28.1 C
Kottayam
Sunday, June 7, 2026

വികസനകാര്യത്തിൽ വിയോജിപ്പില്ലാതെ സർവ്വകക്ഷിയോഗം, അലയടിച്ച് പാലരുവി

Must read

ഏറ്റുമാനൂർ : വർഷങ്ങൾക്ക് ശേഷമാണ് പാർട്ടിക്കൊടികളും മുദ്രാവാക്യങ്ങളുമില്ലാതെ ഏറ്റുമാനൂരിലെ ജനപ്രതിനിധികളുടെ ഒരു സംഗമം നടക്കുന്നത്. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന്റെ വികസനം പ്രധാന അജണ്ടയായ വിഷയത്തിൽ തോമസ് ചാഴികാടൻ എം പി മുഖ്യപ്രഭാഷണം നടത്തി. കൺവീനർ ബി. രാജീവ്‌ സ്വാഗത പ്രസംഗത്തിൽ ആരോപിച്ച അടിസ്ഥാന സൗകര്യങ്ങളിലെ വീഴ്ചകൾ ഇതുവരെ ആരും തന്റെ ശ്രദ്ധയിൽ പ്പെടുത്തിയില്ലെന്നും നാളെ തന്നെ പരിഹരിക്കാൻ വേണ്ട നിർദ്ദേശങ്ങൾ നൽകുമെന്ന് എം. പി അറിയിച്ചു.

പാലരുവിയ്ക്ക് വേണ്ടി എം പി എന്ന നിലയിൽ താൻ നടത്തിയ ശ്രമങ്ങളും അധികാരികളിൽ നിന്നും ലഭിച്ച മറുപടികളും രേഖമൂലം ഉയർത്തി കാണിച്ച യോഗത്തിൽ കൊളോണിയൽ സംസ്കാരമാണ് റെയിൽവേ പിന്തുടരുന്നതെന്ന് തോമസ് ചാഴികാടൻ ആരോപിച്ചു. റെയിൽവേ മാനേജറും ബോർഡും ശുപാർശ ചെയ്ത സ്റ്റോപ്പ്‌ ഇപ്പോഴും ഉത്തരവ് കാത്തുകിടക്കുകയാണ്. തികച്ചും ന്യായവും അർഹതപ്പെട്ടതാണെന്നും ആവർത്തിച്ച എം പി ഇതിന്റെ പിന്നിലെ തടസ്സങ്ങൾ എന്താണെന്ന് മനസ്സിലാകുന്നില്ലെന്ന നിസ്സഹായാവസ്ഥയും പങ്കുവെച്ചു. വിമർശനങ്ങളുടെ മുനയൊടിച്ച അദ്ദേഹം ശ്രമം തുടരുമെന്നും നിങ്ങളോടൊപ്പം ഞാനും ഉണ്ടെന്ന ഉറപ്പും നൽകി. ദിശാബോർഡുകൾ സ്ഥാപിക്കാനും ട്രെയിൻ നിർത്തുന്ന 2, 3 പ്ലാറ്റ് ഫോമിൽ കുടിവെള്ളം എത്തിക്കാനുമുള്ള നടപടികൾ ഉടനെ പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഏറ്റുമാനൂരിൽ 66 വർഷമായി വികസനമില്ലെന്ന വാക്കിനെ ഖണ്ഡിച്ച അദ്ദേഹം നീണ്ടൂർ റോഡിന്റെ വടക്കേ അറ്റത്ത് നിന്നും അതിരമ്പുഴ റോഡിലെ പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റിസ്ഥാപിച്ചത് നേട്ടമായി ഓർമ്മപ്പെടുത്തി.

