25.6 C
Kottayam
Thursday, June 4, 2026

FIFA WORLD CUP 2022:അടി..തിരിച്ചടി.സെര്‍ബിയ കാമറൂണ്‍ ആവേശപ്പോരാട്ടം ഒടുവില്‍ സമനിലയില്‍

Must read

ദോഹ: ഇതാണ് പേരാട്ടം. ഇതാണ് ആവേശം. ഇതാണ് ഗോള്‍ പവര്‍. ആവേശം വാനോളം ഉയര്‍ത്തി ഗോള്‍വര്‍ഷം കണ്ട ലോകകപ്പിലെ ഗ്രൂപ്പ് ജി മത്സരത്തില്‍ സെര്‍ബിയയും കാമറൂണും തുല്ല്യരായി പിരിഞ്ഞു. (3-3).

തോല്‍വിയെന്നാല്‍ ഇരുകൂട്ടര്‍ക്കും മരണമായിരുന്ന മത്സരത്തില്‍ ആദ്യം ഗോളടിച്ചത് കാമറൂണാണ്. പിന്നീട് സെര്‍ബിയ മൂന്ന് ഗോളടിച്ച് അവരെ മുക്കി. എന്നാല്‍, തളരാതെ പൊരുതിയ കാമറൂണ്‍ രണ്ടെണ്ണം കൂടി മടക്കി സ്വപ്നതുല്ല്യമായി തിരിച്ചുവന്നു.

ഇരുപത്തിയൊന്‍പതാം മിനിറ്റില്‍ കാസ്റ്റെലെറ്റോയാണ് കാമറൂണിന്റെ ഗോളോടെ വല കുലുക്കിത്തുടങ്ങിയത്. കുന്ദേയെടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. കാമറൂണ്‍ താരത്തിന്റെ ഹൈ ഹെഡറിനുള്ള ശ്രമം ലക്ഷ്യം തെറ്റി മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന കാസിലേറ്റോയുടെ കാലിലേക്ക് വീഴുകയും താരം ലക്ഷ്യം കാണുകയുമായിരുന്നു.

ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു സെര്‍ബിയയുടെ രണ്ട് ഗോളുകള്‍. ഇഞ്ചുറി ടൈമില്‍ പാവ്‌ലോവിച്ച് സെര്‍ബിയയുടെ സമനില ഗോള്‍ വലയിലാക്കി. രണ്ട് മിനിറ്റിനുള്ളില്‍ മിലന്‍കോവിച്ച് സാവിച്ച് ലീഡ് നേടി.

- Advertisement -

രണ്ടാം പകുതി തുടങ്ങി അമ്പത്തിമൂന്നാം മിനിറ്റില്‍ ഒന്നാന്തരം കൈമാറ്റത്തിനുശേഷം മിത്രോവിച്ച് മൂന്നാം ഗോള്‍ വലയിലാക്കി. ബോക്‌സിനുള്ളില്‍ നാല് തവണ പന്ത് പാസ് ചെയ്താണ് സെര്‍ബിയന്‍ താരങ്ങള്‍ മിത്രോവിച്ചിന് പന്ത് നീട്ടിയത്. ലക്ഷ്യം പിഴച്ചില്ല.

- Advertisement -

പിന്നീട് കാമറൂണിന്റെ കാലമായിരുന്നു. അറുപത്തിമൂന്നാം മിനിറ്റില്‍ വിന്‍സെന്റ് അബൂബര്‍ രണ്ടാം ഗോള്‍ അടിച്ചു. ഗോള്‍കീപ്പര്‍ക്ക് മുകളിലൂടെ ചിപ്പ് ചെയ്ത് പന്ത് വലയിലെത്തിച്ചാണ് അബുബക്കര്‍ ലക്ഷ്യം കണ്ടത്. മൂന്ന് മിനിറ്റിനുള്ളില്‍ മോട്ടിങ് അവരെ ഒപ്പമെത്തിച്ചു. ബോക്‌സിനുള്ളിലെ മനോഹരമായ ഒരു ക്രോസാണ് ഗോളിന് വഴിവെച്ചത്.

മൂന്നാം ഗോള്‍ വീണ ശേഷം നാലാമതൊന്നിനായി കാമറൂണ്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും സെര്‍ബിയന്‍ പ്രതിരോധം കൂടുതല്‍ അപകടമുണ്ടാകാതെ കാത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സീറ്റ് കവർ, ഡാഷ് കാം, സ്റ്റിക്കർ…. വാഹനങ്ങളിൽ 18 തരം മോഡിഫിക്കേഷൻ ആകാം, ഏറിയ പങ്കും നിലവിലുള്ള മാറ്റങ്ങള്‍ തന്നെ; സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ മോട്ടോർ വാഹനങ്ങളിൽ നിയമപരമായി അനുവദിക്കാൻ കഴിയുന്ന വിവിധ തരത്തിലുള്ള മോഡിഫിക്കേഷനുകളെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി ഗതാഗത കമ്മീഷണർ സർക്കാരിന് സമർപ്പിച്ചു. ഗതാഗത വകുപ്പ് തയ്യാറാക്കിയ ഈ വിശദമായ റിപ്പോർട്ട് കൃത്യമായി...

ഇതുവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന‘വിചിത്രവാദം’, വി.ഡി സതീശനെതിരേ പിണറായി, വായിച്ചു നോക്കാതെ മറുപടിയെന്ന് മുഖ്യമന്ത്രിസഭയിൽ പോര്

തിരുവനന്തപുരം: നിയമസഭയിൽ ധവളപത്രത്തെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്കുതർക്കം. കേരളം ഇന്നേവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശം വീണിടത്ത് കിടന്ന് ഉരുളലാണെന്ന് പ്രതിപക്ഷ...

ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം, വനത്തിൽ തിരച്ചിൽ; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

ദെഹ്‌റാദൂൺ: ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം. നൈനിറ്റാൾ സ്വദേശിനിയായ ബബിത പാണ്ഡെ(24)യെയാണ് ഉത്തരകാശിയിലെ ദയാറ ബുഗ്യാലിലേക്കുള്ള ട്രക്കിങ്ങിനിടെ കാണാതായത്. പെൺകുട്ടിയെ കണ്ടെത്താനായി സൈന്യവും സംസ്ഥാന-ദേശീയ ദുരന്തനിവാരണസേനയും ഉൾപ്പെടെ തിരച്ചിൽ തുടരുകയാണ്....

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

Popular this week