24.6 C
Kottayam
Saturday, June 6, 2026

ഉറുഗ്വേയെ തകർത്തു പോർച്ചുഗലും പ്രീ ക്വാർട്ടറിലേക്ക്

Must read

ദോഹ: വിരസമായ ആദ്യ പകുതിയുടെ നിരാശകളെയെല്ലാം മായ്ച്ച ആവേശമുണർന്ന രണ്ടാം പകുതി പിറന്ന മത്സരത്തിൽ ഉറുഗ്വെയെ തോൽപ്പിച്ച് പോർച്ചുഗൽ പ്രീ ക്വാർട്ടർ ഉറപ്പാക്കി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു പറങ്കിപ്പടയുടെ വിജയം. ബ്രൂണോ ഫെർണാണ്ടസിന്റെ ഒരേയൊരു ഗോളിന് രണ്ടാം പാതിയിൽ ആവുംവിധം പൊരുതി നോക്കിയെങ്കിലും ലാറ്റിലമേരിക്കൻ ശക്തികൾക്ക് മറുപടി നൽകാനായില്ല. പിന്നാലെ അവസാന നിമിഷം വന്ന പെനാൽറ്റിയും ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ പോർച്ചുഗലിന്റെ വിജയം ഉറപ്പിച്ചു. ഗ്രൂപ്പ് എച്ചിലെ കരുത്തന്മാരുടെ പോരാട്ടത്തിൽ വിജയം നേടി രാജകീയമായി തന്നെ പോർച്ചുഗൽ പ്രീ ക്വാർട്ടറിലേക്ക് കുതിച്ചു. ഉറുഗ്വെയ്ക്ക് അവസാന മത്സരം ഇതോടെ നിർണായകമായി. 

11-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ അവസരം ഒരുങ്ങിയത്. കോർണറിൽ ഉറുഗ്വെ ഗിമിനസ് തലവെച്ചെങ്കിലും ക്രോസ് ബാറിന് തൊട്ട് മുകളിലൂടെ പുറത്തേക്ക് പോയി. കളി അൽപ്പം പരുക്കനായിട്ട് തന്നെയാണ് തുടങ്ങിയത്. ഉറുഗ്വെയുടെ ബെന്റാക്വറിന് ആറാം മിനിറ്റിൽ തന്നെ മഞ്ഞക്കാർഡ് ലഭിച്ചു. പോർച്ചുഗലിന്റെ റൂബൻ ഡയസിന് റഫറി മുന്നറിയിപ്പും നൽകി. 17-ാം മിനിറ്റിൽ നൂനോ മെൻഡസിനെ വീഴ്ത്തിയതിന് ബോക്സിന് പുറത്ത് നിന്ന് ഫ്രീകിക്ക് ലഭിച്ചപ്പോൾ ഗാലറിയിൽ റൊണാൾഡോ എന്ന് ആർപ്പുവിളി ഉയർന്നു. എന്നാൽ, സിആർ 7ന്റെ ഷോട്ട് ഉറുഗ്വെൻ പ്രതിരോധ മതിലിൽ തട്ടി പുറത്തേക്ക് പോയി. സുന്ദരമായ പാസിംഗിലൂടെ മെച്ചപ്പെട്ട കളി പുറത്തെടുത്തത് പറങ്കിപ്പട ആയിരുന്നു.

പ്രതിരോധം പൊളിയാതിരിക്കാനുള്ള കൃത്യമായ പ്ലാനിംഗ് നടപ്പാക്കുക മാത്രമാണ് ലാറ്റിനമേരിക്കൻ സംഘം ചെയ്തിരുന്നത്. എന്നാൽ, അവസരം കിട്ടിയപ്പോൾ പന്ത് കൈവശം സാധിക്കാതെ ഉറുഗ്വെൻ താരങ്ങൾ വിഷമിച്ചു. ഇടതു വിംഗിൽ നൂനോ മെൻഡ് വന്നത് പോർച്ചുഗീസ് ആക്രമണത്തിന്റെ മൂർച്ച കൂട്ടി. പതിയെ ബിൽഡ് നടത്തി മുന്നേറ്റം നടത്താനാണ് പോർച്ചുഗൽ ശ്രമിച്ചത്. എന്നാൽ, ബോക്സിനുള്ളിൽ അപകടകരമായ പന്തുകൾ എത്താതിരിക്കാൻ ഉറുഗ്വെൻ ഡിഫൻസ് കോട്ടക്കെട്ടി കാത്തു. പോർച്ചുഗൽ ആസ്വദിച്ച് കളിക്കുന്നതിനിടെ 32-ാം മിനിറ്റിൽ ബെന്റാക്വറിന്റെ വക ഓർമ്മപ്പെടുത്തൽ അവർക്ക് ലഭിച്ചു. സ്വന്തം ഹാഫിൽ നിന്ന് ടോട്ടനം താരം പോർച്ചുഗീസ് താരങ്ങളെ ഒരോന്നായി കബളിപ്പിച്ച ബോക്സ് വരെയെത്തി.

- Advertisement -

പോർച്ചുഗൽ ഗോൾകീപ്പർ കോസ്റ്റ മുന്നോട്ട് വന്ന് ഷോട്ട് തടുത്തില്ലായിരുന്നെങ്കിലും ഖത്തർ ലോകകപ്പിലെ തന്നെ ഉറുഗ്വെയുടെ മനോഹരമായ നിമിഷമായി അത് മാറേയനെ. ഈ നീക്കം ഉറുഗ്വെയ്ക്ക് അൽപ്പം ആത്മവിശ്വാസം നൽകി. പിന്നാലെ അൽപ്പം കൂടെ മികച്ച നിലയിൽ കളിയിലേക്ക് തിരികെ വരാൻ അവർക്ക് സാധിച്ചു. 42-ാം മിനിറ്റിൽ പരിക്കേറ്റ നൂനോയെ ഫെർണാണ്ടോ സാന്റോസിന് പിൻവലിക്കേണ്ടി വന്നു. നിറഞ്ഞ കണ്ണുകളോടെ പിഎസ്ജിയുടെ പോർച്ചുഗീസ് താരമായ നൂനോ കളം വിടുന്നത് സങ്കടകരമായ കാഴ്ചയായി. അധികം വൈകാതെ ആദ്യ പകുതിക്കും അവസാനമായി.

