25.5 C
Kottayam
Friday, June 5, 2026

ലോറന്‍സ്‌ ബിഷ്‌ണോയി സംഘം കൊല്ലാന്‍ ശ്രമിച്ചെന്ന്‌ സല്‍മാന്‍;കുടുംബത്തിനെതിരെയും ഭീഷണിയെന്ന് മൊഴി

Must read

മുംബൈ: തന്റെ വീടിന്‌ പുറത്ത്‌ നടന്ന വെടിവയ്‌പ്പിന്റെ ഉത്തരവാദികള്‍ ഗുണ്ടാസംഘമായ ലോറന്‍സ്‌ ബിഷ്‌ണോയി സംഘമാണെന്ന്‌ മുംബൈ പോലീസ്‌ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബോളിവുഡ്‌ നടന്‍ സല്‍മാന്‍ ഖാന്‍ മൊഴി നല്‍കി.
ഏപ്രില്‍ 14-ന്‌ പുലര്‍ച്ചെ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിലെ തന്റെ വസതിയില്‍ ഉറങ്ങുമ്പോള്‍ പടക്കം പോലെയുള്ള ശബ്‌ദം കേട്ടതായി സല്‍മാന്‍ പറഞ്ഞു.

ഇത്‌ തന്നെയും കുടുംബാംഗങ്ങളെയും വധിക്കാനുള്ള ശ്രമമായിട്ടുവേണം കാണാനെന്നു മൊഴിയില്‍ പറയുന്നു.പുലര്‍ച്ചെ 4.55 ഓടെ മോട്ടോര്‍ ബൈക്കിലെത്തിയ രണ്ടുപേരടങ്ങുന്ന സംഘം ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ വെടിയുതിര്‍ത്തതായി നടന്റെ പോലീസ്‌ അംഗരക്ഷകന്‍ അറിയിച്ചു. തന്നെയും കുടുംബത്തെയും അപകടപ്പെടുത്താനുള്ള ശ്രമങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

വെടിവയ്‌പ്പ് സംബന്ധിച്ച്‌ അംഗരക്ഷകന്‍ ബാന്ദ്ര പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കി. പിന്നീട്‌ ഗുണ്ടാസംഘമായ ലോറന്‍സ്‌ ബിഷ്‌ണോയിയും സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയിയും ഫേസ്‌ബുക്ക്‌ പോസ്‌റ്റിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. സല്‍മാനെയും ബന്ധുക്കളെയും കൊല്ലുമെന്ന്‌ ലോറന്‍സ്‌ ബിഷ്‌ണോയിയും സംഘവും നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.
അടുത്ത കാലത്തായി തനിക്കും കുടുംബത്തിനും മറ്റ്‌ നിരവധി ഭീഷണികളും ലഭിച്ചിട്ടുണ്ടെന്ന്‌ സല്‍മാന്‍ പോലീസിനോട്‌ പറഞ്ഞു.


2022-ല്‍ സല്‍മാന്റെ കെട്ടിടത്തിന്‌ എതിര്‍വശത്തുള്ള ബെഞ്ചില്‍ ഭീഷണിക്കത്ത്‌ കണ്ടെത്തി. 2023 മാര്‍ച്ചില്‍ ലോറന്‍സ്‌ ബിഷ്‌ണോയി സംഘത്തില്‍ നിന്നു ഇ-മെയില്‍ ഭീഷണി ലഭിച്ചതായി നടന്‍ പറയുന്നു. 2024 ജനുവരിയില്‍ രണ്ട്‌ അജ്‌ഞാതര്‍ വ്യാജ ഐഡന്റിറ്റി കാര്‍ഡ്‌ ഉപയോഗിച്ച്‌ പന്‍വേലിനടുത്തുള്ള ഫാംഹൗസിലേക്ക്‌ കടക്കാന്‍ ശ്രമിച്ചു.

- Advertisement -


ഈ മാസം ആദ്യം വെടിവയ്‌പ്പ് കേസില്‍ പോലീസ്‌ 1,735 പേജുള്ള കുറ്റപത്രം മഹാരാഷ്‌്രട കണ്‍ട്രോള്‍ ഓഫ്‌ ഓര്‍ഗനൈസ്‌ഡ് ക്രൈം ആക്‌ട് കേസുകള്‍ക്കായുള്ള പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചതായും സല്‍മാന്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട്‌ അറസ്‌റ്റിലായ ആറ്‌ പ്രതികള്‍ക്കെതിരേ അന്വേഷണം തുടരാന്‍ മതിയായ തെളിവുകളുണ്ടെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ കോടതി അടുത്തിടെ കുറ്റപത്രം അംഗീകരിച്ചത്‌.

- Advertisement -


വിക്കികുമാര്‍ ഗുപ്‌ത, സാഗര്‍കുമാര്‍ പാല്‍, സോനുകുമാര്‍ ബിഷ്‌ണോയ്‌, അനുജ്‌കുമാര്‍ ഥാപ്പന്‍ (ഇപ്പോള്‍ മരിച്ചു), മുഹമ്മദ്‌ റഫീഖ്‌ ചൗധരി, ഹര്‍പാല്‍ സിങ്‌ എന്നിവരാണ്‌ കേസില്‍ അറസ്‌റ്റിലായത്‌. അറസ്‌റ്റിനു ശേഷം പോലീസ്‌ കസ്‌റ്റഡിയില്‍ വച്ച്‌ അനുജ്‌കുമാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ബാക്കിയുള്ള അഞ്ച്‌ പേര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയിലാണ്‌.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week