InternationalNews

ആദ്യമായി പന്നിവൃക്ക സ്വീകരിച്ചയാൾ മരിച്ചു; മരണം വൃക്ക സ്വീകരിച്ച് 2 മാസത്തിനുശേഷം

ന്യൂയോർക്ക് ∙ ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക ആദ്യമായി സ്വീകരിച്ച ആൾ 2 മാസത്തിനുശേഷം മരിച്ചു. യുഎസിലെ ബോസ്റ്റണിൽ മാസച്യുസിറ്റ്സ് ജനറൽ ഹോസ്പിറ്റലിൽ നടത്തിയ ശസ്ത്രക്രിയയിൽ 62 വയസ്സുകാരനായ റിച്ചഡ് സ്‌ലേമാനിനാണു കഴിഞ്ഞ മാർച്ചിൽ പന്നിയുടെ വൃക്ക ഘടിപ്പിച്ചത്.

2 വർഷം വരെ ജീവിക്കുമെന്നായിരുന്നു മെഡിക്കൽ വിദഗ്ധരുടെ പ്രതീക്ഷ. മാറ്റിവച്ച വൃക്കയുടെ പ്രവർത്തനം മുടങ്ങിയതാണോ മരണകാരണമെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല.

ശസ്ത്രക്രിയയ്ക്കു മുൻപ് 7 വർഷം ഡയാലിസിസ് ചികിത്സയിലായിരുന്നു. അതിനിടെ മറ്റൊരാളിൽനിന്നു വൃക്ക സ്വീകരിച്ചെങ്കിലും അതു തകരാറിലായി. തുടർന്നാണു പന്നിവൃക്ക സ്വീകരിച്ചത്.

കഴിഞ്ഞ വർഷം ഏപ്രിലിൽ മറ്റൊരു കേസിൽ, മസ്തിഷ്കമരണം സംഭവിച്ചയാളിൽ പന്നിയുടെ വൃക്ക വച്ചുപിടിപ്പിച്ചു പരീക്ഷണം നടത്തിയിരുന്നു. ന്യൂയോർക്ക് യൂണിവേഴ്സിറ്റി ലാംഗോൺ ഹെൽത്ത് ആശുപത്രിയാണ് ആ പരീക്ഷണം നടത്തിയത്. കഴിഞ്ഞ 2 വർഷത്തിനിടെ 2 പേർക്കു പന്നിയുടെ ഹൃദയവും മാറ്റിവച്ചെങ്കിലും ഇവർ പിന്നീടു മരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button