28.2 C
Kottayam
Friday, June 5, 2026

ഈ മാസം 16, 17 തീയതികളിൽ രാമക്ഷേത്രം ഉള്‍പ്പെടെ ആക്രമിക്കപ്പെടും; ഹിന്ദു ദേവാലയങ്ങൾ തക‍ർക്കുമെന്ന് ഗുർപത്വന്ത് സിംഗ് പന്നു

Must read

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം ഉള്‍പ്പെടെയുള്ള ഹിന്ദു ആരാധനാലയങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കി ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നു. സിഖ്സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ) പുറത്തുവിട്ട വീഡിയോയിലാണ് ഭീഷണി. നവംബര്‍ 16, 17 തീയതികളില്‍ ആക്രമണം ഉണ്ടാകുമെന്നാണ് പന്നു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കാനഡയിലെ ബ്രാംപ്ടണില്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോയിലാണ് ഹിന്ദു ആരാധനാലയങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന് പന്നു പറഞ്ഞിരിക്കുന്നത്. നിരോധിത സിഖ്സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ) എന്ന സംഘടന പുറത്തുവിട്ട വീഡിയോയില്‍ നവംബര്‍ 16, 17 തീയതികളില്‍ ആക്രമണം ഉണ്ടാകുമെന്നാണ് പന്നൂ മുന്നറിയിപ്പ് നല്‍കുന്നത്.

‘അക്രമ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ജന്മസ്ഥലമായ അയോധ്യയുടെ അടിത്തറ ഞങ്ങള്‍ ഇളക്കും’ ഇന്ത്യയിലെ ഏറ്റവും പുണ്യസ്ഥലങ്ങളില്‍ ഒന്നിന് നേരിട്ടുള്ള ഭീഷണിയാണ് പന്നൂന്‍ തന്റെ പ്രസ്താവനയില്‍ പറഞ്ഞത്. ഈ വര്‍ഷം ജനുവരിയില്‍ രാമക്ഷേത്രം തുറന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെ പ്രാര്‍ത്ഥിക്കുന്ന ചിത്രങ്ങളാണ് വീഡിയോയിലുള്ളത്. നേരത്തെ, നവംബര്‍ 1നും 19നും ഇടയില്‍ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യരുതെന്ന് പന്നു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കെതിരെ അക്രമം നടത്താനും പന്നു ആഹ്വാനം ചെയ്തിരുന്നു. 1984 ലെ ‘സിഖ് വംശഹത്യ’യുടെ 40-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പന്നൂ ഭീഷണി മുഴക്കിയത്.

പ്രത്യേക സിഖ് രാഷ്ട്രം എന്ന ആശയം നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെ പന്നുവിന്റെ നേതൃത്വത്തില്‍ എസ്എഫ്‌ജെ നിരന്തരമായി ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ഖലിസ്ഥാന്റെ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ആവര്‍ത്തിച്ച് ആശങ്കകള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും കാനഡയുടെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടികള്‍ ഉണ്ടാകുന്നില്ല. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്നതിന്റെ പ്രാധന കാരണങ്ങളിലൊന്നും ഇത് തന്നെയാണ്.

- Advertisement -

പ്രത്യേക സിഖ് രാഷ്ട്രം എന്ന ആശയം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പന്നൂന്റെ എസ്എഫ്‌ജെ വിവിധ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ പന്നു ഇതുവരെ നിരവധി പ്രകോപനപരമായ പ്രസ്താവനകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

- Advertisement -

2020 ജൂലൈയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (UAPA) പ്രകാരം പന്നൂനെ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യാ ഗവണ്‍മെന്റ് ഇയാളുടെ അറസ്റ്റിനായി ഒന്നിലധികം വാറണ്ടുകളും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നിരുന്നാലും, പന്നൂ അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നും പ്രവര്‍ത്തനം തുടരുന്നു.

സമീപ വര്‍ഷങ്ങളില്‍, ഹിന്ദു ക്ഷേത്രങ്ങള്‍ക്കെതിരായ ആക്രമണങ്ങളും കാനഡയിലെ ഹിന്ദു സമൂഹത്തിനെതിരായ തീവ്ര ഖാലിസ്ഥാനി ഘടകങ്ങളില്‍ നിന്നുള്ള ഭീഷണികളും വര്‍ദ്ധിച്ചു. ക്ഷേത്ര ചുവരുകളില്‍ വിദ്വേഷമുള്ള ചുവരെഴുത്തുകള്‍, സമൂഹത്തിനെതിരായ പരസ്യ ഭീഷണികള്‍ എന്നിവയിലും വര്‍ധനയുണ്ടായിട്ടുണ്ട്.

കഴിഞ്ഞയാഴ്ച, ഖാലിസ്ഥാന്‍ അനുകൂല പ്രതിഷേധക്കാര്‍ ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്രത്തില്‍ ഭക്തരുമായി ഏറ്റുമുട്ടുകയും ക്ഷേത്ര അധികൃതരും ഇന്ത്യന്‍ കോണ്‍സുലേറ്റും സഹകരിച്ച് സംഘടിപ്പിച്ച കോണ്‍സുലാര്‍ പരിപാടി തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.

- Advertisement -

ഇന്ത്യ ആവര്‍ത്തിച്ച് ആശങ്കകള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും, ഖാലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കനേഡിയന്‍ അധികൃതരില്‍ നിന്നുള്ള പ്രതികരണം നിരാശാജനകമാണ്. വിഘനവാദി ഘടകങ്ങളെ പ്രതിരോധിക്കാന്‍ ശക്തമായ നടപടികള്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, കനേഡിയന്‍ പ്രതികരണങ്ങള്‍ പലപ്പോഴും അപര്യാപ്തമായിട്ടാണ് കാണുന്നത്. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തിലെ ഉലച്ചിലിന്റെ പ്രധാന കാരണവും ഇതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week