24.9 C
Kottayam
Sunday, October 6, 2024

എ.ഐ ക്യാമറകള്‍ വമ്പന്‍ നേട്ടം,നിയമലംഘനങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞു,അപകടങ്ങളിലും ഇടിവ്‌

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് 726 റോഡ് ക്യാമറകൾ സ്ഥാപിച്ചതോടെ നിയമലംഘനങ്ങൾ പകുതിയായി കുറഞ്ഞെന്ന് ഗതാഗത വകുപ്പ്. മുൻപ് ദിവസം ശരാശരി 4.5 ലക്ഷം ഗതാഗത നിയമ ലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ, ക്യാമറകൾ സ്ഥാപിച്ചശേഷം അത് 2.1 ലക്ഷമായി കുറഞ്ഞെന്നാണ് വകുപ്പിന്റെ കണക്ക്. റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി.

726 റോഡ് ക്യാമറകൾ സ്ഥാപിച്ചശേഷം ഹെൽമറ്റ് വയ്ക്കുന്നവരുടെ എണ്ണം കൂടിയതായി മോട്ടർ വാഹനവകുപ്പ് പറയുന്നു. ഇരുചക്ര വാഹനങ്ങളിൽ മൂന്നു പേർ സഞ്ചരിക്കുന്നതു കുറ‍ഞ്ഞു. കുട്ടികളെ ഹെൽമറ്റ് ധരിപ്പിക്കാൻ കൂടുതൽ രക്ഷിതാക്കൾ തയാറായതായും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഈ മാസം 20നാണ് 726 റോഡ് ക്യാമറകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ക്യാമറകൾ ഉദ്ഘാടനം ചെയ്തെങ്കിലും പിഴ ഈടാക്കി തുടങ്ങിയിട്ടില്ല.

മേയ് 19 വരെ ബോധവൽക്കരണത്തിന് സമയം അനുവദിച്ചിട്ടുണ്ട്. അതുവരെ നിയമങ്ങൾ ലംഘിക്കുന്നവർക്ക് പിഴ ഈടാക്കാതെ ചെലാൻ മാത്രമായി അയയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ അയച്ചു തുടങ്ങിയില്ല. പിഴ ഈടാക്കാതെ ചെലാൻ അയയ്ക്കുന്നതിൽ നിയമപ്രശ്നങ്ങളുണ്ടാകാമെന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ചെലാനു പകരം മൊബൈലിൽ സന്ദേശം അയയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.

ഇരുചക്ര വാഹനങ്ങളിൽ മാതാപിതാക്കൾക്കൊപ്പം കുട്ടിയെയും സഞ്ചരിക്കാൻ അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാൻ സംസ്ഥാനം തീരുമാനിച്ചിരുന്നു. മേയ് 10ന് ഇക്കാര്യം ചർച്ച ചെയ്യാൻ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. നിലവിലെ കേന്ദ്ര നിയമത്തിൽ കേരളത്തിനു മാത്രമായി ഇളവ് ലഭിക്കാൻ സാധ്യതയില്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി. ക്യാമറകൾക്കു പുറമെ സേഫ് കേരള പദ്ധതിയുടെ കീഴിൽ 85 എൻഫോഴ്സ്മെന്റ് സ്ക്വാഡുകളെ നിയമലംഘനം കണ്ടെത്താനായി വിന്യസിച്ചിട്ടുണ്ട്.

മോട്ടർ വാഹന വകുപ്പ് റോഡുകളിൽ സ്ഥാപിച്ച 726 ക്യാമറകളിൽ 8 ക്യാമറകളാണ് അമിത വേഗം കണ്ടെത്തുന്നത്. ഇതിൽ 4 എണ്ണം വാഹനങ്ങളിലും 4 എണ്ണം വിവിധ ജംക്‌‌ഷനുകളിലുമാണ് സ്ഥാപിച്ചിരിക്കുന്നത്. ബാക്കിയുള്ള ക്യാമറകളിലാണ് ഹെൽമറ്റ്– സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഉപയോഗം, തെറ്റായ ദിശയിലെ പാർക്കിങ്, റെഡ് ലൈറ്റ് മറികടക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ രേഖപ്പെടുത്തുന്നത്. അമിതവേഗം കണ്ടെത്തുന്ന ക്യാമറകൾ പൊലീസ്  സ്ഥാപിക്കുന്നതിനാലാണ് ഇത്തരം ക്യാമറകൾ മോട്ടർ വാഹന വകുപ്പ് കൂടുതലായി സ്ഥാപിക്കാത്തത്.

