24.6 C
Kottayam
Saturday, June 6, 2026

ശശികലയെ കൊലപ്പെടുത്തി രാജേന്ദ്രൻ തൂങ്ങിമരിക്കുന്നതിന് മുൻപുള്ള രംഗങ്ങൾ രാജേന്ദ്രൻ്റെ മകൻ കൊച്ചിയിലിരുന്ന് കണ്ടു

Must read

കിളിമാനൂർ: മധ്യവയസ്കയായ ഭാര്യയെ കൊലപ്പെടുത്തി ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാരേറ്റിന് സമീപം പേടിക്കുളത്താണ് ഗ്യഹനാഥൻ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. കാരേറ്റ് പേടികുളം പവിഴം വീട്ടിൽ രാജേന്ദ്രൻ (65), ഭാര്യ ശശികല(57) എന്നിവരാണ് മരിച്ചത്. ഭാര്യയെ തലയണകൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭർത്താവ് തൂങ്ങിമരിക്കുകയായിരുന്നു. കുടുംബവഴക്കിനെ തുടർന്നാണ് സംഭവമെന്നാണ് പോലീസ് ഭാഷ്യം.

വെള്ളിയാഴ്ച രാത്രി 10-നും 11-നും ഇടയിലാണ് സംഭവം. രാജേന്ദ്രന്റെ മകൻ എറണാകുളത്താണ് താമസിക്കുന്നത്. തന്റെ വീട് വരെ ഉടൻ പോകണമെന്നും, അവിടെ എന്തൊക്കെയോ സംഭവിക്കുന്നുണ്ടെന്നും അയൽവാസിയായ ഉണ്ണികൃഷ്ണനോട് മകൻ വിളിച്ച് പറഞ്ഞു. ഇയാൾ സുഹൃത്തിനെയും കൂട്ടി രാജേന്ദ്രന്റെ വീട്ടിലെത്തി. എത്ര വിളിച്ചിട്ടും ആരും വാതിൽ തുറന്നില്ല.

- Advertisement -

ഇതോടെ, കിടപ്പുമുറിയിലെ ജനാലയുടെ ഗ്ലാസ് തകർത്ത് ആകത്തെന്താണ് നടക്കുന്നതെന്നറിയാൻ ശ്രമിച്ചു. അകത്ത് മുഖത്ത് തലയിണയുമായി കട്ടിലിൽ കിടക്കുന്ന ശശികലയെ കണ്ടു. പലതവണ ശശികലയെ വിളിച്ചെങ്കിലും പ്രതികരിക്കാതെ വന്നതോടെ കിളിമാനൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

- Advertisement -

പോലീസെത്തി നടത്തിയ പരിശോധനയിലാണ് ശശികലയെ കൊല്ലപ്പെട്ട നിലയിലും രാജേന്ദ്രനെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തിയത്.
രാജേന്ദ്രന്റെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. ആദ്യഭാര്യ ഏഴുവർഷം മുൻപ് രോഗബാധിതയായി മരിച്ചു. അഞ്ചുവർഷം മുൻപാണ് വാവറയമ്പലം സ്വദേശിയായ ശശികലയെ വിവാഹം ചെയ്തത്. ശശികലയുടെ മൂന്നാമത്തെ വിവാഹമാണ് രാജേന്ദ്രനുമായി നടന്നത്.

- Advertisement -

ഇവർക്ക് മക്കളില്ല. അതേസമയം അടുത്തിടെ ഇരുവരും തമ്മിൽ കുടുംബപ്രശ്നങ്ങൾ പതിവായിരുന്നു. ആദ്യഭാര്യയിൽ രാജേന്ദ്രനുണ്ടായ മകനാണ് കൊച്ചിയിൽ താമസിക്കുന്നത്. വീട്ടിലെ കുടുംബവഴക്ക് ശ്രദ്ധയിൽ പെട്ട മകൻ അരുൺരാജ് വീട്ടിൽ നീരീക്ഷണ ക്യാമറ സ്ഥാപിച്ചിരുന്നു. ഇതിലൂടെയാണ് സംഭവദിവസം അച്ഛനും അമ്മയും വഴക്കുണ്ടാക്കുന്നതും, പ്രശ്നം രൂക്ഷമായതും മകൻ കണ്ടത്. തുടർന്നാണ് ഉണ്ണികൃഷ്ണനെ ബന്ധപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week