24 C
Kottayam
Sunday, June 7, 2026

വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ വഴിപിരിഞ്ഞു; മകൾക്കായി അവർ വീണ്ടും ഒരുമിച്ചു, 14 കൊല്ലത്തിനുശേഷം

Must read

ആലപ്പുഴ: ഒരിക്കൽ വഴിപിരിഞ്ഞവർ 14 വർഷത്തിനുശേഷം വീണ്ടും സ്നേഹത്തിന്റെ വഴിയിലെത്തി. ശുഭനിമിഷത്തിനു സാക്ഷിയായി ഏക മകൾ. ആലപ്പുഴ കുടുംബക്കോടതിയാണ് വിവാഹമോചിതരായ ദമ്പതിമാരുടെ അപൂർവ പുനഃസമാഗമത്തിനു വേദിയായത്. ഇവരുടെ ഒത്തുചേരലിനു നിമിത്തമായത് മകളുടെ സുരക്ഷിതമായ ഭാവിയെന്ന ഉത്തരവാദിത്വം. കോടതി ഇടപെടലിൽ അഭിഭാഷകരുടെ സാന്നിധ്യത്തിലായിരുന്നു അവർ വീണ്ടും കൈകോർത്തത്.

ആലപ്പുഴ കളർകോടു സ്വദേശിയും തിരുവനന്തപുരം മെഡിക്കൽകോളേജ് സൂപ്രണ്ട് ഓഫീസിലെ ഓഫീസ് അസിസ്റ്റൻറുമായിരുന്ന സുബ്രഹ്മണ്യനും (58) കുതിരപ്പന്തി രാധാ നിവാസിൽ കൃഷ്ണകുമാരിയും (49) ആണ് വീണ്ടും കുടുംബജീവിതത്തിലേക്കു പ്രവേശിച്ചത്. വാടയ്ക്കൽ അങ്കണവാടിയിലെ ഹെൽപ്പറാണ് കൃഷ്ണകുമാരി. പുനർവിവാഹം രജിസ്റ്റർചെയ്യാനുള്ള അപേക്ഷ കോടതിയിൽ സമർപ്പിച്ചായിരുന്നു ഇവരുടെ മടക്കം.

ഒത്തുചേരലിന്റെ സന്തോഷം മധുരംനൽകി അവർ ആഘോഷമാക്കി. സുന്ദരമുഹൂർത്തത്തിനു സാക്ഷിയായി മകൾ അഹല്യ എസ്. നായരും ഉണ്ടായിരുന്നു. അഹല്യ പത്താംക്ളാസിൽ മികച്ച വിജയംനേടി ഉപരിപഠനത്തിനുള്ള ഒരുക്കത്തിലാണ്.

2006 ആഗസ്റ്റ് 31-നായിരുന്നു സുബ്രഹ്മണ്യന്റെയും കൃഷ്ണകുമാരിയുടെയും വിവാഹം. നിസ്സാരപ്രശ്നത്തിന്റെ പേരിൽ വഴക്കിട്ട് അകന്ന ഇവരുടെ കേസ് കോടതിയിലെത്തി. 2010 മാർച്ച് 29-നു നിയമപരമായി വേർപിരിഞ്ഞു. കൃഷ്ണകുമാരിക്ക് ഒന്നരലക്ഷം രൂപയും സ്വർണാഭരണമടക്കമുള്ള ബാധ്യതകളും തിരിച്ചുനൽകിയായിരുന്നു വേർപിരിയൽ.

- Advertisement -

മകളുടെ ചെലവിനായി ജീവനാംശം ആവശ്യപ്പെട്ട് 2020-ൽ ആലപ്പുഴ കുടുംബക്കോടതിയിൽ കൃഷ്ണകുമാരി ഹർജി നൽകി. മാസംതോറും 2,000 രൂപ നൽകാൻ കോടതി വിധിച്ചു. ഇതിനെതിരേ സുബ്രഹ്മണ്യൻ ഹൈക്കോടതിയെ സമീപിച്ചു. ഇതു കോടതി തള്ളി. പ്രശ്നം രമ്യമായി പരിഹരിക്കാനായിരുന്നു നിർദേശം. കേസ് വീണ്ടും കുടുംബക്കോടതി ജഡ്ജി വിദ്യാധരൻറെ മുന്നിലെത്തിയതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്.

- Advertisement -

രണ്ടുപേരും പുനർവിവാഹിതരല്ലെന്നതു കോടതി കണക്കിലെടുത്തു. മകളുടെ സുരക്ഷയെയും ഭാവിയെയും കരുതി ഒരുമിച്ചു താമസിക്കാനുള്ള നിർദേശം ഇരുവരും അംഗീകരിച്ചു. ഇനിയുള്ളനാൾ കളർകോട് അഞ്ജലി ഓഡിറ്റോറിയത്തിനു സമീപത്തെ വാടകവീട്ടിലാകും ഇവരുടെ താമസം.

സുബ്രഹ്മണ്യനുവേണ്ടി അഭിഭാഷകരായ ആർ. രാജേന്ദ്രപ്രസാദ്, എസ്. വിമി, ജി. സുനിത, കൃഷ്ണകുമാരിക്കുവേണ്ടി സൂരജ് ആർ. മൈനാഗപ്പള്ളി എന്നിവർ ഹാജരായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week