26 C
Kottayam
Saturday, June 6, 2026

സന്തോഷ് ട്രോഫിയില്‍ ജയംതുടര്‍ന്ന് കേരളം,കാശ്മീരിനെ തകര്‍ത്തു

Must read

ബെനോലിം: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കുതിപ്പ് തുടര്‍ന്ന് കേരളം. ഗ്രൂപ്പ് എയിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കേരളം ഉജ്ജ്വല വിജയം നേടി. ജമ്മു കശ്മീരിനെ ഒന്നിനെതിരേ ആറുഗോളുകള്‍ക്ക് കേരളം പരാജയപ്പെടുത്തി. കേരളത്തിനായി ജിതിന്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ സജീഷ്, മുഹമ്മദ് ആഷിഖ്, അബ്ദു റഹീം, റിസ്വാന്‍ അലി എന്നിവരും വലകുലുക്കി.

മത്സരത്തിന്റെ ആദ്യ മിനിറ്റുതൊട്ട് കേരളം ആക്രമണ ഫുട്‌ബോള്‍ അഴിച്ചുവിട്ടു. ജമ്മു കശ്മീര്‍ പ്രതിരോധം ഒരുങ്ങി വരുമ്പോഴേക്കും കേരളം ആദ്യ ഗോള്‍ നേടിക്കഴിഞ്ഞിരുന്നു. എട്ടാം മിനിറ്റില്‍ തന്നെ കേരളം മത്സരത്തില്‍ ലീഡെടുത്തു. ജിതിനാണ് കേരളത്തിനായി വലകുലുക്കിയത്. ഇതോടെ ജമ്മു കശ്മീര്‍ പതറി. തൊട്ടുപിന്നാലെയെത്തി കേരളത്തിന്റെ വക അടുത്ത പ്രഹരം. ഇത്തവണ സജീഷാണ് കേരളത്തിനായി വലകുലുക്കിയത്. മികച്ച ഒരു ഹെഡ്ഡറിലൂടെ 13-ാം മിനിറ്റിലാണ് താരം ലക്ഷ്യം കണ്ടത്. ഇതോടെ മത്സരത്തില്‍ കേരളം വ്യക്തമായ ആധിപത്യം പുലര്‍ത്തി.

ആദ്യ പകുതിയില്‍ ജമ്മു കശ്മീരില്‍ നിന്ന് കാര്യമായ വെല്ലുവിളികളൊന്നും തന്നെ കേരളത്തിന് നേരിടേണ്ടി വന്നില്ല. തുടര്‍ച്ചയായി ആക്രമിച്ചുകളിച്ച് കേരളതാരങ്ങള്‍ ജമ്മു കശ്മീര്‍ ഗോള്‍മുഖം വിറപ്പിച്ചു. ഒടുവില്‍ ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ മുഹമ്മദ് ആഷിഖിലൂടെ കേരളം മൂന്നാം ഗോളടിച്ചു. പന്തുമായി മുന്നേറിയ ആഷിഖ് ഗോള്‍കീപ്പറെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു. ഇതോടെ ആദ്യ പകുതിയില്‍ തന്നെ 3-0 ന് മുന്നിലെത്തി കേരളം മത്സരത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തി.

രണ്ടാം പകുതിയിലും കേരളം ആക്രമണഫുട്‌ബോള്‍ തന്നെയാണ് കാഴ്ചവെച്ചത്. 54-ാം മിനിറ്റില്‍ ജിതിനിലൂടെ കേരളം ലീഡ് നാലാക്കി ഉയര്‍ത്തി. മത്സരത്തിലെ ജിതിന്റെ രണ്ടാം ഗോളായിരുന്നു ഇത്. പിന്നാലെ ആക്രമണം ശക്തിപ്പെടുത്തിയ ജമ്മു കശ്മീര്‍ 60-ാം മിനിറ്റില്‍ ഫൈസലിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ചു. ടൂര്‍ണമെന്റില്‍ കേരളം വഴങ്ങിയ ആദ്യ ഗോളായിരുന്നു ഇത്. എന്നാല്‍ അവരുടെ സന്തോഷത്തിന് വെറും ആറ് മിനിറ്റ് മാത്രമാണ് ആയുസ്സുണ്ടായിരുന്നത്.

- Advertisement -

66-ാം മിനിറ്റില്‍ അബ്ദു റഹീമിലൂടെ കേരളം അഞ്ചാം ഗോളടിച്ച് തിരിച്ചടിച്ചു. 75-ാം മിനിറ്റില്‍ റിസ്വാന്‍ അലി കേരളത്തിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. വിജയത്തോടെ ഗ്രൂപ്പ് എയില്‍ കേരളം ഒന്നാമതെത്തി. ആദ്യ മത്സരത്തില്‍ കേരളം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഗുജറാത്തിനെ തകര്‍ത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

Popular this week