25.5 C
Kottayam
Friday, September 27, 2024

വികസനകാര്യത്തിൽ വിയോജിപ്പില്ലാതെ സർവ്വകക്ഷിയോഗം, അലയടിച്ച് പാലരുവി

Must read

ഏറ്റുമാനൂർ : വർഷങ്ങൾക്ക് ശേഷമാണ് പാർട്ടിക്കൊടികളും മുദ്രാവാക്യങ്ങളുമില്ലാതെ ഏറ്റുമാനൂരിലെ ജനപ്രതിനിധികളുടെ ഒരു സംഗമം നടക്കുന്നത്. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന്റെ വികസനം പ്രധാന അജണ്ടയായ വിഷയത്തിൽ തോമസ് ചാഴികാടൻ എം പി മുഖ്യപ്രഭാഷണം നടത്തി. കൺവീനർ ബി. രാജീവ്‌ സ്വാഗത പ്രസംഗത്തിൽ ആരോപിച്ച അടിസ്ഥാന സൗകര്യങ്ങളിലെ വീഴ്ചകൾ ഇതുവരെ ആരും തന്റെ ശ്രദ്ധയിൽ പ്പെടുത്തിയില്ലെന്നും നാളെ തന്നെ പരിഹരിക്കാൻ വേണ്ട നിർദ്ദേശങ്ങൾ നൽകുമെന്ന് എം. പി അറിയിച്ചു.

പാലരുവിയ്ക്ക് വേണ്ടി എം പി എന്ന നിലയിൽ താൻ നടത്തിയ ശ്രമങ്ങളും അധികാരികളിൽ നിന്നും ലഭിച്ച മറുപടികളും രേഖമൂലം ഉയർത്തി കാണിച്ച യോഗത്തിൽ കൊളോണിയൽ സംസ്കാരമാണ് റെയിൽവേ പിന്തുടരുന്നതെന്ന് തോമസ് ചാഴികാടൻ ആരോപിച്ചു. റെയിൽവേ മാനേജറും ബോർഡും ശുപാർശ ചെയ്ത സ്റ്റോപ്പ്‌ ഇപ്പോഴും ഉത്തരവ് കാത്തുകിടക്കുകയാണ്. തികച്ചും ന്യായവും അർഹതപ്പെട്ടതാണെന്നും ആവർത്തിച്ച എം പി ഇതിന്റെ പിന്നിലെ തടസ്സങ്ങൾ എന്താണെന്ന് മനസ്സിലാകുന്നില്ലെന്ന നിസ്സഹായാവസ്ഥയും പങ്കുവെച്ചു. വിമർശനങ്ങളുടെ മുനയൊടിച്ച അദ്ദേഹം ശ്രമം തുടരുമെന്നും നിങ്ങളോടൊപ്പം ഞാനും ഉണ്ടെന്ന ഉറപ്പും നൽകി. ദിശാബോർഡുകൾ സ്ഥാപിക്കാനും ട്രെയിൻ നിർത്തുന്ന 2, 3 പ്ലാറ്റ് ഫോമിൽ കുടിവെള്ളം എത്തിക്കാനുമുള്ള നടപടികൾ ഉടനെ പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഏറ്റുമാനൂരിൽ 66 വർഷമായി വികസനമില്ലെന്ന വാക്കിനെ ഖണ്ഡിച്ച അദ്ദേഹം നീണ്ടൂർ റോഡിന്റെ വടക്കേ അറ്റത്ത് നിന്നും അതിരമ്പുഴ റോഡിലെ പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റിസ്ഥാപിച്ചത് നേട്ടമായി ഓർമ്മപ്പെടുത്തി.

മണ്ഡലകാല ഒരുക്കങ്ങൾ പൂർത്തിയാക്കിയ കോട്ടയം സ്റ്റേഷനിൽ നിരന്തര പരിശ്രമങ്ങളുടെ ഫലമായി പൂർത്തിയാക്കിയ പിൽഗ്രിം സെന്റർ ഉദ്ഘാടനത്തിന് ഒരുങ്ങുന്നതായും എം പി അറിയിച്ചു. പ്ലാറ്റ് ഫോമുകളുടെ എണ്ണത്തിൽ തിരുവനന്തപുരം, എറണാകുളം സ്റ്റേഷനുകളെ പിന്നിലാക്കിയ കോട്ടയം സ്റ്റേഷനിൽ നിന്ന് ഈ വർഷം മുതൽ നിരവധി ശബരിമല സ്പെഷ്യൽ ട്രെയിനുകൾ ആരംഭിക്കുന്നുണ്ട്.

മനയ്ക്കപ്പാടത്ത് നിന്നും സ്റ്റേഷനിലേയ്ക്കുള്ള 400 മീറ്ററോളം വരുന്ന പ്രധാനവീഥി റെയിൽവേയുടെ അധീനതയിൽ ആയതിനാൽ വഴിവിളക്ക് സ്ഥാപിക്കാൻ പഞ്ചായത്തിനുള്ള പരിമിതികൾ വിശദീകരിച്ച അതിരമ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ് സജി തടത്തിൽ അർഹമായ സ്റ്റോപ്പുകൾ നിഷേധിക്കുന്ന നടപടികൾക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ നടത്തണമെന്നും നിവേദനങ്ങളിലൂടെ നടന്നില്ലെങ്കിൽ ട്രെയിൻ തടയുന്നതടക്കം ഡൽഹിയിൽ വരെ പ്രകമ്പനം കൊള്ളിക്കുന്ന പ്രതിഷേധ പരിപാടികൾ ഏറ്റുമാനൂരിൽ നടത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

സ്ത്രീ യാത്രക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾ അവതരിപ്പിച്ച് വേദിയിലെത്തിയ നഗരസഭാ കൗൺസിലർ ഉഷാ സുരേഷ് ഏറ്റുമാനൂർ സ്റ്റേഷനിലെ പാലരുവിയുടെ സ്റ്റോപ്പുമായി ബന്ധപ്പെട്ട് ഏറ്റുമാനൂർ രാധാകൃഷ്ണൻ നടത്തിയ ശ്രമങ്ങളെ സദസ്സിന് തുറന്നുകാട്ടി. വ്യാപാരി വ്യവസായി ഭാരവാഹികൾ, കിടങ്ങൂർ, കടപ്ലാമാറ്റം, കണക്കാരി, നീണ്ടൂർ പഞ്ചായത്തിലെ പ്രതിനിധികളും ഏറ്റുമാനൂർ നഗരസഭയിലെ കൗൺസിലറുമാരും പ്രാദേശിക നേതാക്കളും വേദിയിൽ സന്നിഹിതരായിരുന്നു. ഏറ്റുമാനൂർ പാസഞ്ചേഴ്‌സിനെ പ്രതിനിധീകരിച്ച് അജാസ് വടക്കേടം സംസാരിച്ചു.

പാലരുവിയ്ക്കായി ഇതുവരെ നടത്തിയ ശ്രമങ്ങളും നൽകിയ നിവേദനങ്ങളും പ്രതികരണങ്ങളും പത്ര വാർത്തകളും പ്രതിഷേധ പ്രകടനങ്ങളും അടങ്ങുന്ന ഫോട്ടോ ഗ്യാലറി പാസഞ്ചർ അസോസിയേഷൻ പ്രവേശനം കാവടത്തിൽ ഒരുക്കിയിരുന്നു. സ്റ്റോപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ ഇടപെടൽ നടത്തുമെന്നും നിവേദനങ്ങളുമായി മുമ്പോട്ട് പോകുമെന്നും ഫോറം ഭാരവാഹികൾ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week