കേരളത്തിൽ ഒരു വർഷം ശരാശരി 4,000 പേരാണ് റോഡ് അപകടങ്ങളിൽ മരിക്കുന്നത്. 35,000ൽ അധികംപേർക്ക് ഒരു വർഷം പരുക്കേൽക്കുന്നുണ്ട്. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരാണ് മരിക്കുന്നതിൽ ഏറെയും. ഹെൽമറ്റ് ധരിക്കാത്തത് മരണനിരക്ക് വർധിപ്പിക്കുന്നു. 2022ൽ 43,945 അപകടങ്ങളിലായി 4,317 പേരാണ് മരിച്ചത്. 49,339 പേർക്ക് പരുക്കേറ്റു. 2023 മാർച്ച് വരെ 840 പേർ റോഡ് അപകടങ്ങളിൽ മരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് പിടിയില്‍; കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ നിന്നും പിടികൂടിയത് ലഹരി ഇടപാടുമായി ബന്ധപ്പെട്ട്

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്തു. ലഹരി ഇടപാടിലാണ് ഓംപ്രകാശ് പൊലീസ് പിടിയിലായത്. നാര്‍ക്കോട്ടിക്സ് വിഭാഗത്തിന്റെതാണ് നടപടി. കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ നിന്നുമാണ് ഓംപ്രകാശിനെ പിടികൂടിയത്. കൊല്ലം സ്വദേശിയും ഒപ്പം പിടിയിലായിട്ടുണ്ട്. ഇരുവരെയും...

മലയാളി വൈദികന്‍ കര്‍ദിനാള്‍ പദവിയിലേക്ക്; മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്ട് ഉള്‍പ്പെടെ 20 പേരെ കര്‍ദിനാള്‍മാരായി പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

കോട്ടയം: മലയാളി വൈദികനെ കര്‍ദിനാള്‍ പദവിയിലേക്ക് പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. സിറോ മലബാര്‍ സഭാ ചങ്ങനാശേരി രൂപതാംഗമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാടിനെയാണ് കര്‍ദിനാളായി വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചത്. സ്ഥാനാരോഹണം...

ചുട്ടുപഴുത്ത സൂര്യനില്‍ നിന്ന് അതിശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയിലേക്ക്;ഇന്ത്യക്കും ഭീഷണി?

ലഡാക്ക്: അതിശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയിലേക്ക് വരുന്നതായി അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഈ സോളാര്‍ കൊടുങ്കാറ്റ് ലോകമെമ്പാടുമുള്ള ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കുകളെ സാരമായി ബാധിച്ചേക്കാം എന്നതിനാല്‍ ഇന്ത്യയിലും അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത് എന്ന് ഐഎസ്ആര്‍ഒ...

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഒടുവിൽ നടപടി;ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി, മനോജ് എബ്രഹാമിന് പകരം ചുമതല

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ  ഒടുവിൽ നടപടി. ക്രമസമാധാന ചുമതലയിൽ നിന്ന് അജിത് കുമാറിനെ നീക്കി. ഇതുസംബന്ധിച്ച ഉത്തരവിറങ്ങി. പൊലീസ് ബറ്റാലിയന്‍റെ ചുമതല തുടരും. എഡിജിപി യുടെ വാദങ്ങൾ തള്ളി ഡിജിപി...

ജില്ലയിലെ ഹാൾട്ട് സ്റ്റേഷനിൽ കൂടി പുതിയ മെമുവിന് സ്റ്റോപ്പ്‌ വേണം, ആദ്യ യാത്ര ആഘോഷമാക്കാന്‍ യാത്രക്കാര്‍

കൊച്ചി: പുതിയ മെമു സർവീസ് യഥാർത്ഥ്യമാക്കാൻ പരിശ്രമിച്ച ശ്രീ. കൊടിക്കുന്നിൽ സുരേഷ് എം പി യെ നേരിട്ട് നന്ദി അറിയിച്ച് ഫ്രണ്ട്‌സ് ഓൺ റെയിൽസ്. ജില്ലയിലെ ഹാൾട്ട് സ്റ്റേഷനിൽ ഉൾപ്പെടെയുള്ളവരുടെ പ്രശ്നത്തിന്...

Popular this week