28.4 C
Kottayam
Saturday, June 6, 2026

‘ഹണി റോസ് സമര്‍ത്ഥ,നടിക്ക് കൊടുത്ത കാശിനേക്കാള്‍ നൂറിരട്ടി ഗുണം ലഭിച്ചിട്ടുണ്ടാകും; ശ്രീലേഖ പറയുന്നു

Must read

കോഴിക്കോട്: ബോബി ചെമ്മണ്ണൂര്‍ – ഹണി റോസ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. ഈ വിഷയത്തില്‍ ഹണി റോസിനൊപ്പമാണ് എന്ന് ശ്രീലേഖ വ്യക്തമാക്കി. എല്ലാവര്‍ക്കും അവര്‍ക്കിഷ്ടപ്പെട്ട വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് എന്ന് ശ്രീലഖേ പറഞ്ഞു. സസ്‌നേഹം ശ്രീലേഖ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അവരുടെ പ്രതികരണം. ശ്രീലേഖയുടെ വാക്കുകള്‍ ഇങ്ങനെയാണ്…

‘ഹണി റോസ് എന്ന നടി വളരെ നല്ല വ്യക്തിയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം വളരെ സമര്‍ത്ഥയായിട്ടുള്ള ഒരു നായികനടിയാണ്. ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഞാന്‍ കുറച്ച് സിനിമകളിലെ കണ്ടിട്ടുള്ളൂ. കണ്ടിടത്തോളം വളരെ നന്നായി അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്. കാണാന്‍ നല്ല സുന്ദരി, നല്ല ശരീരവടിവ്. കാണാന്‍ വളരെ സ്മാര്‍ട്ടാണ്. വലിയ വലിയ വാണിജ്യ സ്ഥാപനങ്ങള്‍ ഹണി റോസിനെ ഉദ്ഘാടനത്തിനായി വിളിക്കുന്നത് എന്തുകൊണ്ടാണ്.

- Advertisement -

ഇതുപോലെയുള്ള വലിയ പ്രശസ്തരായ സെലിബ്രിറ്റികളേയും രാഷ്ട്രീയക്കാരേയും ഉദ്ഘാടനം ചെയ്യാനായി വിളിക്കുന്നത് ആളുകളെ കൂട്ടാന്‍ വേണ്ടിയിട്ടാണ്. ഇങ്ങനെ ഒരു വ്യക്തി വന്ന് ഉദ്ഘാടനം ചെയ്തു എന്ന് പറഞ്ഞാല്‍ മാധ്യമങ്ങളിലൂടെ വലിയ വാര്‍ത്താപ്രാധാന്യം ലഭിക്കും. ആളുകള്‍ ഒരുപാട് കൂടി അവരെല്ലാം ഈ കടയില്‍ വന്ന് സ്വര്‍ണം വാങ്ങിക്കും. ഒരു ഫ്രീ പരസ്യമാണ് ലഭിക്കുന്നത്.

- Advertisement -

ഈ നടിക്ക് കൊടുക്കുന്ന തുകയേക്കാളും എത്രയോ ഇരട്ടിയാണ് ആ സ്ഥാപനത്തിന് ഗുണം ചെയ്യുക. അതിന് വേണ്ടിയാണ് ഇതുപോലെയുള്ള നടീനടന്‍മാരെ കൊണ്ടുവരുന്നത്. ഹണി റോസ് അവിടെ വരുമ്പോള്‍ ഇഷ്ടമുള്ള വേഷം ധരിച്ച് വരാനുള്ള സ്വാതന്ത്ര്യമുണ്ട്. ആ കുട്ടി എന്ത് ധരിച്ചാലും നല്ല ഭംഗിയാണ് കാണാന്‍. തന്റെ സൗന്ദര്യം പ്രദര്‍ശിപ്പിക്കുന്നതില്‍ എന്താണ് തെറ്റ്. ആ കുട്ടി ചെയ്തിരിക്കുന്നതില്‍ തെറ്റുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല.

- Advertisement -

പക്ഷെ ആ കുട്ടിയെ ചിലര്‍ ട്രീറ്റ് ചെയ്യുന്ന രീതി വളരെ മോശമാണ്. നമ്മളെ ഒരു പരിപാടിക്ക് വിളിക്കുമ്പോള്‍, എന്നെ തന്നെ ചിലര്‍ ദുബായിലൊക്കെ ചെലവുകളെല്ലാം തന്ന് പരിപാടിക്ക് വിളിക്കാറുണ്ട്. നമ്മളെ അവിടെ കൊണ്ടുപോകുന്ന ആള്‍ക്കാര്‍ പറയും ഈ പരിപാടി മാത്രം പോര, ഈ സ്‌കൂളിലേക്ക് കൂടി പോകണം എന്നൊക്കെ. അങ്ങനെ പറയുമ്പോള്‍ എനിക്ക് നോ പറയാന്‍ പറ്റില്ല.

കാരണം അവരുടെ ചെലവിലാണ് ഞാന്‍ അവിടെ ചെന്നിരിക്കുന്നത്. അവര്‍ ടിക്കറ്റും വിസയുമെടുത്ത് താമസവും തന്നിരിക്കുന്ന വ്യക്തിയാകുമ്പോള്‍ അവര്‍ പറയുന്ന സ്ഥലങ്ങളില്‍ നമ്മള്‍ പോകേണ്ടി വരും. അതുപോലെയാണ് ഈ കുട്ടിയും ചെയ്തത്. ഈ കുട്ടിയോട് ഡാന്‍സ് കളിക്കാന്‍ പറഞ്ഞു, അല്ലെങ്കില്‍ ആഭരണമിട്ട് പ്രദര്‍ശിപ്പിക്കാന്‍ പറഞ്ഞു അതൊക്കെ ചെയ്തു.

അതൊന്നും റെസിസ്റ്റ് ചെയ്യാനായിട്ട് പറ്റില്ല ആ സമയത്ത്. പക്ഷെ ഈ കുട്ടിയെ ആവശ്യമില്ലാതെ അപമാനിച്ച് നിരന്തരം സ്റ്റോക്ക് ചെയ്ത് പിറകെ നടന്ന് പറഞ്ഞ് അതുമുഴുവന്‍ വാര്‍ത്തയാക്കി ആസ്വദിച്ച് അതിന് ഇന്റര്‍വ്യൂ കൊടുത്തു,’ ശ്രീലേഖ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിലവിളക്ക് കൊളുത്തൽ വിവാദം: ഫാത്തിമ തഹ്ലിയ എംഎൽഎയെ തിരുത്തി സമസ്ത; ‘വെളിച്ചം ലഭിക്കാനുളള ഉപാധിയെന്ന നിലയിൽ അനുവദനീയം’; മതപരമായ ചടങ്ങെങ്കില്‍ വര്‍ജ്ജിക്കണം

കോഴിക്കോട്: പേരാമ്പ്രയിലെ ഒരു പൊതു ചടങ്ങിൽ നിലവിളക്കു കൊളുത്തിയതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വലിയ വിവാദത്തിൽ പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്‌ലിയയെ പൂർണ്ണമായി തിരുത്തിക്കൊണ്ട് സമസ്ത നേതൃത്വം ഔദ്യോഗികമായി രംഗത്തെത്തി. പേരാമ്പ്രയിലെ ഒരു പ്രമുഖ...

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

Popular this week