- Advertisement -

ഘാനയെ തോൽപ്പിച്ച മത്സരത്തിൽ നിന്ന് മൂന്ന് മാറ്റങ്ങൾ വരുത്തിയാണ് പോർച്ചുഗൽ ഇറങ്ങിയത്. പരിക്കേറ്റ ഡാനിലോ പെരേര, ഒട്ടാവിയോ എന്നിവർക്ക് പുറമെ ഗുറൈറോയ്ക്കും ആദ്യ ഇലവനിൽ സ്ഥാനം നഷ്ടമായി. പെപെ, നൂനോ മെൻഡസ്, കവാലിയോ എന്നിവരാണ് പകരം എത്തിയത്. സുവാരസും പെല്ലിസ്ട്രിയെയും അടക്കം മൂന്ന് മാറ്റങ്ങൾ ഉറുഗ്വെയും വരുത്തി. സുവാരസിന് പകരം കവാനിയാണ് മുന്നേറ്റ നിരയിൽ എത്തിയത്. 

ആദ്യ പകുതിയിലെന്ന പോലെ ഉറുഗ്വെൻ താരങ്ങളുടെ പരുക്കൻ സമീപനത്തോടെയാണ് രണ്ടാം പകുതി തുടങ്ങിയത്. 52-ാം മിനിറ്റിൽ ലാറ്റിനമേരിക്കൻ ടീമിന്റെ പ്രതിരോധന ഘടനയിൽ വീണ വിള്ളൽ മുതലാക്കി ബെർണാഡോ സിൽവ കുതിച്ചു. ഇടതു വശത്തൂടെ ജോ ഫെലിക്സിന് അവസരം ഒരുങ്ങിയെങ്കിലും താരത്തിന്റെ ഷോട്ട് സൈഡ് നെറ്റിലേക്കായിരുന്നു. രണ്ട് മിനിറ്റുകൾക്ക് ശേഷമാണ് പോർച്ചുഗീസ് ആരാധകർ കാത്തിരുന്ന നിമിഷം പിറന്നത്.

- Advertisement -

ബ്രൂണോ ഫെർണാണ്ടസ് എന്ന ക്രാഫ്റ്റ്മാൻ ബോക്സിലേക്ക് ഉയർത്തി നൽകി പന്തിലേക്ക് ഉറുഗ്വെൻ പ്രതിരോധ നിരയുടെ ഓഫ്സൈഡ് കെണി പൊട്ടിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ തലവെച്ചു. ബ്രൂണോയുടെ ഷോട്ടാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹെഡ്ഡറാണോ വലയിൽ കയറിയതെന്നുള്ള സംശയം മാത്രം ബാക്കി, പോർച്ചുഗൽ മുന്നിലെത്തി. ബ്രൂണോയുടെ പേരിലാണ് ആ ഗോൾ കുറിക്കപ്പെട്ടത്. ഗോൾ വഴങ്ങിയതോടെ കടുത്ത പ്രതിരോധത്തിൽ നിന്ന് മാറി ഉറുഗ്വെ ആക്രമണം ശക്തിപ്പെടുത്തി.

കളിയിൽ ആവേശം നിറഞ്ഞത് പോർച്ചുഗലിന്റെ ഗോൾ വന്ന ശേഷമാണ്. ഉറുഗ്വെയിൽ നിന്ന് മികച്ച നീക്കങ്ങൾ വന്നു തുടങ്ങി. കവാനിക്ക് പകരം ലൂയിസ് സുവാരസിനെ ഇറക്കി ഉറുഗ്വെ ആക്രമണം കടുപ്പിച്ചു. 75-ാം മിനിറ്റിൽ  മാക്സി ഗോമസിന്റെ ഒരു കിടിലൻ ഷോട്ട് പോർച്ചുഗീസ് പോസ്റ്റിനെ ഇളക്കി. തൊട്ട് പിന്നാലെ സുവാരസിന്റെ ഷോട്ടും നേരിയ വ്യത്യാസത്തിൽ മാത്രം പുറത്തേക്ക് പോയി. 79-ാം മിനിറ്റിൽ വാൽവെർദെയുടെ ത്രൂ ബോളിൽ ഡി അരാസ്കെറ്റയുടെ ഷോട്ട് കോസ്റ്റ ഒരുവിധം രക്ഷിച്ചു. ലാറ്റിനമേരിക്കൻ ആക്രമണങ്ങൾക്കിടെ പോർച്ചുഗലും ഇടയ്ക്കിടെ മുന്നേറാൻ നോക്കിയെങ്കിലും മൂർച്ച കുറവായിരുന്നു. അവസാന നിമിഷങ്ങളിൽ ബോക്സിനുള്ളലെ ഹാൻഡ് ബോളിന് പോർച്ചുഗലിന് പെനാൽറ്റി ലഭിച്ചു. ബ്രൂണോയ്ക്ക് പിഴയ്ക്കാതിരുന്നപ്പോൾ പോർച്ചുഗൽ മിന്നും വിജയവുമായി മുന്നോടുള്ള പാത സുന്ദരമാക്കി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

Popular this week