24.2 C
Kottayam
Sunday, June 7, 2026

പിതാവ് മരിച്ചപ്പോഴുള്ള അതേ വേദനയാണ് ഇപ്പോഴുള്ളത്; രാജ്യം വയനാടിനൊപ്പം നില്‍ക്കണമെന്ന് രാഹുല്‍

Must read

മുണ്ടക്കൈ: വയനാട്ടിലുണ്ടായത് അതീവ ദു:ഖകരമായ സംഭവമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ദേശീയ ദുരന്തം തന്നെയാണെന്നും രാഹുല്‍. അച്ഛന്‍ മരിച്ചപ്പോഴുണ്ടായ അതേ വേദനയാണ് ഇപ്പോള്‍ തനിക്കുള്ളത്. ജനങ്ങളോട് സംസാരിക്കാന്‍ പോലും തനിക്ക് സാധിക്കുന്നില്ല. ഇവിടെ ആളുകള്‍ക്ക് കുടുംബത്തെ ഒന്നാകെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

രാജ്യം മുഴുവന്‍ വയനാടിനൊപ്പം നില്‍ക്കണമെന്നും രാഹുല്‍ അഭ്യര്‍ത്ഥിച്ചു. വയനാട്ടിലെ ദുരന്തഭൂമിയില്‍ ഉള്ളവരെ രാഹുലും പ്രിയങ്ക ഗാന്ധിയും സന്ദര്‍ശിച്ചു. വാക്കുകള്‍ക്ക് അതീതമായ ഈ ദുരന്തമെന്ന് പ്രിയങ്ക പറഞ്ഞു. ഹിമാചല്‍ പ്രദേശിലും സമാനമായ സംഭവമുണ്ടായി. ഈ ഘട്ടത്തില്‍ തന്റെ മനസ്സ് ദുരന്തബാധിതര്‍ക്കൊപ്പമാണെന്നും പ്രിയങ്ക വ്യക്തമാക്കി.

ഭീകരമായ ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചത്. പ്രദേശവാസികളുടെ അവസ്ഥ വേദനാജനകമാണ്. കുടുംബാംഗങ്ങളെ മുഴുവന്‍ നഷ്ടപ്പെട്ടവരെ കണ്ടു. എന്താണ് അവരോട് പറയേണ്ടതെന്ന് തനിക്ക് അറിയില്ലെന്നും രാഹുല്‍ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പില്‍ ഒരു കുട്ടിയെ കണ്ടിരുന്നു.

ആ കുട്ടിയെ തന്റെ പ്രിയപ്പെട്ടവരെ രക്ഷിക്കാന്‍ നോക്കി പരായപ്പെട്ട കാര്യം പറഞ്ഞിരുന്നു. ആ സമയം എന്താണ് പറയേണ്ടതെന്ന് പോലും അറിയില്ലായിരുന്നു. വയനാട്ടില്‍ ഇനി പുനരധിവാസത്തിനായിരിക്കും പ്രാധാന്യം നല്‍കേണ്ടതെന്നും പ്രിയങ്ക പറഞ്ഞു. നേരത്തെ കെസി വേണുഗോപാലിന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും ഒപ്പമാണ് രാഹുലും പ്രിയങ്കയും വയനാട്ടിലെത്തിയത്.

- Advertisement -

ആദ്യം ചൂരല്‍ മലയില്‍ എത്തിയ രാഹുല്‍ രക്ഷാപ്രവര്‍ത്തനം ഏകോപ്പിപ്പിക്കുന്നതിനെ കുറിച്ചാണ് അന്വേഷിച്ചത്. ഉരുള്‍പ്പൊട്ടല്‍ നാശംവിതച്ച മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദര്‍ശിച്ചു. വയനാട്ടിലേക്ക് കഴിഞ്ഞ ദിവസം എത്തുമെന്ന് അറിയിച്ച രാഹുല്‍ ഗാന്ധി പിന്നീട് സന്ദര്‍ശനം മാറ്റുകയായിരുന്നു.

- Advertisement -

മോശം കാലാവസ്ഥ കാരണമാണ് യാത്ര ഒഴിവാക്കിയത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായും, വയനാട് ജില്ലാ കളക്ടറുമായും രാഹുല്‍ ഫോണില്‍ സംസാരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ അടിയന്തര സഹായവും എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

അതേസമയം ഉരുള്‍പ്പൊട്ടല്‍ ബാധിതര്‍ക്ക് എഐവൈഎഫും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വീട് നഷ്ടപ്പെട്ട പത്ത് കുടുംബങ്ങള്‍ വീട് വെച്ച് നല്‍കുമെന്ന് എഐവൈഎഫ് അറിയിച്ചു. കേരളം സമീപകാലത്ത് കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തമാണ് വയനാട്ടില്‍ ഉണ്ടായിരിക്കുന്നത്. വയനാടിനെ വീണ്ടെടുക്കാന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട് നഷ്ടപ്പെട്ട പത്ത് കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കും. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പാക്കേജുകള്‍ക്കൊപ്പം തന്നെ ഇത് പൂര്‍ത്തീകരിക്കുമെന്നും എഐവൈഎഫ് നേതാക്കള്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week