23.9 C
Kottayam
Thursday, June 4, 2026

ഭാര്യയെയും മകളെയും വെടിവെച്ച് കൊലപ്പെടുത്തിയശേഷം രാകേഷ് കമാല്‍ സ്വയം നിറയൊഴിച്ച് മരിച്ചു,മാസച്യുസെറ്റ്സിലെ കൂറ്റന്‍ ബംഗ്ലാവില്‍ നടന്നത്‌

Must read

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇന്ത്യന്‍ വംശജരായ കുടുംബത്തിന്റെ മരണം കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യാണെന്ന് കണ്ടെത്തല്‍. മാസച്യുസെറ്റ്സിലെ ഡോവറില്‍ താമസിച്ചിരുന്ന രാകേഷ് കമാല്‍(57) ഭാര്യ ടീന കമാല്‍(54) മകള്‍ അരിയാന(18) എന്നിവരുടെ മരണത്തിലാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്.

ഭാര്യയെയും മകളെയും വെടിവെച്ച് കൊലപ്പെടുത്തിയശേഷം രാകേഷ് കമാല്‍ സ്വയം നിറയൊഴിച്ച് മരിച്ചെന്നാണ് നിഗമനം. ടീനയുടെയും മകളുടെയും മരണം വെടിയേറ്റാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രാകേഷിന്റെ മൃതദേഹത്തിലും വെടിയേറ്റ മുറിവുകളുണ്ട്. സ്വയം വെടിയുതിര്‍ക്കുമ്പോഴുള്ള മുറിവുകളാണ് ഇതെന്ന് പരിശോധനയില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അതേസമയം, ബംഗ്ലാവില്‍നിന്ന് കണ്ടെടുത്ത തോക്ക് രാകേഷിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തതല്ലെന്നാണ് വിവരം. ഈ തോക്ക് കൈവശം വെയ്ക്കാനുള്ള ലൈസന്‍സ് ഇദ്ദേഹത്തിനില്ലെന്നും തോക്കിന്റെ ഉറവിടത്തെക്കുറിച്ച് ബന്ധപ്പെട്ടവരോട് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ഡിസംബര്‍ 28-നാണ് ഡോവറിലെ കൂറ്റന്‍ ബംഗ്ലാവില്‍ രാകേഷ് കമാലിനെയും കുടുംബത്തെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. രാകേഷിന്റെ മൃതദേഹത്തിന് സമീപത്തുനിന്ന് ഒരു തോക്കും കണ്ടെടുത്തിരുന്നു. പുറത്തുനിന്നുള്ള ആരും വീടിനകത്ത് പ്രവേശിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

- Advertisement -

വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ‘എജ്യൂനോവ’ എന്ന കമ്പനിയുടെ ഉടമയായിരുന്നു രാകേഷ് കമാല്‍. 2016-ല്‍ ആരംഭിച്ച കമ്പനി അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം 2021 ഡിസംബറോടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇതിനുപിന്നാലെ രാകേഷും കുടുംബവും കടുത്ത സാമ്പത്തികപ്രതിസന്ധി അഭിമുഖീകരിച്ചെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

- Advertisement -

രാകേഷിന്റെ ഭാര്യ ടീന കമാല്‍ ആയിരുന്നു ‘എജ്യൂനോവ’യുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍. ഹാര്‍വാഡ് സര്‍വകലാശാലയിലും ഡല്‍ഹി സര്‍വകലാശാലയിലുമാണ് ടീന വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതെന്നാണ് കമ്പനി വെബ്സൈറ്റില്‍ അവകാശപ്പെട്ടിരുന്നത്. മാസച്യുസെറ്റ്സിലെ അമേരിക്കന്‍ റെഡ് ക്രോസിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു ടീന. ഇതിനുപുറമേ വിദ്യാഭ്യാസ, ഐ.ടി. രംഗത്ത് മൂന്നുപതിറ്റാണ്ടിലേറെ പ്രവര്‍ത്തനപരിചയമുണ്ടെന്നും ഇവരുടെ വെബ്സൈറ്റില്‍ അവകാശപ്പെടുന്നുണ്ട്.

കമ്പനി ഉടമയായിരുന്ന രാകേഷ് കമാല്‍ ബോസ്റ്റണ്‍ സര്‍വകലാശാല, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്ന് പഠനം പൂര്‍ത്തീകരിച്ചെന്നാണ് വെബ്സൈറ്റില്‍ പറഞ്ഞിരുന്നത്. സ്വന്തം കമ്പനി സ്ഥാപിക്കുന്നതിന് മുന്‍പ് വിദ്യാഭ്യാസ കണ്‍സള്‍ട്ടിങ് മേഖലയില്‍ ഉന്നതപദവികള്‍ വഹിച്ചിരുന്നതായും വെബ്സൈറ്റില്‍ അവകാശപ്പെടുന്നു. ദമ്പതിമാരുടെ മകള്‍ അരിയാന മിഡില്‍ബറി കോളേജിലെ ന്യൂറോസയന്‍സ് വിദ്യാര്‍ഥിനിയായിരുന്നു.

5.45 മില്യണ്‍ യു.എസ്. ഡോളര്‍വിലവരുന്ന(ഏകദേശം 45.37 കോടി രൂപ) ഡോവറിലെ കൂറ്റന്‍ ബംഗ്ലാവിലാണ് രാകേഷും കുടുംബവും താമസിച്ചിരുന്നത്. സമ്പന്നര്‍ താമസിക്കുന്ന അതീവസുരക്ഷാമേഖലയിലാണ് ഈ ബംഗ്ലാവും സ്ഥിതിചെയ്യുന്നത്. 11 കിടപ്പുമുറികളുള്ള ബംഗ്ലാവ് 2019-ല്‍ നാല് മില്യണ്‍ ഡോളര്‍ മുടക്കിയാണ് രാകേഷ് സ്വന്തമാക്കിയത്. എന്നാല്‍, ഒരുവര്‍ഷം മുന്‍പ് ബംഗ്ലാവ് ജപ്തി ചെയ്തെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് മാസച്യുസെറ്റ്സിലെ ‘വില്‍സണ്‍ഡെയ്ല്‍ അസോസിയേറ്റ്സ് എല്‍.എല്‍.സി’ എന്ന കമ്പനിക്ക് മൂന്നുമില്യണ്‍ ഡോളറിന് വില്പന നടത്തിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

- Advertisement -

2021 കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചതിന് പിന്നാലെയാണ് ദമ്പതിമാര്‍ കടുത്ത സാമ്പത്തികപ്രതിസന്ധി നേരിട്ടതെന്നാണ് വിവരം. 2022 സെപ്റ്റംബറില്‍ കമ്പനി സി.ഇ.ഒ. ആയിരുന്ന ടീന കമാല്‍ പാപ്പര്‍ ഹര്‍ജി ഫയല്‍ചെയ്തിരുന്നു. എന്നാല്‍, ആവശ്യമായ രേഖകളില്ലാത്തതിനാല്‍ രണ്ടുമാസത്തിന് ശേഷം ഈ ഹര്‍ജി തള്ളിപ്പോയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

Popular this week