24.2 C
Kottayam
Saturday, June 6, 2026

രാമക്ഷേത്ര പ്രസംഗം:സാദിഖലി തങ്ങളെ പുകഴ്ത്തി ജന്‍മഭൂമി മുഖപ്രസംഗം, വിമര്‍ശിച്ച് കെ.ടി.ജലീല്‍

Must read

കോഴിക്കോട്: രാമക്ഷേത്രത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളുടെ നിലപാടിനെ പുകഴ്ത്തി ജന്മഭൂമി പത്രത്തിന്റെ മുഖപ്രസംഗം. രാമക്ഷേത്രവും പള്ളിയും മതേതരത്വത്തിന്റെ പ്രതീകമാണെന്ന സാദിഖലി തങ്ങളുടെ നിലപാട് സ്വാഗതാര്‍ഹവും ലീഗ് നിലപാട് ഗുണപരമായ ചില മാറ്റങ്ങള്‍ക്ക് വഴിവെക്കുന്നതാണെന്നുമായിരുന്നു ജന്മഭൂമിയുടെ മുഖപ്രസംഗം.

ജന്മഭൂമി മുഖപ്രസംഗം ലീഗ് ഓഫീസില്‍ ചില്ലിട്ട് സൂക്ഷിക്കണമെന്ന വിമര്‍ശനവുമായി കെ.ടി ജലീല്‍ എം.എല്‍.എ രംഗത്തെത്തി. സാദിഖലി തങ്ങള്‍ ഭാരതരത്‌നയുടെ ആദ്യകടമ്പ കടന്നെന്നും ‘ജന്മഭൂമി’ ലീഗിന് കൊടുത്ത പട്ടം എല്ലാ ലീഗോഫീസുകളിലും ചില്ലിട്ട് സൂക്ഷിക്കണമെന്നും ഖാഇദെമില്ലത്തിനും ബാഫഖിതങ്ങള്‍ക്കും പൂക്കോയതങ്ങള്‍ക്കും സേട്ടു സാഹിബിനും ബനാത്ത് വാലക്കും സീതിസാഹിബിനും സി.എച്ചിനും ശിഹാബ് തങ്ങള്‍ക്കും ഹൈദരലിതങ്ങള്‍ക്കും കിട്ടാത്ത ഇടമാണ് സാദിഖലി തങ്ങള്‍ക്ക് ജന്മഭൂമിയുടെ മുഖപ്രസംഗത്തില്‍ കിട്ടിയിട്ടുള്ളതെന്നുമായിരുന്നു കെ.ടി ജലീലിന്റെ പരാമര്‍ശം.

സാദിഖലി തങ്ങളുടെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യേണ്ടതില്ലെന്നായിരുന്നു ഇതിനോട് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ബിജെപിയുടെ കെണിയില്‍ വീഴേണ്ടതില്ല.സാമുദായിക സൗഹാര്‍ദം നിലനിര്‍ത്തുകയെന്ന നിലപാടാണ് ശിഹാബ് തങ്ങള്‍ കൈക്കൊണ്ട മാതൃക. അത് നമ്മളും തുടരണം എന്നാണ് സാദിഖലി തങ്ങള്‍ പറഞ്ഞതിന്റെ സാരമെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെടുകയുണ്ടായി.

ഇത്തരത്തില്‍ ഒരു പ്രസ്താവന സാദിഖലി തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ടി കുഞ്ഞിക്കണ്ണന്‍ പ്രതികരിച്ചു. അനഭിമതരായവരെയും എതിര്‍ത്തുനില്‍ക്കുന്നവരെയും ഭീഷണിപ്പെടുത്തുക, ഭയപ്പെടുത്തി കീഴടക്കുക എന്നതാണ് സംഘപരിവാര്‍ നയം. ആ ഭയപ്പെടുത്തി കീഴടക്കലാണോ സാദിഖലി തങ്ങളുടെ ഭാഗത്തുനിന്ന് ഇത്തരം ഒരു പരാമര്‍ശം ഉണ്ടാകാന്‍ കാരണമെന്ന് സംശയിക്കേണ്ടിയിരിക്കുന്നന്നും കെ.ടി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.

- Advertisement -

1992 ഡിസംബറില്‍ ബാബറി പള്ളി പൊളിച്ചതിലും ആ തറയില്‍ വേറെ ഒരു അമ്പലമുണ്ടാക്കി അവിടെ പ്രധാനമന്ത്രി നേരിട്ടുവന്ന് പ്രാണപ്രതിഷ്ഠ നടത്തിയതിലും പ്രതിഷേധാര്‍ഹമായ അനവധി കാര്യങ്ങളുണ്ട്. ഇതില്‍ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധവും പ്രതിരോധവും സാദിഖലി തങ്ങളുടെ പ്രസംഗത്തില്‍ കാണുന്നില്ലെന്ന് സാമൂഹ്യ നിരീക്ഷകന്‍ എം.എന്‍ കാരശ്ശേരി പറഞ്ഞു.

- Advertisement -

തങ്ങളുടെ പ്രസംഗത്തില്‍ ഒരു വിധേയത്വമാണ് കാണുന്നതെന്നും ആശയങ്ങളിലൂടെയാണ് പ്രതിഷേധിക്കണ്ടത് എന്നതുകൂടി ഉള്‍പ്പെടുത്തിക്കൊണ്ടുവേണം അദ്ദേഹം സംസാരിക്കാനെന്നും അദ്ദേഹം പറഞ്ഞു. താന്‍ കണ്ടിടത്തോളം അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഉള്ളത് ഒരു വിധേയത്വമാണെന്നും കാരശ്ശേരി അഭിപ്രായപ്പെട്ടു. എന്നാല്‍, കലഹത്തിനും കലാപത്തിനും ഒരുങ്ങരുതെന്ന സാദിഖലി തങ്ങളുടെ സന്ദേശത്തെ സ്വാഗതം ചെയ്യുന്നുവെന്നും കാരശ്ശേരി പറഞ്ഞു.

സുപ്രീംകോടതിയുടെ വിധിയനുസരിച്ച് രണ്ടു മതവിഭാഗങ്ങള്‍ക്കും ആരാധനാലയം ഉണ്ടാവണം. അത് ഒരുമിച്ച് ഉണ്ടാക്കുവാന്‍ ശ്രമിക്കണമായിരുന്നു. പ്രത്യേകിച്ചും പ്രധാനമന്ത്രി ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടത്തുന്ന സംഭവവികാസം ഉണ്ടാകുമ്പോള്‍. എന്നാല്‍ അത് ഉണ്ടായിട്ടില്ല. ആ വീഴ്ച സാദിഖലി തങ്ങളുടെ ശ്രദ്ധയില്‍ പെടാതെ പോയിരിക്കുന്നെന്നും അഥവാ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അദ്ദേഹം അത് കാണാതിരിക്കുന്നെന്നും രാഷ്ട്രീയ നിരീക്ഷകനായ ഹമീദ് ചേന്ദമംഗലൂരും വിമര്‍ശിച്ചു.

സാദിഖലി തങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ജമാഅത്തെ ഇസ്ലാമി സംഘടനയായ എസ്.ഐ.ഒ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week