24.3 C
Kottayam
Thursday, June 4, 2026

Palakkad accident:പരീക്ഷയെഴുതി കളിചിരികളോടെ മടങ്ങി,കാത്തിരുന്നത് വന്‍ ദുരന്തം;ഒരുകുട്ടി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌

Must read

പാലക്കാട്: പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് ദേശീയപാതയില്‍, പൊലിഞ്ഞത് ക്രിസ്മസ് പരീക്ഷ കഴിഞ്ഞുമടങ്ങിയ നാലുവിദ്യാര്‍ഥിനികളുടെ ജീവന്‍. കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ഇര്‍ഫാന, റിദ, മിത ആയിഷ എന്നിവരാണ് പാഞ്ഞുവന്ന സിമന്റ് ലോറിക്കടിയില്‍ പെട്ടത്.

ഇന്ന് കുട്ടികള്‍ക്ക് ഇംഗ്ലീഷ് പരീക്ഷയായിരുന്നു. ഉച്ചയ്ക്ക് ശേഷം ആരംഭിച്ച പരീക്ഷ മൂന്നേകാല്‍ വരെയായിരുന്നു. പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോള്‍ പരീക്ഷാ ചോദ്യപേപ്പറിനെ കുറിച്ചും അടുത്ത പരീക്ഷയെ കുറിച്ചുമൊക്കെ അവര്‍ തമ്മില്‍ സംസാരിച്ചിട്ടുണ്ടാകണം. ഉച്ചകഴിഞ്ഞ് 3.45 ഓടെയായിരുന്നു അപകടം.

- Advertisement -

രാവിലെ പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പുറപ്പെട്ട കുട്ടികളുടെ വീട്ടിലേക്കുള്ള മടക്കയാത്ര ചേതനയറ്റാണെന്ന യാഥാര്‍ഥ്യം വീട്ടുകാരെ മാത്രമല്ല, നാട്ടുകാരെയും കരയിക്കുന്നു. അമിതവേഗതയില്‍ ലോറി പാഞ്ഞെത്തുന്നതുകണ്ട് ഒരുമിച്ച് നടന്ന് നീങ്ങിയ അഞ്ചുപേരില്‍ ഒരാള്‍ ഓടി മാറിയതിനാല്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. ഒരുനിമിഷം മുമ്പ് വരെ തനിക്കൊപ്പം ഉണ്ടായിരുന്ന കൂട്ടുകാരികളില്‍ ഇല്ലാതായ ഷോക്കിലാണ് കുട്ടി.

- Advertisement -

കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍ പെട്ടത്. പരീക്ഷ കഴിഞ്ഞുമടങ്ങുകയായിരുന്ന കുട്ടികളാണ് ലോറിക്കടിയില്‍ പെട്ടത്. മൂന്ന് കുട്ടികള്‍ സംഭവ സ്ഥലത്ത് വെച്ചും ഗുരുതരമായി പരിക്കേറ്റ ഒരുകുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.

- Advertisement -

കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ പനയംപാടം വളവിലാണ് അപകടം ഉണ്ടായത്. ലോറി പാലക്കാട് നിന്നും മണ്ണാര്‍ക്കാട്ടേക്ക് വരികയായിരുന്നു. ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തിയതോടെ അഞ്ചുവിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടതെന്ന് സ്ഥിരീകരിച്ചു. തച്ചമ്പാറ ഈസാഫ് ആശുപത്രിയിലാണ് മൂന്നു കുട്ടികളുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഒരുകുട്ടിയുടെ മൃതദേഹം മണ്ണാര്‍ക്കാട് മദര്‍കെയര്‍ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

മഴയില്‍ നനഞ്ഞ റോഡില്‍ ലോറിക്ക് നിയന്ത്രണം നഷ്ടമായി എന്നാണ് പ്രാഥമിക നിഗമനം. വൈകുന്നേരം നാലുമണിയോടെ കുട്ടികള്‍ സ്‌കൂള്‍വിട്ട് വരുന്ന സമയത്താണ് അപകടം. എന്നാല്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ ലോറി നിയന്ത്രണം വിട്ട് വീടിനോട് ചേര്‍ന്നുള്ള മരത്തില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മഴയത്ത് വാഹനം തെന്നിയുള്ള അപകടം ഇവിടെ സ്ഥിരമാണെന്ന് നാട്ടുകാര്‍ പറയുന്നു. പനയമ്പാടം വളവ് സ്ഥിരം അപകടമേഖലയാണെന്നും റോഡ് നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്നും ആരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week