28.7 C
Kottayam
Saturday, September 28, 2024

ഹരിയാനയിൽ കലാപം വ്യാപിയ്ക്കുന്നു: കടകൾ തല്ലിത്തകർത്തു, തീവെപ്പും സംഘർഷവും തുടരുന്നു

Must read

ഗുരുഗ്രാം: സംഘർഷം തുടരുന്ന ഹരിയാനയിലെ നൂഹിൽ വ്യാപക ആക്രമണം. മുദ്രാവാക്യം വിളിച്ചെത്തിയ അക്രമികൾ ഭക്ഷണശാലകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും തീവച്ചു. തിങ്കളാഴ്ച വൈകിട്ടോടെ ആരംഭിച്ച ആക്രമണത്തിൽ ഇതുവരെ അഞ്ചുപേർ കൊല്ലപ്പെടുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

രിച്ചവരിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് സാധാരണക്കാരും ഉൾപ്പെടുന്നുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഇരുനൂറോളം വരുന്ന ജനക്കൂട്ടം വടികളും കല്ലുകളും ഉപയോഗിച്ച് അക്രമം അഴിച്ചുവിടുകയായിരുന്നു. മാംസം വിൽക്കുന്ന കടകളും ഭക്ഷണശാലകളും നശിപ്പിക്കുകയും തീവെക്കുകയും ചെയ്തു. സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇതുവരെ 44 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയും 70ലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

സംഘർഷം തുടരുന്നതിനാൽ രാജ്യതലസ്ഥാനമായ ഡൽഹിയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള നൂഹിലടക്കം പോലീസ് സുരക്ഷ ശക്തമാക്കി. നൂഹിലും ഗുരുഗ്രാമിലും ജനക്കൂട്ടം അക്രമം അഴിച്ചുവിട്ടു. അക്രമികൾ നൂറിലധികം വാഹനങ്ങൾ കത്തിക്കുകയും നിരവധി വാഹനങ്ങൾ തല്ലിത്തകർക്കുകയും ചെയ്തു. വീടുകൾകൾക്കും കടകൾക്കും തീയിട്ടു.

നുഹിൽ ഇന്നലെ നടന്ന ഒരു മതപരമായ ഘോഷയാത്രയിലേക്ക് കല്ലേറുണ്ടായതിന് പിന്നാലെയാണ് സംഘർഷം ആരംഭിച്ചത്. വൈകിട്ടോടെ വിവിധ ഭാഗങ്ങളിൽ സംഘർഷവും ഏറ്റുമുട്ടലും ആരംഭിച്ചു. ഗുരുഗ്രാമിലെ ഒരു മുസ്ലീം പള്ളിക്ക് നേരെ ആക്രമം ഉണ്ടായതെന്ന് റിപ്പോർട്ടുണ്ട്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം ഉപയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു.

പ്രതിഷേധകാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. ദൗർഭാഗ്യകരമായ സംഭവമാണുണ്ടായത്. ഒരു കാരണവശാലും കുറ്റവാളികളെ വെറുതെ വിടില്ല, അവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കും. സംസ്ഥാനത്ത് സമാധാനം നിലനിർത്താൻ എല്ലാ ജനങ്ങളോടും അഭ്യർഥിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സംഘർഷം തുടരുന്നതിനാൽ ഗുരുഗ്രാമിലെ സ്‌കൂളുകളും കോളേജുകളും കോച്ചിംഗ് സെന്ററുകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് അടഞ്ഞുകിടന്നു. പരീക്ഷകൾ മാറ്റിവച്ചു. ഗുഡ്ഗാവിലെ സോഹ്ന സബ് ഡിവിഷനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week