24.9 C
Kottayam
Friday, June 5, 2026

പൂജ ഐഎഎസിന് 22 കോടിയുടെ സ്വത്ത്, വാർഷിക വരുമാനം 42 ലക്ഷം; അച്ഛന് 40 കോടിയുടെ ആസ്തി

Must read

മുംബൈ: വിവാദ ഐ എ എസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറിന്റെ സ്വത്ത് വിവരങ്ങൾ പുറത്ത്. പൂജയുടെ പേരിൽ മാത്രം 22 കോടിയോളം വരുന്ന ഭൂസ്വത്തുക്കൾ ഉണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ അഞ്ച് പുരയിടവും രണ്ട് അപ്പാർട്ട്മെന്റുകളും ഉൾപ്പെടുന്നു. മഹാരാഷ്ട്ര സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന ദിലീപ് ഖേദ്കറാണ് പൂജയുടെ പിതാവ്. ഇദ്ദേഹത്തിന് മാത്രം 40 കോടി രൂപയുടെ ആസ്തിയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

പൂനെ ജില്ലയിലെ മഹലുംഗിൽ ഏകദേശം 16 കോടി രൂപ വിലമതിക്കുന്ന രണ്ട് സ്ഥലങ്ങളാണ് ഉള്ളത്. ധദാവാലിയിൽ 4 കോടിയുടേയും അഹമ്മദ്‌നഗറിലെ പച്ചുണ്ടെ, നന്ദൂർ എന്നിവിടങ്ങളിൽ യഥാക്രമം 25 ലക്ഷവും 1 കോടി രൂപയും വിലമതിക്കുന്ന രണ്ട് സ്ഥലങ്ങൾ ഉണ്ട്. അഹമ്മദ് നഗറിലും പൂനെയിലുമാണ് രണ്ട് അപ്പാർട്ട്മെന്റുകൾ ഉള്ളത്.

അഹമ്മദ്‌നഗറിലെ സവേദിയിലെ 984 ചതുരശ്ര അടി ഫ്‌ളാറ്റിന് 45 ലക്ഷം രൂപയും പൂനെയിലെ കോണ്ട്വയിലെ 724 ചതുരശ്ര അടി വിസ്തീർണമുള്ള അപ്പാർട്ട്‌മെൻ്റിന് 75 ലക്ഷം രൂപയുമാണ് വില. എല്ലാ സ്വത്തുക്കളും 2014 നും 2019 നും ഇടയിൽ സമ്പാദിച്ചതാണെന്നും റിപ്പോർട്ടിൽ പറയുന്നു.പ്രതിവർഷം 42 ലക്ഷം രൂപയുടെ വരുമാനവും ഇവർക്കുണ്ട്.

ഒബിസി നോൺ ക്രിമിലിയർ വിഭാഗത്തിലാണ് പൂജ പരീക്ഷ എഴുതിയത്. ഈ വിഭാഗത്തിൽ പരീക്ഷ എഴുതണമെങ്കിൽ അപേക്ഷകൻ്റെ മാതാപിതാക്കളുടെ വാർഷിക വരുമാനം 8 ലക്ഷത്തിൽ കവിയരുത്. കോടികൾ സ്വത്തുക്കളുള്ള പൂജ എങ്ങനെയാണ് നോൺ ക്രിമിലിയർ വിഭാഗത്തിൽ പരീക്ഷ എഴുതിയതെന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്.

- Advertisement -

കാഴ്ച പരിമിതിയും പഠന വെല്ലുവിളിയും നേരിടുന്ന വ്യക്തിയാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് പൂജ യു പി എസ് സി പരീക്ഷ എഴുതിയത്. എന്നാൽ പരീക്ഷാഫലം വന്നതിന് ശേഷം ഒരിക്കൽ പോലും വൈദ്യപരിശോധനയ്ക്ക് വിധേയമാകാൻ ഇവർ തയ്യാറായിട്ടില്ല.

- Advertisement -

എയിംസിൽ പരിശോധനയ്ക്ക് വരാൻ അറിയിച്ചപ്പോൾ കൊവിഡ് ബാധിച്ചെന്ന് പറഞ്ഞാണ് ഹാജരാകാതിരുന്നത്. ഇതിനിടെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ വെരിഫിക്കേഷന്‍ റിപ്പോർട്ട് ഹാജരാക്കിയാണ് ഇവർ ജോലിയിൽ പ്രവേശിച്ചത്. പൂജ നൽകിയ ജാതി സർട്ടിഫിക്കറ്റിന് പിന്നിലും ക്രമക്കേടുണ്ടെന്ന ആരോപണം ഉയരുന്നുണ്ട്.

അതേസമയം പൂജയ്ക്കെതിരെ ഉയരുന്ന ആരോപണങ്ങൾ അന്വേഷിക്കാൻ കേന്ദ്രം ഏകാംഗ പാനൽ രൂപീകരിച്ചിട്ടുണ്ട്. രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് നിർദ്ദേശിച്ചിരിക്കുന്നത്. തുടർച്ചയായി ആരോപണങ്ങൾ ഉയർന്നതോടെ ഉദ്യോഗസ്ഥയെ പുനെയിൽ നിൻ വാഷിമിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അവർ പുതിയ പദവി ഏറ്റെടുത്തു. വിവാദം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന പുതിയ പദവി ഏറ്റെുത്തതിൽ സന്തോഷമുണ്ടെന്നും മറ്റ് വിവാദങ്ങളിൽ പ്രതികരിക്കാൻ ഇല്ലെന്നുമാണ് പൂജ പറഞ്ഞത്.

അസിസ്റ്റൻ്റ് കളക്ടറായി ചുമതലയേൽക്കുന്നതിന് മുൻപ് തന്നെ സ്വകാര്യ കാറില്‍ നിയമവിരുദ്ധമായി ബീക്കണ്‍ ലൈറ്റ് സ്ഥാപിച്ചതോടെയാണ് പൂജയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ തുടക്കം. ഓഫീസിൽ ഇവർ ആഡംബര സൗകര്യങ്ങൾ ആവശ്യപ്പെട്ടതും വിവാദമായി. ഔദ്യോഗിക വസതി, സുരക്ഷയ്ക്കായി കോൺസ്റ്റബിൾ എന്നീ സൗകര്യങ്ങളെല്ലാമാണ് പൂജ ആവശ്യപ്പെട്ടത്. പ്രൊബേഷണറി ഐ എ എസ് ഓഫീസർക്ക് ഇത്തരം സൗകര്യങ്ങൾക്ക് അർഹത ഇല്ലെന്നിരിക്കെയാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്. ഇതോടെ കളക്ടർ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകുകയും പൂജയ്ക്കെതിരെ നടപടി സ്വീകരിക്കുകയുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

Popular this week