മണ്ഡലകാല ഒരുക്കങ്ങൾ പൂർത്തിയാക്കിയ കോട്ടയം സ്റ്റേഷനിൽ നിരന്തര പരിശ്രമങ്ങളുടെ ഫലമായി പൂർത്തിയാക്കിയ പിൽഗ്രിം സെന്റർ ഉദ്ഘാടനത്തിന് ഒരുങ്ങുന്നതായും എം പി അറിയിച്ചു. പ്ലാറ്റ് ഫോമുകളുടെ എണ്ണത്തിൽ തിരുവനന്തപുരം, എറണാകുളം സ്റ്റേഷനുകളെ പിന്നിലാക്കിയ കോട്ടയം സ്റ്റേഷനിൽ നിന്ന് ഈ വർഷം മുതൽ നിരവധി ശബരിമല സ്പെഷ്യൽ ട്രെയിനുകൾ ആരംഭിക്കുന്നുണ്ട്.

- Advertisement -

മനയ്ക്കപ്പാടത്ത് നിന്നും സ്റ്റേഷനിലേയ്ക്കുള്ള 400 മീറ്ററോളം വരുന്ന പ്രധാനവീഥി റെയിൽവേയുടെ അധീനതയിൽ ആയതിനാൽ വഴിവിളക്ക് സ്ഥാപിക്കാൻ പഞ്ചായത്തിനുള്ള പരിമിതികൾ വിശദീകരിച്ച അതിരമ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ് സജി തടത്തിൽ അർഹമായ സ്റ്റോപ്പുകൾ നിഷേധിക്കുന്ന നടപടികൾക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ നടത്തണമെന്നും നിവേദനങ്ങളിലൂടെ നടന്നില്ലെങ്കിൽ ട്രെയിൻ തടയുന്നതടക്കം ഡൽഹിയിൽ വരെ പ്രകമ്പനം കൊള്ളിക്കുന്ന പ്രതിഷേധ പരിപാടികൾ ഏറ്റുമാനൂരിൽ നടത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

- Advertisement -

സ്ത്രീ യാത്രക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾ അവതരിപ്പിച്ച് വേദിയിലെത്തിയ നഗരസഭാ കൗൺസിലർ ഉഷാ സുരേഷ് ഏറ്റുമാനൂർ സ്റ്റേഷനിലെ പാലരുവിയുടെ സ്റ്റോപ്പുമായി ബന്ധപ്പെട്ട് ഏറ്റുമാനൂർ രാധാകൃഷ്ണൻ നടത്തിയ ശ്രമങ്ങളെ സദസ്സിന് തുറന്നുകാട്ടി. വ്യാപാരി വ്യവസായി ഭാരവാഹികൾ, കിടങ്ങൂർ, കടപ്ലാമാറ്റം, കണക്കാരി, നീണ്ടൂർ പഞ്ചായത്തിലെ പ്രതിനിധികളും ഏറ്റുമാനൂർ നഗരസഭയിലെ കൗൺസിലറുമാരും പ്രാദേശിക നേതാക്കളും വേദിയിൽ സന്നിഹിതരായിരുന്നു. ഏറ്റുമാനൂർ പാസഞ്ചേഴ്‌സിനെ പ്രതിനിധീകരിച്ച് അജാസ് വടക്കേടം സംസാരിച്ചു.

പാലരുവിയ്ക്കായി ഇതുവരെ നടത്തിയ ശ്രമങ്ങളും നൽകിയ നിവേദനങ്ങളും പ്രതികരണങ്ങളും പത്ര വാർത്തകളും പ്രതിഷേധ പ്രകടനങ്ങളും അടങ്ങുന്ന ഫോട്ടോ ഗ്യാലറി പാസഞ്ചർ അസോസിയേഷൻ പ്രവേശനം കാവടത്തിൽ ഒരുക്കിയിരുന്നു. സ്റ്റോപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ ഇടപെടൽ നടത്തുമെന്നും നിവേദനങ്ങളുമായി മുമ്പോട്ട് പോകുമെന്നും ഫോറം ഭാരവാഹികൾ അറിയിച്ചു.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

Popular this week