24.6 C
Kottayam
Friday, June 5, 2026

അർജുനായി കൈകോർത്ത് നാട്; രക്ഷാപ്രവർത്തനം വീണ്ടും ആരംഭിച്ചു,കേരളത്തില്‍ നിന്ന് ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്തേക്ക്‌, സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഗതാഗത മന്ത്രി

Must read

ബെംഗലൂരു:കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താൻകനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തിവെച്ച രക്ഷാപ്രവര്‍ത്തനം വീണ്ടും പുനരാരംഭിച്ചു.ഉത്തരകന്നടയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ ഇടത്ത് കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുകയാണ്. കുന്നിടിഞ്ഞ ഭാഗത്തെ മണ്ണ് നീക്കിത്തുടങ്ങിയിട്ടുണ്ട്. എന്‍ഡിആര്‍എഫിന്‍റെയും ഫയര്‍ഫോഴ്സിന്‍റെയും 40 അംഗ സംഘമാണ് നിലവിൽ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

ഉച്ചയോടെ നാവിക സേനയുടെ എട്ട് അംഗ സംഘം സ്ഥലത്ത് എത്തി. ഡൈവർമാരുടെ വിദഗ്ധസംഘം ആണ് എത്തിയത്. വെള്ളത്തിനടിയിലേക്ക് ലോറി മറിഞ്ഞിട്ടുണ്ടോ എന്നറിയാൻ പുഴയിൽ ഡൈവർമാരെ നിയോഗിക്കാൻ കാർവാറിലെ നേവൽബേസിന്‍റെ സഹായം തേടിയിരുന്നു. തുടര്‍ന്നാണ് നാവിക സേന ഡൈവിങ് സംഘം സ്ഥലത്ത് എത്തിയത്. വെള്ളത്തിൽ നേരിട്ട് ഇറങ്ങാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. റബ്ബർ ട്യൂബ് ബോട്ടുകളാണ് നിലവിലുള്ളത്. ഗംഗാവലിപ്പുഴയിൽ നല്ല ഒഴുക്കുണ്ട്. അത് മുറിച്ചു കടക്കാൻ പറ്റിയ ബോട്ടുകൾ ഉടൻ എത്തിക്കും. തുടര്‍ന്ന് പുഴയില്‍ തെരച്ചില്‍ ആരംഭിക്കും. 

അപകടം നടന്ന് നാലാം ദിവസമായിട്ടും രക്ഷാപ്രവര്‍ത്തനം കാര്യമായി നടക്കുന്നില്ലെന്ന് അര്‍ജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫ് പ്രതികരിച്ചു.നാവിക സേന ഇതുവരെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം,അര്‍ജുനെ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ അറിയിച്ചു. കർണാടകയിലെ ഷിരൂരിൽ  ദേശീയപാതയിലാണ്  കോഴിക്കോട് സ്വദേശി അർജുൻ കുടുങ്ങിക്കിടക്കുന്നതെന്നും കേരളത്തിലെ സർക്കാരും ഞാനും അറിഞ്ഞത് ഇന്നാണെന്നും മന്ത്രി കെബി ഗണേഷ്കുമാര്‍ പറഞ്ഞു.


കർണാടക ഗതാഗത മന്ത്രിയുമായി സംസാരിച്ചു.ചെറിയ മണ്ണിടിച്ചിൽ അല്ല, വലിയ മണ്ണിടിച്ചിൽ ആണ്. വെള്ളത്തിനിടയിൽ ആണങ്കിൽ ജി പി എസ് കിട്ടില്ല. ലോറി മണ്ണിനടയിൽ ആകാനാണ് സാധ്യത.
വാഹനത്തിൻ്റെ നമ്പർ ലഭിച്ചാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകും.ഗതാഗത കമീഷണറേറ്റിൽ നിന്നും നേരത്തെ എന്തെങ്കിലും അറിവ് ലഭിച്ചതായി പറഞ്ഞിട്ടില്ല. നേരത്തെ വിവരം ലഭിച്ചിട്ടുണ്ടോയെന്ന അന്വേഷിക്കാം. വലിയ രീതിയിൽ രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്. കാസർകോട് ആര്‍ടിഒയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം സ്ഥലത്തേക്ക് പോയിട്ടുണ്ട്.

- Advertisement -

വെള്ളത്തിലേക്ക് മറ്റ് വണ്ടികൾ നദിയിലേക്ക് പോയിട്ടുണ്ട്.അതിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ട് എന്നറിയില്ലെന്നാണ് കളക്ടർ പറയുന്നത്. അർജുൻ്റെ കുടുംബവുമായും അവിടെ പോയ ആളുമായും സംസാരിച്ചു.രണ്ട് ദിവസം മുമ്പ് തന്നെ മണ്ണിടിച്ചിൽ ഉണ്ടായ കാര്യം കർണാടക സർക്കാരിന് അറിയാമായിരുന്നു.അതിൽ മലയാളികൾ ഉൾപ്പെട്ട കാര്യമൊന്നും കർണാടക സർക്കാർ അറിയിച്ചിട്ടില്ല.രാഷ്ട്രീയ ഇടപെടലിന് വേണ്ടി പിസി വിഷ്ണുനഥ് എംഎല്‍എയെ കൊണ്ടും വിളിപ്പിച്ചിട്ടുണ്ട്.കർണാടക സ്വദേശികളായ മൂന്നു പേർ മരിച്ചുവെന്ന് വിവരം കളക്ടർ പറഞ്ഞുവെന്നും കൂടുതല്‍ വിവരങ്ങള്‍ ഉദ്യോഗസ്ഥ തലത്തില്‍ നിന്നും ലഭ്യമാക്കുമെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു.

- Advertisement -

മണ്ണിടിച്ചിൽ കുടുങ്ങിയ മലയാളിയെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ദുരന്ത നിവാരണ സേന തെരച്ചിൽ തുടരുന്നതായി കർണാടക സർക്കാർ കേരളത്തെ അറിയിച്ചു.രക്ഷാപ്രവർത്തനം വേഗം കൂട്ടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.ഗതാഗത മന്ത്രി നന്നായി സഹകരിക്കുന്നുണ്ട്.ഒരു വശത്ത് കൂടി മാത്രമേ സംഭവ സ്ഥലത്ത് പോകാൻ കഴിയു.അര്‍ജുന്‍റെ ഭാര്യ കൃഷ്ണപ്രിയയുമായി സംസാരിച്ചു.നിലവിൽ ഒരു ടാങ്കർ ലോറിയും കാറും അപകട സ്ഥലത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week