27.4 C
Kottayam
Thursday, June 4, 2026

ഇനി മദ്യപിച്ച് കണ്ടാല്‍ ചെരുപ്പ് ഊരി അടിക്കുമെന്ന് സംവിധായകന്‍ പറഞ്ഞു, മദ്യപാനം ഇല്ലായിരുന്നെങ്കില്‍ താന്‍ ഇന്നത്തേതിനെക്കാള്‍ വലിയ താരമായേനെ; രജനികാന്ത്

Must read

ചെന്നൈ:സിനിമ ലോകത്തെ കാപട്യങ്ങളില്ലാതെ പച്ചമനുഷ്യനായി ആരാധകർക്ക് മുന്നിലെത്തുന്നത് കൊണ്ട് തന്നെയാണ്, തമിഴ് നടൻ രജനീകാന്തിനെ സൂപ്പർസ്റ്റാറായി ആരാധകർ നെഞ്ചിലേറ്റിയത്. ഇന്ത്യൻ സിനിമയിൽ മറ്റൊരു നടനും അവകാശപ്പെടാനില്ലാത്ത ആരാധകവൃന്ദമാണ് രജനികാന്തിനുള്ളത്. തന്റെ ജീവിതത്തിലെ പല സംഭവങ്ങളും രജനി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മദ്യപാനം ഉപേക്ഷിക്കാനുള്ള കാരണം വെളിപ്പെടുത്തുന്ന സൂപ്പർസ്റ്റാറിന്റെ പഴയ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വീണ്ടും വൈറലാകുന്നത്.

സംവിധായകൻ കെ.ബാലചന്ദർ ഉപദേശിച്ചതിനെ തുടർന്നാണ് താൻ മദ്യപാനം ഉപേക്ഷിച്ചതെന്നാണ് രജനീകാന്ത് പറയുന്നത്. “ഒരിക്കൽ ഞാൻ ബാലചന്ദർ സർ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുകയായിരുന്നു. ഷൂട്ട് കഴിഞ്ഞ് റൂമിൽ എത്തിയപ്പോൾ ഞാൻ അല്പം മദ്യപിച്ചു. പെട്ടന്ന് ഒരു സീൻ കൂടി എടുക്കാനുണ്ടെന്നും ഞാൻ ഉടൻ ചെല്ലണമെന്നും പറഞ്ഞ് ഒരാൾ എന്നെ വിളിച്ചു.

പെട്ടന്ന് തന്നെ ഞാൻ കുളിച്ച് പല്ല് തേച്ച് മൗത്ത് സ്പ്രേയൊക്കെ അടിച്ച് മോക്കഅപ്പ് ഇട്ട് റെഡിയായി. മദ്യപിച്ചത് അറിയാതിരിക്കാൻ ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് പോയില്ല. പക്ഷെ അദ്ദേഹത്തിന് ഞാൻ മദ്യപിച്ചിട്ടുണ്ടെന്ന് മനസിലായി. എന്നെ അടുത്തേക്ക് വിളിച്ചു. എന്നിട്ട് ചോദിച്ചു, ‘നിനക്ക് നാഗേഷിനെ അറിയുമോ? എന്ത് നല്ല കലാകാരനാണ്. അവൻ്റെ മുൻപിൽ നീ ഒരു ഉറുമ്പ് പോലുമല്ല. പക്ഷെ മദ്യപിച്ച് നാഗേഷ് അവന്റെ ജീവിതം പാഴാക്കി. ഇനി നിന്നെ മദ്യപിച്ച് കണ്ടാൽ ചെരുപ്പ് ഊരി അടിക്കും.’ 

അന്ന് ഞാൻ​ ഷൂട്ടിങ് സെറ്റിൽ മദ്യപിക്കുന്നത് നിർത്തി. കശ്മീരിലോ ജമ്മുവിലോ, എത്ര തണുപ്പുള്ള സ്ഥലത്ത് ഷൂട്ടിന് പോയാലും, ഒരു തുള്ളി മദ്യം പോലും ഞാൻ കഴിക്കില്ല,” രജനീകാന്ത് പറഞ്ഞു.  

- Advertisement -

മദ്യപാനം ഇല്ലായിരുന്നെങ്കിൽ താൻ ഇന്നത്തേതിനെക്കാള്‍ വലിയ താരമായേനെ എന്ന് അടുത്തിടെ രജിനി തുറന്നു പറഞ്ഞിരുന്നു. മദ്യപാനം ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണെന്നും, മദ്യപാനം ഇല്ലായിരുന്നുവെങ്കില്‍ ജീവിതത്തില്‍ വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്നെന്നുമാണ് രജനി പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

Popular this week