24.8 C
Kottayam
Thursday, June 4, 2026

ഗുഡ്സിനായി പാലരുവിയെ പിടിച്ചിട്ടത് ഒരു മണിക്കൂറോളം; കൺട്രോളിംഗിലെ പിഴവിൽ പകുതി സാലറി നഷ്ടമായത് നൂറിലേറെപേർക്ക്…

Must read

കൊച്ചി:കോട്ടയം മുതൽ ഷെഡ്യൂൾ സമയത്തിനും മുമ്പേ എല്ലാ സ്റ്റേഷനിലും എത്തിച്ചേർന്ന പാലരുവിയെ എറണാകുളം ടൗണിലെ യാർഡിൽ പിടിച്ചിട്ടത് ഒരു മണിക്കൂറിനടുത്ത്. ഗുഡ്സ് യാർഡിന് സമീപം പാലരുവി പിടിച്ചിട്ട ശേഷം ഗുഡ്സ് ട്രെയിന് ടൗണിലേയ്ക്ക് സിഗ്നൽ നൽകുകയായിരുന്നു. പിന്നീട് 40 മിനിറ്റുകൾക്ക് ശേഷമാണ് പാലരുവിയ്‌ക്ക് സിഗ്നൽ നൽകിയത്.

എന്നാൽ പാലരുവി ടൗണിലെ പ്ലാറ്റ് ഫോമിൽ പ്രവേശിച്ചപ്പോളും സ്റ്റേബിൾ ലൈനിൽ ഗുഡ്സ് വിശ്രമിക്കുകയായിരുന്നു. പാലരുവി കടന്നുപോയി അരമണിക്കൂറിന് ശേഷമുള്ള 12076 കോഴിക്കോട് ശതാബ്ദിയിലെത്തുന്ന ജീവനക്കാരാണ് ഗുഡ്സ് ട്രെയിൻ ഓപറേറ്റ് ചെയ്യേണ്ടിയിരുന്നത്.

കണ്ട്രോളിംഗ് വിഭാഗത്തിലുണ്ടായ ആശയക്കുഴപ്പമാണ് ഗുഡ്സിന് ആദ്യം സിഗ്നൽ നൽകാൻ കാരണമായത്. പാലരുവിയ്‌ക്ക് പിറകെ ബാംഗ്ലൂർ ഇന്റർസിറ്റിയും കോഴിക്കോട് ശതാബ്ദിയും വൈകാൻ സാങ്കേതിക വിഭാഗത്തിലെ ഈ പിഴവ് കാരണമായി

വന്ദേഭാരത്‌ സർവീസ് നടത്താത്ത വ്യാഴാഴ്ച ദിവസങ്ങളിൽ പാലരുവി കൃത്യസമയം പാലിക്കുമെന്ന് പ്രതീക്ഷിച്ച് പുലർച്ചെയുള്ള മെമു ഉപേക്ഷിച്ച് പാലരുവിയെ ആശ്രയിച്ചവർക്കാണ് കൂടുതൽ ക്ഷീണം ചെയ്തത്. 15 മിനിറ്റോളം പാലരുവി വൈകിയതോടെ 09.00 ന് മുമ്പ് പഞ്ച് ചെയ്യേണ്ട നൂറുകണക്കിന് ആളുകൾക്ക് പകുതി സാലറി നഷ്ടമായി. കോട്ടയത്ത് നിന്ന് എറണാകുളം ഭാഗത്തേയ്ക്ക് ഓഫീസ് സമയം പാലിക്കുന്ന ഏക ട്രെയിനാണ് പാലരുവി എക്സ്പ്രസ്സ്‌.

- Advertisement -

പാലരുവിയ്ക്കും വേണാടിനും ഇടയിൽ ഒന്നരമണിക്കൂറിലേറെ ഇടവേളയുള്ളതിനാൽ വലിയ തിരക്കാണ് പാലരുവിയിൽ അനുഭവപ്പെടുന്നത്.. ആയിരക്കണക്കിന് ആളുകളാണ് കോട്ടയം ജില്ലയിലെ പല സ്റ്റേഷനുകളിൽ നിന്ന് പാലരുവിയിൽ എറണാകുളത്തേയ്ക്ക് സഞ്ചരിക്കുന്നത്. ഗതാഗത സൗകര്യമൊന്നുമില്ലാത്ത സ്റ്റേഷൻ ഔട്ടറിൽ ആയിരങ്ങളെ ബന്ദിയാക്കിയ റെയിൽവേയുടെ നടപടി കേവലം ഖേദപ്രകടനത്തിൽ ഒതുങ്ങില്ലെന്ന് യാത്രക്കാരുടെ പ്രതിനിധികളായ ശ്രീജിത് കുമാർ, അജാസ് വടക്കേടം എന്നിവർ ആരോപിച്ചു.

- Advertisement -

കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഷെഡ്യൂൾ സമയത്തിനും 6 മിനിറ്റ് മുമ്പേ പാലരുവി എത്തിച്ചേർന്നിരുന്നു. കോട്ടയത്ത് നിന്ന് കൃത്യസമയത്ത് പുറപ്പെട്ട പാലരുവി ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്ന് കുറുപ്പന്തറ സ്റ്റേഷനിൽ വീണ്ടും 2 മിനിറ്റ് നേരത്തെ എത്തിയതും ഇന്ന് ഏറെ ശ്രദ്ധേയമായി. ഏറ്റുമാനൂരിൽ സ്റ്റോപ്പ്‌ അനുവദിച്ചപ്പോൾ കോട്ടയത്തെയോ കുറുപ്പന്തറയിലെയോ സമയത്തിൽ മാറ്റം വരുത്തിയിരുന്നില്ല.

ഏറ്റുമാനൂർ സ്റ്റേഷനിലെ സ്റ്റോപ്പ്‌ പാലരുവിയുടെ സമയക്രമത്തെ ബാധിച്ചില്ലെന്ന് മാത്രമല്ല, ഐലൻഡ് പ്ലാറ്റ് ഫോമുള്ള സ്റ്റേഷനുകളിൽ കൂടുതൽ എക്സ്പ്രസ്സ്‌ ട്രെയിനുകൾക്ക് സ്റ്റോപ്പ്‌ അനുവദിച്ചാൽ സമയനഷ്ടം ഉണ്ടാകില്ലെന്ന വാദം ഇന്നത്തെ പാലരുവിയുടെ റണ്ണിങിലൂടെ ശരിവെയ്ക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week