24.8 C
Kottayam
Friday, June 5, 2026

‘ഒരു നടനും നോ പറയില്ല, പക്ഷെ ഉമ്മയോട് ചോദിച്ച് ഞാൻ പറഞ്ഞു; ഇവനാരെടായെന്ന് സംവിധായകന് തോന്നിക്കാണും’

Must read

കൊച്ചി:കരിയറിൽ വലിയ സിനിമകളുടെ ഭാ​ഗമാകാൻ കഴിഞ്ഞിട്ടും ഷെയ്ൻ നി​ഗത്തെ പലപ്പോഴും ബാധിച്ചത് തുടരെ വന്ന വിവാദങ്ങളാണ്. ഷൂട്ടിം​ഗുമായി സഹകരിക്കുന്നില്ലെന്ന ആരോപണം നടനെതിരെ ഒന്നിലേറെ തവണ വന്നു. അതേസമയം ആർഡിഎക്സിന്റെ വൻ വിജയത്തിന് ശേഷം വിവാ​ദങ്ങൾ അകന്നു. കുമ്പളങ്ങി നൈറ്റ്സ്, ഭൂതകാലം, ആർഡിഎക്സ് തുടങ്ങിയ സിനിമകളിൽ മികച്ച വേഷമാണ് ഷെയ്ൻ നി​ഗത്തിന് ലഭിച്ചത്. കരിയറിൽ ഷെയ്നിന് വലിയ പിന്തുണ നൽകിക്കൊണ്ട് ഒപ്പമുള്ളത് അമ്മ സുനിലയാണ്.

ഇപ്പോഴിതാ താന്‍ നിരസിച്ച സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് ഷെയ്ന്‍ നി?ഗം. ധന്യ വര്‍മയുമായുള്ള അഭിമുഖത്തിലാണ് നടന്‍ മനസ് തുറന്നത്. തന്റെ നിരയിലുള്ള ഒരു നായക നടനും നോ പറയാത്ത ആള്‍ക്കാരുടെ സിനിമയോട് താന്‍ നോ പറഞ്ഞിട്ടുണ്ടെന്ന് ഷെയ്ന്‍ നി?ഗം പറയുന്നു. ക്ലാരിറ്റിയോടെ ആ കഥയെ പരിശോധിച്ചും ആ ക്യാരക്ടര്‍ ഞാന്‍ ചെയ്താല്‍ എങ്ങനെയാണ് എടുക്കുകയെന്ന് നോക്കി. ഉമ്മയോട് ചോദിച്ച് അയാളോട് നോ പറഞ്ഞു.

വളരെ മാന്യമായി നമ്മുടെ കാര്യങ്ങൾ പറഞ്ഞു. അയാളത് മനസിലാക്കിയെന്ന് തോന്നുന്നു. പകുതി മനസിൽ എങ്ങനെ ഞാൻ ചെയ്യും. എനിക്കതിൽ പൂർണമായ ബോധ്യം ഉണ്ടെങ്കിൽ ചെയ്യുന്നതിൽ ഒരു കുഴപ്പവുമില്ല. വലുപ്പ ചെറുപ്പം നോക്കിയല്ല സിനിമകൾ ചെയ്യുന്നത്. ഒരു പടവും ചെയ്യാത്ത ആൾ വന്നപ്പോഴും ഞാൻ ഡേറ്റ് കൊടുത്തിട്ടുണ്ട്.

അയാളതിലേക്ക് എത്ര ഇൻവോൾവ്ഡ് ആണെന്ന് കൂടെ ഞാൻ ചെക്ക് ചെയ്യും. സംസാരത്തിൽ ആ പാഷൻ ഉണ്ടാകും. ജീവിതത്തിൽ വേറെ ഒന്നും ഇല്ല, ഇത് മാത്രം എന്ന് പറഞ്ഞ് നിൽക്കുന്നവർ ഉണ്ടാകും. ചിലർക്ക് ഇത് വർക്കൗട്ട് ആയില്ലെങ്കിൽ വേറെ ചെയ്യാം എന്ന് വിചാരിച്ച് നിൽക്കുന്നവരായിരിക്കും. അങ്ങനെയുള്ളവർ സിനിമ ചെയ്തിട്ട് എന്താണ് കാര്യമെന്നും ഷെയ്ൻ നി​ഗം ചോദിക്കുന്നു.

- Advertisement -

താൻ സിനിമകൾ നിരസിക്കുമ്പോഴുള്ള അനുഭവവും ഷെയ്ൻ നി​ഗം പങ്കുവെച്ചു. ഒരു സംവിധായകൻ സിനിമയിലെ ടെെറ്റിൽ ക്യാരക്‌ടറിന് വിളിച്ചു. ഫ്ലാഷ് ബാക്കിലാണ് ടൈറ്റിൽ ക്യാരക്ടർ വരുന്നത്. വളരെ താൽപര്യത്തോടെ കഥ കേട്ടു. ഒരു ചെറിയ ലൈനിൽ കാര്യം പറഞ്ഞു. ഈ സിനിമയുടെ കഥയൊന്ന് പറയാമോ എന്ന് ചോദിച്ചു. പെട്ടെന്ന് പുള്ളിക്കാരൻ ഇവനാരാടാ സിനിമയുടെ കഥ ചോദിക്കാൻ എന്ന് ചിന്തിച്ചിട്ടുണ്ടാകും.

- Advertisement -

സത്യം പറഞ്ഞാൽ എനിക്ക് അറിയാനുള്ള കൗതുകമാണ്. ഈ കഥാപാത്രം സിനിമയിൽ എന്താണെന്ന് അറിയേണ്ടേ. അയാളുടെ ഏരിയ മാത്രം അറിഞ്ഞിട്ട് എന്താണ് കാര്യം. ഞാൻ ആ സെൻസിലാണ് സംസാരിക്കുന്നത്. പക്ഷെ പറ്റില്ല, എനിക്ക് ഹീറോയിനോടും ക്യാമറമാനോടുമേ കഥ പറയാൻ പറ്റൂ എന്ന് സംവിധായകൻ പറഞ്ഞു. കുഴപ്പമില്ല ചേട്ടാ, ഞാൻ ചെയ്യുന്നില്ല എന്ന് പറഞ്ഞ ആളാണ്. അതിൽ കൂടുതൽ ഒന്നുമില്ല. അങ്ങനെെയുള്ള പേടിയൊന്നും ഇല്ല. എന്റെ വാ പൊളിച്ച പടച്ചവന് ഞാൻ എന്താണ് കഴിക്കേണ്ടത് എന്നറിയാമെന്നും ഷെയ്ൻ നി​ഗം പറയുന്നു. ആർഡിഎക്സിന്റെ വിജയത്തിന് ശേഷം ഷെയ്നിനെ തേ‌ടി നിരവധി അവസരങ്ങൾ വരുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week