28.4 C
Kottayam
Saturday, June 6, 2026

റെയിൽവേ നശിപ്പിക്കപ്പെട്ടു, അന്വേഷണം ആവശ്യപ്പെട്ട് ലാലു യാദവ്

Must read

ന്യൂഡല്‍ഹി:ഒഡീഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിൻ അപകടത്തിന് കാരണമായത് അശ്രദ്ധയാണെന്ന ആരോപണവുമായി രാഷ്ട്രീയ ജനതാദൾ നേതാവും മുൻ റെയിൽവേ മന്ത്രിയുമായ ലാലു പ്രസാദ് യാദവ്. റെയിൽവേ നശിപ്പിക്കപ്പെട്ടുവെന്നും ലാലു യാദവ് പറഞ്ഞു. “അവർ അശ്രദ്ധ കാണിക്കുകയും ജാഗ്രത കാട്ടാതിരിക്കുകയും ചെയ്‌ത രീതിയാണ് ഇത്രയധികം ആളപായത്തിലേക്ക് നയിച്ചത്… ഉന്നതതല അന്വേഷണം നടത്തുകയും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുകയും വേണം” ലാലു യാദവ് പറഞ്ഞു.

ഒന്നാം യുപിഎ സർക്കാരിന്റെ കീഴിൽ 2004 മുതൽ 2009 വരെ റെയിൽവേ വകുപ്പ് ലാലു യാദവ് വഹിച്ചിരുന്നു. “വലിയ അശ്രദ്ധയുണ്ടായി. റെയിൽവേ നശിപ്പിക്കപ്പെട്ടു” ആർജെഡി മേധാവി പറഞ്ഞു. ബെംഗളൂരു-ഹൗറ സൂപ്പർഫാസ്‌റ്റ് എക്‌സ്പ്രസ്, ഷാലിമാർ-ചെന്നൈ സെൻട്രൽ കോറമാണ്ടൽ എക്‌സ്പ്രസ് എന്നീ രണ്ട് പാസഞ്ചർ ട്രെയിനുകളും ഒരു ഗുഡ്‌സ് ട്രെയിനുമാണ് അപകടത്തിൽപ്പെട്ടത്.

“കോറമാണ്ടൽ എക്‌സ്‌പ്രസ് ട്രെയിൻ അതിവേഗ ട്രെയിനാണ്. ചെന്നൈയിലേക്കാണ് പോകുന്നത്. ഞാനും അതിൽ യാത്ര ചെയ്‌തിട്ടുണ്ട്. അശ്രദ്ധയാണ് ഇത്രയും വലിയ നാശനഷ്‌ടങ്ങൾക്ക് കാരണമായത്.” ലാലു യാദവ് പറഞ്ഞു.

ഒഡീഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രിപ്പിൾ ട്രെയിൻ അപകടമാണ് നൂറ്റാണ്ടിലെ ഏറ്റവും വലിയ അപകടമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു, സത്യത്തിന്റെ ചുരുളഴിക്കാൻ ശരിയായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. രണ്ട് തവണ റെയിൽവേ മന്ത്രിയായിരുന്ന മമത ബാനർജി, ഈ റൂട്ടിൽ ആൻറി കൊളിഷൻ സംവിധാനം പ്രവർത്തിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നെന്ന് പറഞ്ഞു.

- Advertisement -

“ഇതിന് പിന്നിൽ എന്തെങ്കിലും ഉണ്ടായിരിക്കണം, ശരിയായ അന്വേഷണം ആവശ്യമാണ്. സത്യം പുറത്തുവരണം. കൂട്ടിയിടി വിരുദ്ധ സംവിധാനം ഉണ്ടായിരുന്നെങ്കിൽ, അപകടം സംഭവിക്കില്ലായിരുന്നു. യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല” ബാനർജി പറഞ്ഞു. താൻ റെയിൽവേ മന്ത്രിയായിരിക്കെയാണ് ആന്റി കൊളീഷൻ സംവിധാനം ഏർപ്പെടുത്തിയതെന്നും അത് അപകടങ്ങളുടെ എണ്ണം കുറച്ചുവെന്നും അവർ പറഞ്ഞു.

- Advertisement -

ലഭ്യമായ രേഖകൾ പ്രകാരം ഇന്ത്യയിലെ നാലാമത്തെ വലിയ തീവണ്ടി അപകടം, കൊൽക്കത്തയിൽ നിന്ന് ഏകദേശം 250 കിലോമീറ്റർ തെക്കും ഭുവനേശ്വറിന് 170 കിലോമീറ്റർ വടക്കും ഉള്ള ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്‌റ്റേഷന് സമീപം വെള്ളിയാഴ്‌ച വൈകുന്നേരം 7 മണിയോടെയാണ് ഉണ്ടായത്. ശനിയാഴ്‌ച വൈകുന്നേരത്തോടെ മരണസംഖ്യ 288 ആയി ഉയർന്നു, അപകടത്തിൽ 900 പേർക്കാണ് പരിക്കേറ്റത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week