27.5 C
Kottayam
Sunday, June 7, 2026

മിന്നും ഫോമിൽ സഞ്ജു,ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം ഉറപ്പിച്ച് മലയാളി താരം

Must read

ചെന്നൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യ എയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത മലയാളി സഞ്ജു സാംസണ്‍. പരമ്പരയില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമായിരിക്കുകയാണ് സഞ്ജു. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇത്രയും മത്സരങ്ങളില്‍ 120 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ഒരു അര്‍ധ സെഞ്ചുറി ഉള്‍പ്പെടെയാണ് സഞ്ജുവിന്റെ നേട്ടം. 

മൂന്നാം മത്സരത്തിലായിരുന്നു സഞ്ജുവിന്റെ അര്‍ധ സെഞ്ചുറി. മുന്‍നിര നിരാശപ്പെടുത്തിയപ്പോള്‍ മധ്യനിര തകരാതെ കാത്തത് സഞ്ജുവിന്റെ ഇന്നിംഗ്‌സായിരുന്നു. 68 പന്തുകളില്‍ നിന്ന് 54 റണ്‍സാണ് സഞ്ജു നേടിയത്. ഇതില്‍ രണ്ട് സിക്‌സും ഒരു ഫോറുമുണ്ടായിരുന്നു. രണ്ടാം മത്സരത്തില്‍ 37 റണ്‍സാണ് സഞ്ജു നേടിയത്. ഈ ഇന്നിംഗ്‌സ് വിജയത്തില്‍ നിര്‍ണായകമാവുകയും ചെയ്തു. ആദ്യ ഏകദിനത്തില്‍ ഫിനിഷറുടെ റോളായിരുന്നു സഞ്ജുവിന്. 32 പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ 29 റണ്‍സുമായി പുറത്താവാതെ നിന്നു.

ഏറ്റവും മികച്ച ശരാശരിയും സഞ്ജുവിനാണ്. മൂന്ന് മത്സരത്തില്‍ 60 റണ്‍സ് ശരാശരിയിലാണ് താരം റണ്‍സ് സ്‌കോര്‍ ചെയ്തത്. ഏറ്റവും കൂടുതല്‍ റണ്‍സുകളും സഞ്ജുവിന്റെ അക്കൗണ്ടില്‍ തന്നെ. ഏഴ് സിക്‌സുകളാണ് സഞ്ജു ഒന്നാകെ നേടിയത്. ഇന്ന് മൂന്നാം ഏകദിനത്തില്‍ സഞ്ജുവിനെ കൂടാതെ ഷാര്‍ദുല്‍ ഠാക്കൂര്‍ (51), തിലക് വര്‍മ (50) എന്നിവര്‍ തിളങ്ങിയപ്പോള്‍ ഇന്ത്യ 49.3 ഓവറില്‍ 284 റണ്‍സ് നേടി. ജേക്കബ് ഡഫി, മാത്യു ഫിഷര്‍, മൈക്കല്‍ റിപ്പോണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. 19 ഓവര്‍ പിന്നിടുമ്പോള്‍ 83 റണ്‍സാണ് സ്‌കോര്‍ബോര്‍ഡിലുള്ളത്. ചാഡ് ബൗസ് (20), രചിന്‍ രവീന്ദ്ര (2), മാര്‍ക് ചാപ്മാന്‍ (11) എന്നിവരാണ് പുറത്തായത്. രാഹുല്‍ ചാഹര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. രജന്‍ഗദ് ബാവയ്ക്ക് ഒരു വിക്കറ്റുണ്ട്. ഡെയ്ന്‍ ക്ലിവര്‍ (5), റോബര്‍ട്ട് ഒ ഡണ്ണല്‍ (37) എന്നിവരാണ് ക്രീസില്‍. ഒന്നാം വിക്കറ്റില്‍ 52 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് ഓപ്പണിംഗ് വിക്കറ്റ് പിരിഞ്ഞത്. പിന്നീട് തുടര്‍ച്ചയായി ടീമിന് വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഈഴവ കുടുംബത്തില്‍ ജനനം,ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള സമരമെന്നോണം പിതാവ് ഗംഗാധരന്‍ ഇട്ട പേരായിരുന്നു ‘സലിം’; സ്‌കൂളില്‍ എത്തിയപ്പോള്‍ വിശാല ഹിന്ദുവായി; പറവൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിന്റെ കല്ലിടല്‍ ചടങ്ങില്‍ രാഷ്ട്രീയ എതിരാളികളെപ്പോലും ചിരിപ്പിച്ച് ലീഡര്‍...

കൊച്ചി: 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്'നവോത്ഥാന നായകനായിരുന്ന സഹോദരന്‍ അയ്യപ്പന്റെ ഈ വിപ്ലവ ആദര്‍ശത്തില്‍ ആകൃഷ്ടനായി, ഒരു ഈഴവ കുടുംബത്തില്‍ ജനിച്ച തന്റെ മകന് ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള...

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നീയിപ്പോൾ കരയിപ്പിക്കുകയാണ്-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: മലയാളികളെ ദശകങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ നടനും മിമിക്രി താരവുമായ സലിം കുമാർ (56) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം...

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

Popular this week