസിനു കൈമാറുകയായിരുന്നു. യുവതിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തി. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. ജനുവരിയിലാണ് യുവതിയുടെ ഭർത്താവ് പ്രതിയായ ബലാത്സംഗ കേസ് നടന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button