25.9 C
Kottayam
Saturday, September 28, 2024

സായി വിഷ്ണുവിനെ കെട്ടിപ്പിടിച്ച് സജ്ന ഫിറോസ്; ബിഗ് ബോസിൽ നാടകീയ രംഗങ്ങൾ!

Must read

കൊച്ചി:സജ്നയും ഫിറോസും ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പിലേക്ക് കടന്നതോടെയാണ് ബിഗ് ബോസ് സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായിത്തുടങ്ങിയത്. പുതുമുഖങ്ങൾ ഏറെ ഉണ്ടായതിനാൽ തന്നെ പ്രേക്ഷകർക്ക് എല്ലാവരെയും മനസിലാക്കാൻ അല്പം സമയം വേണ്ടി വന്നു. എന്നാൽ, ഒരാഴ്ച പിന്നിട്ടപ്പോൾ തന്നെ മുതുമുഖങ്ങളൊക്കെ പ്രേക്ഷകർക്ക് താരങ്ങളായി മാറി.

മത്സരാർഥികളുടെ ഇണക്കവും പിണക്കവുമെല്ലാം പ്രേക്ഷകർ ഇതിനോടകം തന്നെ ഏറ്റെടുത്തിട്ടുണ്ട്. ഈ ആഴ്ച ഹൗസിലും പുറത്തും ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയമായിരുന്നു സായ് വിഷ്ണുവും സജ്ന ഫിറോസും തമ്മിലുള്ള തർക്കങ്ങൾ . ബിഗ് ബോസ് വീക്കിലി ടാസ്ക്കിനിടയിലുണ്ടായ പ്രശ്നമായിരുന്നു ഇത്. കഴിഞ്ഞ രണ്ട് ദിവസമായി ഹൗസിനുള്ളിൽ ഈ പ്രശ്നങ്ങൾ തന്നെയാണ് ചർച്ചയാകുന്നത് . ഇപ്പോഴിത അതിന് ശുഭകരമായ അവസാനം വന്നിരിക്കുകയാണ്.

ബിഗ് ബോസ് ഇരുപതാം ദിവസം പുലർച്ചെ ഉണ്ടായിരുന്ന മോർണിംഗ് ആക്ടിവിറ്റിയിലൂടെയാണ് അവസാനിച്ചത്. ഹൗസില്‍ നിന്ന് കൂടെക്കൂട്ടുന്ന ഒരു അടുത്ത സുഹൃത്ത് ആരെന്ന് പറയുക എന്നതായിരുന്നു ബിഗ് ബോസിന്റെ മോര്‍ണിംഗ് ആക്ടിവിറ്റി. ഓരോരുത്തരായി പേരുകൾ വന്ന് പറയണമായിരുന്നു. ആക്ടിവിറ്റിയിൽ സജിന സായ് വിഷ്‍ണുവിന്‍റെ പേരായിരുന്നു പറഞ്ഞത്.

തങ്ങളുടെ പ്രശ്‍നം ഗെയിമിന്‍റെ ഭാഗമായി സംഭവിച്ചതാണെന്നും അല്ലാതെ വ്യക്തിപരം ആയിരുന്നില്ലെന്നും സജിന പറഞ്ഞു. “ഇവിടുന്ന് ഇറങ്ങുമ്പൊ എനിക്ക് നല്ലൊരു കൂട്ടായിട്ട് ഞാന്‍ സായിയെ കൂട്ടും. എല്ലാവരും പറഞ്ഞു നമ്മുടെ ശത്രുതയെല്ലാം മാറ്റിവച്ചിട്ട് വേണം പുറത്തോട്ട് ഇറങ്ങാനെന്ന്.. ഇവിടെ എന്തോ ആയിക്കോട്ടെ, ഞാന്‍ സായിയെ ആ സമയത്ത് കൂടെ കൂട്ടും. ബാക്കി എല്ലാവരും ഒരുപോലെയാണ്. വെളിയില്‍ ഇറങ്ങുമ്പോൾ എല്ലാവരും ഒന്നുതന്നെയെന്നും സജിന പറയുഞ്ഞു. സജിനയുടെ വാക്കുകൾ ഫിറോസ് മിണ്ടാത നിന്ന്കേൾക്കുകയായിരുന്നു. എല്ലാവരും കയ്യടിയോടെയാണ് സജ്നയുടെ വാക്കുകൾ കേട്ടത്.

സായിയും ആദ്യം തന്നെ സംഭവിച്ചതിനൊക്കെ ക്ഷമ പറയുന്നുണ്ട്. കൂടാതെ , ഫിറോസ് സജ്നയോട് സായിയെ കെട്ടിപ്പിടിക്കാനും പറഞ്ഞു. അപ്പോൾ സായിയും സജ്നയും മുന്നേതന്നെ കെട്ടിപ്പിടിച്ചെന്നും തമ്മിലുള്ള പ്രശ്നം പരിഹരിച്ചതായും സജ്ന പറയുന്നുണ്ടായിരുന്നു.

സായി മോർണിംഗ് ആക്ടിവിറ്റിയിൽ അഡോണിയുടെയും റംസാൻറെയും പേരായിരുന്നു പറഞ്ഞത്. അഡോണിയും റംസാനും സായിയുടെ പേരും പറഞ്ഞു . എല്ലാവരും തുല്യരാണെന്ന് പറഞ്ഞു കൊണ്ടാണ് സായ് തന്റെ വാക്കുകൾ പറഞ്ഞ് അവസാനിപ്പിച്ചത്. തന്റെ വാക്കുകൾ അവസാനിപ്പിച്ച് പോകാൻ നേരമാണ് ഫിറോസ് ഖാൻ സായ് വിഷ്ണുവിനോട് അവിടെ നിൽക്കാൻ പറയുന്നത്.

ബിഗ് ബോസില്‍ മുന്‍പേ ഇഷ്ടമുള്ള മത്സരാര്‍ഥികളില്‍ ഒരാളാണ് സായിയെന്നും ഗെയിമിന്‍റെ ഭാഗമായി ഉണ്ടായി പ്രശ്നം മാത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നതെന്നും സായിയോട് സജ്‌ന പറഞ്ഞിരുന്നു.. പിന്നാലെ സജ്നയും ഫിറോസും സായിയെ കെട്ടിപ്പിടിച്ചു. ആ അവസരത്തിൽ ഫിറോസിനോട് രാവിലെ ചെന്ന് ക്ഷമ ചോദിച്ച കാര്യവും സായ് പറഞ്ഞു. “വിഷമില്ലാത്ത പടക്കങ്ങള്‍ ഇങ്ങനെ പൊട്ടിത്തെറിക്കും, പക്ഷേ അതില്‍ കാര്യമില്ല. ഉള്ളില്‍ നമുക്ക് വിഷമില്ല”, എന്ന് ആലങ്കാരികമായി ഫിറോസ് സായിയോട് പറയുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

Popular this week