24.9 C
Kottayam
Friday, June 5, 2026

ആര്‍ത്തവത്തിന്റെ പേരില്‍ ജീവനക്കാരിയ്ക്ക് പരിഹാസം,സ്ഥാപനമുടമ 27 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Must read

എഡിന്‍ബര്‍ഗ്‌:സ്ത്രീകളിൽ ആർത്തവം നിലയ്ക്കുന്ന അവസ്ഥയാണ് ആർത്തവ വിരാമം. ആ സമയത്ത് സ്ത്രീകളിൽ വലിയ തരത്തിലുള്ള ശാരീരികവും മാനസികവുമായിട്ടുള്ള മാറ്റങ്ങൾ സംഭവിക്കുകയും ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ചെയ്യാറുണ്ട്. എന്നാൽ, നമ്മുടെ സമൂഹം അതിന് വലിയ ​ഗൗരവമോ പരി​ഗണനയോ ഒന്നും നൽകാറില്ല. ‘ഓ, അതൊക്കെ സാധാരണമല്ലേ’ എന്ന മട്ടിൽ അവർ അതൊക്കെ തള്ളിക്കളയും. ഇപ്പോഴിതാ ആർത്തവ വിരാമത്തിന്റെ പേരിൽ സ്ത്രീയെ കളിയാക്കിയ കമ്പനിയുടമയോട് സ്ത്രീക്ക് 27 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ടിരിക്കയാണ് ട്രിബ്യൂണൽ. 

സ്‌കോട്ട്‌ലൻഡിൽ നിന്നുള്ള 49 -കാരിയായ കാരെൻ ഫാർകുഹാർസൺ എന്ന സ്ത്രീയാണ് ബോസിനെതിരെ പരാതി നൽകിയത്. ‘കാരെൻ ആർത്തവ വിരാമം എല്ലാത്തിനുമുള്ള ഒഴികഴിവാക്കുകയാണ്’ എന്നായിരുന്നു ബോസ് പറഞ്ഞത്. 1995 മുതൽ തന്നെ അവൾ തിസിൽ മറൈൻ എന്ന എൻജിനീയറിങ് ഫേമിൽ ജോലി നോക്കുന്നുണ്ട്. 38 ലക്ഷം രൂപയായിരുന്നു കാരെന്റെ വരുമാനം. 

2021 -ലായിരുന്നു എല്ലാത്തിന്റേയും തുടക്കം. മാനസികവും ശാരീരികവും ആയി ചില ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്ന് അവൾ തന്റെ ബോസിനോട് തനിക്ക് ആർത്തവ വിരാമം ആവാറായി എന്ന് തോന്നുന്നു, അതിന്റെ പ്രശ്നങ്ങളുണ്ട് എന്ന് അറിയിക്കുകയായിരുന്നു. പിന്നാലെ, 2022 ഡിസംബറിൽ രണ്ട് ദിവസം അവൾ വർക്ക് ഫ്രം ഹോം എടുത്തു. ആർത്തവ വിരാമത്തെ തുടർന്നുണ്ടായ ബ്ലീഡിം​ഗ് കാരണമായിരുന്നു ഇത്. മാത്രമല്ല, ആ ദിവസങ്ങളിൽ അവളുടെ വീടിന് സമീപം കനത്ത മഞ്ഞുമായിരുന്നു. 

മൂന്നാമത്തെ ദിവസം അവൾ ജോലിക്കെത്തിയപ്പോൾ ബോസ് അവളോട് ‘ഓ, അങ്ങനെ നിങ്ങൾക്ക് അത് സംഭവിച്ചു അല്ലേ?’ എന്ന് പരിഹസിക്കുകയായിരുന്നു. തന്റെ അവസ്ഥയെ കുറിച്ച് അവൾ ബോസിനോട് പറഞ്ഞെങ്കിലും ‘എല്ലാവർക്കും ഉണ്ടാകുന്നതാണ് വേദന’ എന്ന് പറഞ്ഞുകൊണ്ട് അവളെ പിരിച്ചു വിടുകയായിരുന്നു അയാൾ ചെയ്തത്. ഇതോടെയാണ് അവൾ ട്രിബ്യൂണലിനെ സമീപിക്കാൻ തീരുമാനിച്ചത്. 

- Advertisement -

താൻ‌ വളരെ നിഷ്കളങ്കമായിട്ടാണ് അങ്ങനെ ഒരു കമന്റ് പറഞ്ഞത് എന്നായിരുന്നു ബോസിന്റെ വാദം. മാത്രമല്ല, കരേൻ തന്റെ വിവാഹത്തിനു വേണ്ടി പണമുണ്ടാക്കാനാണ് ഇങ്ങനെയൊരു കാര്യം പറഞ്ഞ് ട്രിബ്യൂണലിനെ സമീപിച്ചത് എന്നും അയാൾ ആരോപിച്ചു.

- Advertisement -

എന്നാൽ, പാനലിന്റെ ചെയർമാനായ ജെയിംസ് ഹെന്റി പറഞ്ഞത്, ‘ബോസായ ജിം ക്ലർക്ക് തന്റെ മാത്രം അധ്വാനം കൊണ്ട് ബിസിനസുകാരനായി വളർന്ന ഒരാളാണ്. അയാൾക്ക് ഒരുപാട് ​ഗുണങ്ങളുണ്ട്. എന്നാൽ, അയാളിൽ കരുണ ഇല്ല. അത് വളരെ അത്യാവശ്യം വേണ്ട ​ഗുണമാണ്. തന്നെപ്പോലെ ജോലി ചെയ്യാത്തവരോടും അസുഖമുള്ളവരോടും അദ്ദേഹത്തിന് ക്ഷമയോ ബഹുമാനമോ കുറവാണ് എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു’ എന്നാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week